tag:blogger.com,1999:blog-31443982983861884932024-03-19T03:49:39.994-07:00ഭൂതംVEERUhttp://www.blogger.com/profile/08496147722736651144noreply@blogger.comBlogger20125tag:blogger.com,1999:blog-3144398298386188493.post-91638318128437486892010-01-24T09:38:00.000-08:002010-01-25T20:00:19.169-08:00അവിടുന്നും വടക്കോട്ട്..!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKTqPVBhb0LrmsYgN_y8_ZCUrz_Qa6uI5H4VaARvv4P3zb6GpintKuFpiDFf9l-QbjagxCGch3REilNhEVWQmTSPx99X9APNMfUuKwJmZUnQaejSoMMUCW0xbebZ4_38L33P8NkktBJBk/s1600-h/2967283200_bc866026ce.jpg"><img id="BLOGGER_PHOTO_ID_5430367123034792130" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 304px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKTqPVBhb0LrmsYgN_y8_ZCUrz_Qa6uI5H4VaARvv4P3zb6GpintKuFpiDFf9l-QbjagxCGch3REilNhEVWQmTSPx99X9APNMfUuKwJmZUnQaejSoMMUCW0xbebZ4_38L33P8NkktBJBk/s400/2967283200_bc866026ce.jpg" border="0" /></a><br /><div>ട്രെയിനിൽ വെച്ചു തന്നെ ഒരു ഭയ്യായെ എല്ലാവരും പൊതിരെ തല്ലുന്നതു കണ്ട് മനസ്സൊന്നു വല്ലാതെ കുളിർത്തു !! ഒരു സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവർക്ക് ചെറിയൊരസൌകര്യം സൃഷ്ടിച്ചു വെറുതെ വാതിൽക്കൽ നിന്നതാണു കാരണം !! ഇറങ്ങുന്നവരെല്ലാം കൂടി ശരിക്കും മെതിച്ചു।!!<br />അകമ്പടിയായി മാ ബെഹൻ കെ ഊപ്പർ ഗാലിയും ( അമ്മക്കും പെങ്ങൾക്കും തെറി വേറെ) എവിടെ ചെന്നാലും ഈ ഭയ്യാമാർ എല്ലാവർക്കും ഒരു ചെണ്ടയാണ്॥!!</div><br /><div>ബോംബെയിൽ വെച്ചും ഇടക്കിടെ കാണുന്ന അടിപിടി കാണുമ്പോൾ ആരെയാ ആ തല്ലുന്നത് എന്നൊന്നു ചോദിച്ചാൽ സ്ഥിരം കിട്ടുന്ന മറുപടിയാണ് “ അത് വല്ല ഭയ്യായെയുമായിരിക്കും”<br /><br />എന്തായാലും ഗാന്ധിജിയുടെ അഹിംസാവാദം നാട്ടുകാര്‍ ഇപ്പോൾ പിന്തുടരുന്നില്ലെന്നു പുടികിട്ടിയതു കൊണ്ട് ‘വാപി‘ സ്റ്റേഷൻ എത്തിയപ്പോൾ പരമാവധി ശ്രദ്ധിച്ചാണ് ഞാൻ ഡോറിൽ വന്നു ഇറങ്ങാൻ നിന്നത്॥ഹിന്ദി തന്നെ തപ്പും പിടിയുമാണ് അതിനിടയിൽ ഗുജറാത്തി പുലമ്പുന്ന ഇവന്മാർക്കിടയിൽ ഞാനും ഭയ്യായും തമ്മിലെന്തു വ്യത്യാസം !!<br />സ്റ്റേഷനു പുറത്തോട്ടിറങ്ങി ഞാനൊന്നു പരിസരനിരീക്ഷണം നടത്തി॥ആകപ്പാടെ വൃത്തികേടായി കിടക്കുന്ന സ്ഥലം..</div><br /><div>പ്ലാസ്റ്റിക് ചവറുകൾ ചിതറിക്കിടക്കുന്നു.. എവിടെയും വെറ്റിലയും അടക്കയും ചുണ്ണാമ്പും തുപ്പലിൽ ചാലിച്ചെഴുതിയ ചുമർ ചിത്രങ്ങൾ !! മാലമാലയായിക്കിടക്കുന്ന ‘ഗുട്ഖകൾ’ കൊണ്ടലങ്കരിച്ച ചെറിയ ചെറിയ ബഹുവർണ്ണ പെട്ടിക്കടകൾക്കും ഭക്ഷ്യ വിഭവങ്ങൾ നിരത്തിയ നാൽച്ചക്ര വണ്ടികൾക്കും ചുറ്റിലായ് തിക്കി തിരക്കുന്ന ജനങ്ങൾ। കച്ചറക്കൂമ്പാരങ്ങളിലേക്ക് മുഖം പൂഴ്ത്തുന്ന പന്നികളും പട്ടികളും !!<br />റിക്ഷാക്കാരുടെ വലിയ നിര ലക്ഷ്യമാക്കി ഞാൻ നടന്നു..<br />എന്റെ വരവു കണ്ട് മുന്നിലേക്ക് ചാടി വന്ന ഒരു റിക്ഷാക്കാരനോട് പോക്കറ്റിലെ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കിക്കൊണ്ട് ചോദ്യഭാവേന പറഞ്ഞു..<br />” ഭായ് സാബ് ..നാനി ധമൻ…പ്രിൻസ് കമ്പനി??”<br />“ ചലോ ബൈഠോ..”<br />ഒരു ഇരയെ കിട്ടിയ തിളക്കം ആ കണ്ണുകളിൽ !!<br />അതു കണ്ടത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു<br />“പൈസ കിത്തനെ ലഗേഗെ?<br />“സിർഫ് പന്നാസ് ദേ ദോ ഭായി..”<br />“വേണ്ട…” എനിക്കറിയാം ഇറങ്ങുമ്പോൾ ആരോ പറഞ്ഞിരുന്നു 5 കിലോമീറ്ററേ ഉള്ളൂ…കൂടിവന്നാൽ 15 രൂപാ..ഞാൻ അടുത്ത റിക്ഷാവാലായുടെ നേരെ നടന്നു…<br />ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചിരുന്ന അയാൾ ചോദ്യത്തിനു മുൻപേ എന്നോടു പറഞ്ഞൂ </div><br /><div>“ഫിഫ്റ്റി റുപ്പീസ് ഭായ്…”<br />ഒത്തൊള്ള കളിയാണു ..ഇനി രക്ഷയില്ല …തല വെച്ചു കൊടുക്കാം ..!!<br />ആദ്യത്തെ വണ്ടിയിൽ തന്നെ കയറി ..വായിലെ മുറുക്കാൻ നീട്ടിത്തുപ്പി അയാൾ വണ്ടിയെടുത്തു..ഞാൻ പുറത്തേക്കും നോക്കിയിരുന്നു..<br />പൊടിപിടിച്ച കണ്ണടയിലൂടെ കാണും പോലെ നരച്ച പ്രദേശങ്ങൾ..!<br />കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ പൊടിപടലങ്ങൾ ഇരുവശത്തും നിൽക്കുന്ന കള്ളിമുൾച്ചെടികളിലേക്കും പടർന്നു പരന്നിരിക്കുന്നു..<br />പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയടിച്ച് കൂരച്ച നെഞ്ചുമായി നിരന്നു നിൽക്കുന്നു !<br />പിന്നീടാണു ഞാനറിഞ്ഞത് അതൊന്നും തെങ്ങുകളല്ല…ഈന്തപ്പനകളായിരുന്നെന്ന്, കായ്ക്കാത്ത , കള്ളു മാത്രം ചുരത്തുന്ന ഈന്തപ്പനകൾ !!<br />കുറച്ചങ്ങോട്ട് നീങ്ങിയപ്പോൾ വലിയൊരു കമാനം …<br />‘WECOME TO DHAMAN’<br />ഇവിടെ സംസ്ഥാനം തീരുന്നു ഇനിയങ്ങോട്ട് ധമൻ , കേന്ദ്രഭരണപ്രദേശം..<br />47 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോളും പോർച്ചുഗീസ് അധീനതയിലിരുന്ന ഗോവ-ധമൻ-ഡിയു വെന്ന തൃമൂർത്തികളിലൊന്ന് . ധമനിൽ കടന്നു കുറച്ചുകൂടി പോയപ്പോൾ അങ്ങിങ്ങ് ഫാക്ടറി കെട്ടിടങ്ങൾ കണ്ടു തുടങ്ങി..<br />ഓഹ്. ഇൻഡസ്ട്രിയൽ ഏരിയ തൂടങ്ങി !!<br />പട്ടാപ്പകലും അന്തരീക്ഷത്തിൽ പാടകെട്ടിക്കിടക്കുന്ന ഈ ‘മൂടൽ’ മഞ്ഞല്ല മലിനീകരണമാണെന്ന് ഞാനറിഞ്ഞു..<br />അങ്ങനെ വീണ്ടും ഓടിയോടി വണ്ടിയൊരു വലിയ ഗേറ്റിനു മുൻപിൽ കൊണ്ടു നിറുത്തി റിക്ഷാക്കരൻ പറഞ്ഞു…<br />”യേ ഹി ഹൈ ആപ് കാ ജഗഹ് , പ്രിൻസ്”<br />ഇറങ്ങിയതും അമ്പതു വാങ്ങി പോക്കറ്റിലിട്ട് റിക്ഷ യു ടേൺ എടുത്തു പോയി..<br />ഗേറ്റിനു മുൻപിലെ ചെറിയ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നിരുന്ന നേപ്പാളി തലപൊക്കി ചോദ്യഭാവേന നോക്കി..<br />“സാബ് സേ മിൽനെ ആയാ ഹും ,ആജ് മുജെ ബുലായാ ഹൈ ഇധർ”<br />ആ ചോദ്യഭാവത്തിനുള്ള മറുപടി ഞാൻ പറഞ്ഞു..<br />“കിസ് സേ മിൽനാ?”<br />“കപൂർ സാബ്…”<br />“ഗേറ്റ് ഖോലോ…”<br />വേറൊരു നേപ്പാളി ഗേറ്റ് തുറന്നു..<br />മുൻഭാഗം മനോഹരമായലങ്കരിച്ച റിസപ്ഷനിലെത്തി ഞാൻ വീണ്ടും ശങ്കിച്ചു നിന്നു..ചില്ലിനാൽ തീർത്ത റിസപ്ഷനിൽ ഒരു , ഗുജറാത്തി കൈവള കിലുങ്ങി..<br />അവിടിരുന്നിരുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു ..ചെമ്പിച്ച പാറിപ്പറക്കുന്ന തലമുടി (അല്ലേലും കാച്ചെണ്ണ തേച്ച് സമൃദ്ധമായ നിതംബം തക് ലംബാ മുടി ഈ നരച്ച നാട്ടിൽ ഞാൻ പ്രതീക്ഷിച്ചില്ലാ ട്ടാ.) പൂച്ചക്കണ്ണുകൾ , വെളുത്ത മുഖം..! ചുരുക്കിപ്പറഞ്ഞാൽ സുന്ദരി..<br />സോഫ കാണിച്ച് തന്ന് അവിടിരിക്കാൻ പറഞ്ഞു.. കിളിനാദവും !!<br />ബാഗൊരു ഭാഗത്തു വെച്ച് ഞാനിരുന്നു.</div><br /><div>വേറെയും ആളുകൾ വന്നും പോയും കൊണ്ടിരുന്നു..അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ക്ഷമകേട് പ്രദർശിപ്പിച്ചു കൊണ്ട് കോട്ടുവായിടാനും മൂരി നിവരാനും തുടങ്ങി..അതു കണ്ടിട്ടാവണം പെങ്കൊച്ചു ഇന്റെർകോമിൽ കറക്കി എന്തോ ആരോടോ സംസാരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..<br />“വെയ്റ്റ് ഫോർ 5 മിനുട്ട്സ് ..ദേർ ഇസ് എ വിസിറ്റർ ഇൻ ഹിസ് കാബിൻ..”<br />മുൻപിലെ പത്രത്തിലേക്ക് മൂന്നാമതും ഞാൻ മുഖം പൂഴ്ത്തി। </div><br /><div>കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വീണ്ടും കിളിനാദം മൊഴിഞ്ഞു<br />“ എക്സ്യൂസ് മീ…യു മേ ഗോ ഇൻ “<br />ഞാൻ വായിച്ചോണ്ടിരുന്ന ന്യൂസ് പേപ്പർ ടീപ്പോയിൽ വെച്ച് എഴുന്നേറ്റു ആ കൊച്ച് കാണിച്ച വഴിയിലൂടെ നടന്നു। കയറിച്ചെന്നത് വലിയ ഹാൾ॥ഓഫീസ്സാണെന്നു തോന്നുന്നു കുറേ പേരിരുന്നു ചായയും കുടിച്ച് കലപില കൂട്ടുന്നു॥ അറ്റത്തൊരു ക്യാബിൻ॥ ഞാൻ ചെന്നു ചെറുതായൊന്നു മുട്ടി<br />‘യേസ് കമിൻ’ ഘനഗംഭീര ശബ്ദ്ധം..<br />അകത്തേക്കു കയറിയപ്പോൾ ഒരു കുളിർ കോരിക്കൊണ്ട് എസിയുടെ തണുപ്പും ഒരു പെർഫ്യ്യും സുഗന്ധവും എതിരേറ്റു..ഒരു പത്തുനാല്പാതു വയസ്സു പ്രായം തോന്നിക്കുന്ന ഒരു ജെന്റിൽമാൻ മുൻപിൽ വേറൊരു മധ്യവയസ്കനും ഇരിക്കുന്നു..എന്നെയൊന്നു ഉഴിഞ്ഞു നോക്കിക്കൊണ്ട് ആ മാന്യൻ പറഞ്ഞു<br />“സോ മിസ്റ്റർ വീരു??”<br />“യേസ് സാർ”<br />“ഐ ആം കപൂർ ... പ്ലീസ് ബി സീറ്റെഡ് ”<br />ഞാൻ കപൂറിന്റെ മുന്നിലിരിക്കുന്നയാളുടെ സൈഡിലെ സീറ്റിൽ ഇരുന്നു.</div><br /><div>എന്റെ കയ്യിലെ ഫയൽ അയാൾ വാങ്ങി. എന്റെ സർട്ടിഫിക്കറ്റുകളാണു !<br />ഈ ജോലിയും കൂടി തരമായില്ലെങ്കിൽ ‘ബേൽ പുരി’ പൊതിയാനെടുത്തോളണം എന്നു ഹരീഷ് കൂടെ കൂടെ പറയാറുള്ള സാധനം..!!<br />പേജുകൾ മറിച്ച് ഒന്നു കണ്ണോടിച്ചു കോണ്ട് ചോദ്യങ്ങൾ തുടങ്ങീ.. ഏതാണ്ടൊക്കെ ചോദിച്ചു …മുറി ഹിന്ദിയും ഇംഗ്ലീഷും കൂട്ടിച്ചേർത്തു ഏതാണ്ടൊക്കെ മറുപടി ഞാനും പറഞ്ഞു…എന്തോ അങ്ങേർക്ക് ബോധിച്ചെന്നു തോന്നി..<br />എല്ലാം കഴിഞ്ഞു കമ്പനിയിലെ ബാച്ച് ലേർസ്സ് ക്വാർട്ടേഴ്സിലെ താമസത്തിനും ഭക്ഷണത്തിനും പുറമേ മാസാമാസം മൂവായിരത്തഞ്ഞൂറു രൂപയും കൂടിത്തരാമെന്ന കരാറിൽ കാര്യമവസാനിപ്പിച്ചു.. ഞാൻ ഒരു ഫ്രഷ് കാൻഡിഡേറ്റ് ആയിരുന്നെന്ന കാര്യം കൂടി പരിഗണീക്കുമ്പോൾ അന്നത് കൊഴപ്പമില്ലാത്ത വേതനമാണെന്നാണു തോന്നുന്നതു.... സംഗതി കേന്ദ്രഭരണ പ്രദേശമാണെങ്കിൽ കൂടി ഒരു ഫുൾ ബോട്ടിൽ Mc Dowells Whisky ക്ക് വെറും 65 രൂപായും അതിലൊഴിച്ചു കഴിക്കാനുള്ള Beer നു 15 രൂപയും മാത്രം ഈടാക്കിയിരുന്ന കാലഘട്ടമാണെന്നോർക്കണം.. !!<br />മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ ആനന്ദലബ്ധിക്കിനിയെന്തു വേണം !!<br />എല്ലാം കഴിഞ്ഞു ഷേക്ക് ഹാൻഡ് തന്നു എന്നാലിനി നാളെ മുതൽ ജോയിൻ ചെയ്യാമെന്നു പറഞ്ഞു വിടാൻ നേരം കപൂർജി അടുത്തിരിക്കുന്ന കാർന്നോരെ പരിചയപ്പെടുത്തി തന്നു..“ബൈ ദ ബൈ ദിസ് ഈസ് മിസ്റ്റർ നമ്പ്യാർ..ഹി ഈസ് ആൾസൊ ഫ്രം യുവർ നേറ്റീവ്..ഐ മീൻ കേരള..”<br />മരുഭൂവിലൊരു മരുപ്പച്ച കണ്ട യാത്രക്കാരനെപ്പോലെ എന്റെ കണ്ണുകൾ വിടർന്നു..<br />“നാട്ടിലെവിടെയാ? “<br />“ഐ ആം ഫ്രം ടെല്ലിച്ചേരി..” ഇംഗരീസ്സാ…!!<br />“ഓഹോ ഞാൻ ത്രിശ്ശൂരാ..ഇവിടെത്ര നാളായി വേറെ മലയാളികളുണ്ടോ ഇവിടെ?”<br />“ഐ ഹേവ് ബീൻ ഹിയർ ഫോർ ഐറ്റ് ഇയേർസ്..നൊ അദർ മലയാളീസ്..ഓക്കെ ബെസ്റ്റ് ഓഫ് ലക്ക് ”<br />ആൾക്കിതൊരു മരുഭൂമിയായ് തോന്നാത്തതു കൊണ്ടാവണം സംഭാഷണം അവസാനിപ്പിക്കാൻ മറുപടിയിലൊരു നീരസമോ പുഛമോ തിരുകിയിരുന്നതായി എനിക്കു തോന്നി. </div><br /><div>മലയാളി മലയാളിയോട് മറുഭാഷയിൽ സംസാരിച്ചതു കൊണ്ടും ആവാം എനിക്കങ്ങനെ തോന്നിയത്!<br />ഉടനെ കപൂർ ഭായി മേശപ്പുറത്തിരുന്ന ബെല്ലമർത്തി പ്യൂൺ ചെക്കനെ വിളിപ്പിച്ചു “അല്പേശ് കൊ ഇധർ ബുലാവോ”<br />പ്യൂൺ ചെക്കൻ ‘ ടീക്ക് ഹൈ സാബ് പറഞ്ഞ് ’ തിരിച്ചു പാഞ്ഞ് പോയി അപ്പുറത്തു ചെന്നു ചായകുടിക്കുന്നുണ്ടായിരുന്നതിൽ നിന്നൊരാളെയും വിളിച്ചു ക്യാബിൻ വരെ അകമ്പടി വന്നു ..<br />“ദിസ് ഇസ് അല്പേശ് പട്ടേൽ ..മൈന്റനൻസ് എഞ്ചിനീയർ , സോ ഹി ഇസ് യുവർ ബോസ്സ് ഫ്രം ടുഡേ..ഹി വിൽ ഷോ യു ദി പ്ലാന്റ് ഏൻഡ് യുവർ അക്കോമ്മൊഡേഷൻ..ഗോ വിത്ത് ഹിം” കപൂർജി എന്നെ നോക്കി ‘അപ്പ ശരി’യെന്ന വണ്ണം തലയാട്ടി..<br />അതിവിനയം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിയുമായി യേസ് സാർ ..യേസ് സാർ പറഞ്ഞോണ്ടിരുന്ന അല്പേശ് ക്യാബിനിൽ നിന്നും എന്നെയും കൂട്ടിപുറത്തേക്കു വന്നതും മുഖത്ത് ചിരി മാഞ്ഞു കാർമേഘമിരുളുന്നതു ഞാൻ ശ്രദ്ധിച്ചു..<br />എന്നെയും കൂട്ടി ഫാക്ടറി മൊത്തമൊന്നു കറക്കി കാണിക്കുന്നതിനിടയിലെല്ലാം ആ ‘കാറ്’ മുഖത്തു നിന്നും മാറിയിരുന്നില്ലെന്ന കാര്യവും ഞാൻ ശ്രദ്ധിച്ചു. കൂറ്റൻ മോൾഡിങ്ങ് മെഷീനുകൾക്കും കമ്പ്രസ്സറുകൾക്കുമിടയിലൂടെ നടന്നു ‘പൊട്ടൻ പൂരം കാണും പോലെ’ നോക്കിക്കാണുന്നതിനിടയിൽ എന്റെ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ തരുന്നതിനിടയിൽ പലരേയും പരിചയപ്പെടുത്താൻ അല്പേശ് മറന്നില്ല..<br />എന്തിന്റെയും കൂടെ ‘ഹൈ’ , ‘ഹേ’ , ‘ഹോ’ ചേർത്തുപറഞ്ഞാൽ ഹിന്ദിയാവുമെന്നു വിശ്വസിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും അതിദൂരമൊന്നും പിന്നിട്ടിട്ടില്ലാത്തതു കൊണ്ട് പരിചയപ്പെട്ടപ്പോൾ രണ്ടു വാക്കു മിണ്ടാനിടയായവരെല്ലാം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുന്നുണ്ടായിരുന്നു..!<br />അങ്ങനെ കറക്കത്തിന്റ്റെ അവസാനം മുകളിൽ ബാച്ചിലേർസിന്റെ അക്കോമ്മൊഡേഷനും കൂടി കാട്ടി തന്നു തിരിച്ചു പോകാൻ നേരം എനിക്കു മനസ്സിലാവാത്ത രീതിയിൽ(അതി സങ്കീർണ്ണ ഹിന്ദിയിലോ അല്ലെങ്കിൽ ഗുജറാത്തിയിലോ) ഒരുപദേശവും തന്നു!<br />എന്റെ കണ്ണിലേക്കു നോക്കി മുഖത്തല്പം ഗൌരവം വരുത്തി തോളത്തു തട്ടിക്കൊണ്ട് ഒരു വലിയ ഡയലോഗ് ..മുഖഭാവവും ശബ്ദ്ധത്തിന്റെ ഫ്രീക്വൻസിയും ടോണും വച്ചു നോക്കിയപ്പോൾ ഞാൻ അതു മനസ്സിലാക്കിയതിങ്ങനെയാണു<br />“ ഡാ ചെക്കാ…നീയ്യിവിടെ പുതിയതാണു ട്ടാ..ഇവിടെ ഞാൻ പറയണതൊക്കെ കേട്ട് നടന്നാൽ നിനക്കു കൊള്ളാം വല്യ റോളിടാൻ നോക്കിയാൽ മോനേ ,ഇതു നാടു വേറെയാ.., നീ വെവരമറിയും/നിന്റെ കൂമ്പിടിച്ചു വാട്ടും പന്നീ… അപ്പോ പറഞ്ഞ പോലെ .. നാളെ മുതൽ പെട്ടീം കടയുമെടുത്തു വന്നു ജോയിൻ ചെയ്തോളൂ....”<br />ഏതൊരു മേഖലയിലായാലും തന്റ്റെ താവളത്തിലേക്ക് ഒരു ജൂനിയർ കടന്നു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ഫീലിംഗ് , ഒരു അരക്ഷിതാബോധം ! അത്രയേ കൂട്ടാനുള്ളൂ..<br />പെരുന്തച്ചനെപ്പൊലൊരു മഹാനു സ്വന്തം മകനോടു പോലും തോന്നിയില്ലേ ലത് ! പിന്നല്ലേ പൊറംനാട്ടുകാരൻ പട്ടേലിനു !! ഞാനതവിടെ വിട്ടു..!<br />നമ്മളിതൊക്കെ കേട്ട് എവിടെ മൈൻഡ് ചെയ്യാൻ..!!<br />നമ്മുക്ക് നമ്മുടേതായ ഒരു ശൈലി ഉണ്ടായിരുന്നല്ലോ !!!<br />മൂക്കിനിടിച്ചാൽ മൂക്കു കൊണ്ടും നെഞ്ചത്തിടിച്ചാൽ നെഞ്ചു കൊണ്ടും തടുക്കുന്ന നമ്മുടെ സ്വന്തം ശൈലി !! അത് വെച്ച് ഹെൽപ്പർമാര്‍ പിള്ളേരോടൊപ്പം നിന്നു വെയിലത്തു കേബിൾ വലി മുതൽ മെഷിനു പുറകിലെ ഓയിലും ഗ്രീസും കൂടിക്കലർന്ന് ടാറു പോലെയുള്ള ചെളിവെള്ളത്തിൽ പെരണ്ടു കെടന്നുള്ള പൈപ്പ് ലൈൻ റിപ്പയറിംഗ് ജോലി വരെ പറഞ്ഞതപ്പാടെ ചെയ്ത് കൊണ്ട് ഞാനെന്റെ career ആരംഭിച്ചു. അതോടൊപ്പം തന്നെ അല്പന് അർഹിക്കാത്തതിലധികം ബഹുമാനവും വാരിക്കോരിക്കൊടുത്ത് കൊണ്ട് ഗുരുശിഷ്യ ബന്ധത്തിനു ഒരു പുതിയ തുടക്കവും കുറിച്ചു!!<br />ജോലിസമയം കഴിഞ്ഞാലാണ് സമയം നീങ്ങാൻ ബുദ്ധിമുട്ട് !! ബാച്ച് ലേഴ്സ് ക്വാർട്ടേഴ്സിൽ അഞ്ചാറു എഞ്ചിനീയേഴ്സ് ഉണ്ട് .മലയാളമറിയുന്ന എന്തിനു തമിഴോ തെലുങ്കോ പോലും അറിയാവുന്ന ഒന്നില്ല താനും..!! ആകെയൊരാശ്വാസം കർണ്ണാടകക്കാരൻ ഹേമന്ത് റായി ആണു തെറിയുൾപ്പെടെ മൂന്നാലു വാക്ക് മലയാളം തട്ടിമുട്ടി പറയും. അങ്ങനെയെരിക്കെ പ്രതീക്ഷിക്കാതൊരു ദിവസം വേലയ്ക്കിടയിൽ കമ്പനിയിലെ ടൂൾ റൂമിനു പുറത്തു വച്ചൊരു പാട്ടു കേട്ട് ഞാൻ ഞെട്ടി..<br />“ ആ ടിവ്വി നാമം അയ്യപ്പാ…. ഞങ്ങക്കാനന്ദ ടായക മന്ത്രോ…<br />ആ മനി റൂപാ..ആയ്യപ്പാ ..ഞങ്ങക്കാനന്ദ ടായക റൂപാ..”<br />ചെറുപ്പത്തിലെന്നും അമ്പലത്തിൽ നിന്നും കേട്ടുണരാറുള്ള ഭക്തിഗാനങ്ങളിലൊന്ന്…!!<br />മലയാളമറിയില്ലെങ്കിലും മനോഹരമായ ഈണത്തിലാണ് ആലാപനം..!!<br />ചെന്നു നോക്കിയപ്പോൾ ദാസ് ആണ്.. ഇവിടെ കമ്പനിയിലെ ഡൈ മേക്കർ ആണ് ഒരു ആറരയടി പൊക്കത്തിൽ ആജാനുബാഹുവായ ഈ ജബൽ പൂരുകാരൻ (MP) ചിത്തരഞ്ചൻ ദാസ് !!<br />ലോഹങ്ങൾക്കിടയിലെ ശൂന്യതയിൽ ഉരുക്കിയൊഴിക്കുന്ന പ്ലാസ്റ്റിക്കുകളിൽ , പല രൂപങ്ങളും വാർത്തെടുക്കുന്ന ‘അച്ചു’ കൾ നിർമ്മിക്കുന്നവൻ ! സിമ്പിൾ hand grinder മുതൽ CNC milling centre വരെ പ്രവർത്തിപ്പിക്കുന്നതിൽ അഗ്രഗണ്യൻ ! മുൻപ് ഒന്നു രണ്ടുതവണ കമ്പനിയിലവിടിവിടെ വച്ചു കണ്ടെങ്കിലും ഒരു പുഞ്ചിരിയിൽ കവിഞ്ഞ പരിചയപ്പെടലൊന്നും നടന്നിരുന്നില്ല..<br />ഇപ്പോൾ അതിശയത്തോടെ നോക്കി നിൽക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൻ അടുത്തത് തുടങ്ങി..<br />“സബറി മലയിൽ റ്റങ്ക സൂര്യോടയം…..”<br />“ബസ് ...ബസ് ഭായി…യേ സബ് കഹാം സെ സീഖാ?” ഈ ചോദ്യത്തോടെ ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടു..!!<br />അവൻ സ്വയം പരിചയപ്പെടുത്തിയതോടൊപ്പം പാട്ടിന്റെ കഥയും പറഞ്ഞു.<br />പണ്ട് ജബൽ പൂരിൽ മലയാളികളുടെ സൊസൈറ്റിയിൽ മാതാപിതാസഹോദര സമേതം താമസിച്ചിരുന്ന കാലം । അന്നവനു 10-12 വയാസ്സാണു പ്രായം॥അവിടെ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു। ഒരു അയ്യപ്പ ക്ഷേത്രം । മണ്ഡലകാലത്തു പൂജ കഴിഞ്ഞാൽ പ്രസാദം വാങ്ങാൻ കൂട്ടരുമൊത്തു ചെന്നു നിൽക്കുമത്രെ.. പൂജ കഴിഞ്ഞു വൈകുന്നേരം കോളാമ്പി മൈക്കിൽ വെയ്ക്കുന്ന ഭക്തിഗാനങ്ങളുടെ അർത്ഥമറിയില്ലെങ്കിലും എല്ലാം മനഃപാഠമാക്കിയിരുന്നു..ആ ഈണം മനസ്സിൽ വരുമ്പോൾ ഇപ്പോളും ആ പ്രസാദത്തിന്റെ മധുരം നാവിലൂറുമെത്രെ..!<br />ആ ഒരു ചെറിയ പരിചയപ്പെടലിൽ തന്നെ ഞങ്ങൾ വലിയ സുഹൃത്തുക്കളായി..<br />രണ്ടുമൂന്നു നാളുകൾക്കു ശേഷമൊരു വൈകുന്നേരം ദാസ് ചോദിച്ചു അവന്റെ കൂടെ വീട്ടിലേക്കു വരുന്നോന്ന് ഇവിടടുത്താണത്രെ താമസം..വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും നിനക്കു പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞു..<br />ഞാനും കരുതി ജോലി കഴിഞ്ഞാൽ വെറും ബോറടിയാണ് ദാസിന്റെ കൂടെ പോകാം..<br />അങ്ങനെ കമ്പനി കോമ്പൌണ്ടിനു പുറത്തെ പനമരക്കൂട്ടങ്ങൾക്കിടയിലൂടെ ആ സായം സന്ധ്യയിൽ ഞാൻ ദാസിനെ അനുഗമിച്ചു.. കുറെ നടന്നു… നടക്കുന്നതിനിടയിൽ കലപിലാന്നു സംസാരിക്കുന്നുണ്ടായിരുന്നു അവൻ. ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു..<br />ഇരുട്ടിത്തുടങ്ങിയപ്പോൾ ചെറിയ കുടിലുകൾ ഇടവിട്ടു നിൽക്കുന്ന ഒരു ഗ്രാമത്തിലെത്തി..വളരെ ചെറിയ കുടിലുകൾ .<br />അതിലൊരു ചെറിയ കുടിലിന്റെ വരാന്തയിലെത്തിയപ്പോൾ ദാസ് നിന്നു..<br />ആശങ്കാകുലനായി നിൽക്കുന്ന എന്നെ നോക്കി ദാസ് ഒന്നു പുഞ്ചിരിച്ചു എന്നിട്ടകത്തേക്കു നോക്കി വിളിച്ചു..<br />“മാാാാ..”<br />എന്തോ ഒരപാകത എനിക്കു തോന്നി..ഇത്ര ചെറിയ കുടിലിലാണോ ഇവന്റെ താമസം..?<br />അകത്തു നിന്നും ഒരു വൃദ്ധ വാതിലിൽ വന്നു നോക്കി..ചുക്കിച്ചുളിഞ്ഞ് നന്നേ പ്രായം തോന്നിക്കുന്ന ഒരു പടു കിഴവി !! ഇതോ ദാസിന്റെ അമ്മ ?!!<br />“മാ അർദ്ധ കമ്പാ ലാവോണി..” ( മാ..ഒരു അരക്കുപ്പിയിങ്ങെട്) ദാസ് ഗുജറാത്തിയിൽ വിളിച്ചു പറഞ്ഞു<br />ദാസിന്റെ മുഖത്തു വീണ്ടും കള്ളച്ചിരി.. അകത്തേക്കു പോയി ഒരു കുപ്പിയും രണ്ടു ഗ്ലാസ്സും പ്ലേറ്റിൽ അച്ചാറുമായി തള്ള വന്നു.!<br />“ മാ… യേ മേരാ ദോസ്ത് അഭി അഭി ഗാവ് സേ ആയാ..” എന്നെ പരിചയപ്പെടുത്തിയപ്പോൾ തള്ളയൊന്നു പുഞ്ചിരിച്ചോ. അറിയില്ല !<br />ആ മുഖത്തങ്ങനെയൊരു ഭാവം തിരിച്ചറിയാനെളുപ്പമല്ല !! പ്രായം അത്രക്കുണ്ട് !<br />ചെറിയതെങ്കിലും വൃത്തിയുള്ള ആ ചെറിയ വരാന്തയിൽ ഞങ്ങളിരുന്നു.<br />ഈന്തപ്പനക്കള്ളിൽ ശർക്കരയിട്ട് വാറ്റിയെടുക്കുന്ന അസ്സൽ ചാരായം രണ്ടു ഗ്ലാസ്സുകളിലേക്കും ഒഴിക്കുമ്പോൾ ദാസ് വീണ്ടും എന്നെ നോക്കി ചിരിച്ചു !!<br />തൊണ്ട മുതൽ ആമാശയം വരെ എരിച്ചു കൊണ്ട് ആദ്യത്തെ ഗ്ലാസ്സ് അണ്ണാക്കിലേക്കു കാലിയാക്കി ഞാൻ അച്ചാറെടുത്തു നാവിൽ വെച്ചു ഞൊട്ടി. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ചാടുന്നു..!! രണ്ടാമത്തെ ചഷകവും ഒഴിഞ്ഞപ്പോൾ ദാസ് ജബൽപൂരിലെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി.. ഞാൻ ഓർമ്മകളുമായി എന്റെ ഹരിത കേരളത്തിലേക്കും ! രണ്ടാമത്തെ കുപ്പിയുടെ അടപ്പ് തുറന്നപ്പോളേക്കും ദാസ് അച്ഛനുമമ്മയും നഷ്ടപ്പെട്ട യവ്വനത്തിലെത്തിയിരുന്നു..സംസാരത്തിനിടക്കിടെ വിതുമ്പുന്നുമുണ്ടായിരുന്നു.. പതുക്കെ പതുക്കെ ലഹരി ഒരു കൂറ്റൻ ഡീസൽ എഞ്ചിൻ കണക്കെ തലയിലേക്കിരച്ചു കയറി..ഞങ്ങളിരിക്കുന്ന വരാന്തക്ക് മുന്നിലെ നരച്ച കള്ളിമുൾപ്പാടങ്ങൾക്കു മീതെ ഒരു പുഞ്ചപ്പാടത്തിന്റെ പച്ചപ്പരവതാനി വിരിയുന്നു. ചടച്ച ഈന്തപ്പനകൾ ഹരിതാഭവർണ്ണം വിതറുന്ന വലിയ തെങ്ങുകളായി തലനീട്ടി നിന്നു..ആ ഉച്ചക്കൊടും വെയിലിൽ ഞാൻ എഴുന്നേറ്റു നടന്നു .. എന്റെ വീട് ലക്ഷ്യമാക്കി..!!<br /><br /><br /><br /></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com45tag:blogger.com,1999:blog-3144398298386188493.post-4049278796384139442009-12-02T06:56:00.000-08:002009-12-05T08:05:18.258-08:00ഓർമ്മകളിലെ സന്ധ്യ !!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBF_QEWDXNqYmt1RJ_kIdOJ2jGUJL1O771iwLQu62nKSjjSJajd0QdURc00IZCAoWT3yR2AaloO49XLv3FfQWhaqE3T5pA7rPFgbl02YpfAEAug_VoAoRt2R05m-vMJYc2B2-HL0EOVos/s1600-h/untitled356.bmp"><img id="BLOGGER_PHOTO_ID_5410667510440245090" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 289px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBF_QEWDXNqYmt1RJ_kIdOJ2jGUJL1O771iwLQu62nKSjjSJajd0QdURc00IZCAoWT3yR2AaloO49XLv3FfQWhaqE3T5pA7rPFgbl02YpfAEAug_VoAoRt2R05m-vMJYc2B2-HL0EOVos/s400/untitled356.bmp" border="0" /></a><br /><div>സന്ധ്യയുടെ കരിനീലക്കണ്ണുകളേക്കാളും ഇടതൂർന്ന കാർകൂന്തലിനെക്കാളും എന്നെ ആകർഷിച്ചിരുന്നതു എപ്പോളും പുഞ്ചിരിക്കുന്ന ആ പ്രസന്ന വദനമാണു.<br />ആ കള്ളച്ചിരിയും കണ്ണേറും എന്റേതു മാത്രമെന്നു എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലം.<br />അവളുടെ കോളേജിലേക്കുള്ള യാത്രാമധ്യേ..പോകുമ്പോളും വരുമ്പോളുമായി ദിവസം രണ്ടുതവണ വീതം പൂഴിമണ്ണു പുതയുന്ന എന്റെ നാട്ടുപാതയോരങ്ങളിൽ വെച്ചുള്ള ആ കടാക്ഷവും പാൽനിലാവും ആസ്വദിക്കാൻ , ഉറ്റസുഹൃത്തുക്കൾ പോലുമറിയാതെ , ഞാൻ സമയം കണ്ടെത്തിയിരുന്നു.<br />എത്ര നാൾ ഇത്തരം രഹസ്യങ്ങൾ അടുത്തറിയുന്നവരിൽ നിന്നും ഒളിക്കാൻ കഴിയും ?<br />ചന്തു എന്നോടിക്കാര്യം ചോദിക്കുന്നതു വരെ ‘പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും‘ എന്ന പൊതു തത്വത്തിൽ ഞാനും വിശ്വസിച്ചിരുന്നില്ല !!<br />പിന്നെ പിന്നെ ചന്തു പറഞ്ഞു അജിയും രമേശനും കൂടി അറിഞ്ഞതോടെ ‘മുങ്ങിയോണം മുങ്ങിയാൽ കുളിരില്ല’ എന്ന മറ്റൊരു പൊതു തത്വത്തിൽ കൂടി വിശ്വാസമർപ്പിച്ച് ഞാൻ അതങ്ങു സമ്മതിച്ചു കൊടുത്തു..<br />പിന്നീട് കാര്യങ്ങൾ ഒരു കരക്കടുപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കു കൂടി വന്നതു പോലെ തോന്നി എനിക്ക്.. അതോണ്ടായിരിക്കണമല്ലോ അവളുടെ ഒരോ ചലനങ്ങളും എനിക്കപ്പപ്പോൾ അവർ ‘റിപ്പോർട്ട് ’ ചെയ്തു കൊണ്ടിരുന്നത്..<br />“ ടാ അവൾ ബസ്റ്റോപ്പിലുണ്ട്, അമ്മയുടെ കൂടെ അമ്പലത്തിലേക്ക് പോയിട്ടുണ്ട് “..മുതലായ ലൈവ് ന്യൂസുകൾ ഇടതടവില്ലാതെ എത്തിച്ചോണ്ടിരുന്നത്...<br />കാര്യമിങ്ങനെയൊക്കെയെങ്കിലും നിലാവുള്ള രാത്രികളിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെ ഉറക്കം കെടുത്തുന്ന സുഗന്ധത്തിനൊപ്പം കിനാവിന്റെ വാതിൽക്കൽ വന്നങ്ങനെ ഒന്നും ഉരിയാടാതെ സന്ധ്യയെന്നും തിരിഞ്ഞു നടന്നു..’ഹേയ്…ഹലോ..ഒന്നു നിൽക്കൂ ‘ എന്നൊന്നും പറയാനാവാതെ ഞാൻ കിടക്കപ്പായയിൽ കിടന്നുരുണ്ടു.<br /><br />അങ്ങനെയങ്ങനെ തിരിച്ചു കിട്ടാത്ത കൊടും പ്രേമം<br />ഒരു വൺ വേ ട്രാക്കിൽ കിടന്നു പുളയുന്ന സമയം.</div><div>കാര്യങ്ങളൊരു ഇടത്തോട്ടടുപ്പിച്ചില്ലെങ്കിൽ ഇനിയങ്ങോട്ടുള്ള ജീവിതം എളുപ്പമാവില്ല എന്ന സ്ഥിതിയെത്തി നിൽക്കുന്നു...<br />ഞങ്ങളിപ്പോളിരിക്കുന്നതു പാടത്തെ ചേറുകുള മണ്ടയിലാണ്..<br />കിഴക്കോട്ടിറങ്ങുന്ന കണ്ണെത്താപ്പാടത്തിന്റെ ആദ്യപാദത്തിൽ തന്നെ അകത്തോട്ടു ചായുന്ന കൈതക്കാടിനു ചേർന്നാണീ കുളം.<br />ഒരു വേനലിലും വെള്ളം വറ്റാത്ത പച്ചച്ചണ്ടിയിൽ പൊതിഞ്ഞ ചേറുകുളത്തിന്റെ ഒരു ഓരം പരന്ന പുൽമൈതാനമാണ്॥ഞങ്ങൾ വൈകുന്നേരങ്ങളിൽ സൊറപറഞ്ഞിരിക്കുന്നതിവിടെയാണ് !</div><div>നിലാവും കുളത്തിന്റെ മണ്ടയിൽ പടർന്നു നിൽക്കുന്ന കൈതക്കാടിനുള്ളിലെവിടെയോ പൂത്ത പൂവിനെ തഴുകി വന്ന കാറ്റും ഉള്ളിലെ പ്രണയചിന്തകളിൽ കുളിരോളങ്ങളുണ്ടാക്കി ! </div><div><br />ചിന്തകൾ കാടു കയറിയപ്പോൾ ചന്തുവും രമേശനും കാടിളക്കി വെടിവെച്ചു കൊണ്ടിരുന്നു..അവസരത്തിലും അനവസരത്തിലും തമാശകൾ കുത്തിത്തിരുകിക്കൊണ്ട്. സ്നേഹിതന്റെ പ്രണയശരമേറ്റു പിടയുന്ന ഹൃദയം കാണാത്ത സ്നേഹരഹിതർ !! ഹൃദയ ശൂന്യർ..!!<br /><br />ഇരുളിൽ വെള്ളത്തിനു പുറമേയുള്ള പച്ചപ്പരവാതാനിയുടെ നിറം മാറി കറുപ്പ് പടരാൻ തുടങ്ങി..!<br />അറ്റം കത്തിയവസാനിച്ച ഒരു ബീഡിത്തുണ്ട് കുളത്തിലേക്കു പാഞ്ഞു..<br />ഈ മുന്നിരുട്ടിലും നീരസം നിറഞ്ഞ എന്റെ നോട്ടം കണ്ടോ എന്തോ..രണ്ടു പേരും നിശ്ശബ്ദമായി..<br />“എങ്ങിനെയാണിവളുടെ മനസ്സൊന്നറിയുക. ?”<br />എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം , ചോദ്യം അവസരോചിതമല്ലേയെന്ന, സന്ദേഹത്തോടെ എന്റെ മുഖത്തേക്കു നോക്കി രമേശൻ ചോദിച്ചു..<br />ഞാൻ ഒന്നും മിണ്ടിയില്ല.. ഹെന്തു മിണ്ടാൻ !!<br />അറിയാനൊന്നുമില്ല..അവൾക്കെന്നെ ഇഷ്ടമാണു നൂറ് തരം !!<br />അല്ലെങ്കിൽ ഞാൻ അവളുടെ കലാലയമാർഗ മധ്യേ ദിവസം രണ്ടു നേരം വീതം കണ്ണിലെണ്ണയും ഒഴിച്ചു പാതയോരത്ത് കാത്തിരിക്കുമ്പോൾ , ‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ’ എന്ന വരികൾ കണ്ണാലേയെയ്യുമ്പോൾ ഒരു ചെറിയ വെറുപ്പിന്റെ മറുമിഴിയമ്പു പോരെ ഇഷ്ടമില്ലെന്നറിയിക്കാൻ !!<br /><br />അതുണ്ടായില്ലെന്നു മാത്രമല്ല ആ നോട്ടത്തിനും മന്ദസ്മിതത്തിനും അനുദിനം പ്രണയാർദ്രതയേറി വരുന്നതു പോലെ തോന്നിയും തുടങ്ങിയിരുന്നു ഒപ്പം അതാതു രാത്രികളിലെ ഉറക്കം കെടുത്താനുള്ള ശക്തിയും !<br /><br />ഒരു പ്രാവശ്യം , ഒരിക്കൽ മാത്രം ഞാൻ കേൾക്കാൻ കൊതിച്ചു..<br />‘നാൻ ഉന്നെ കാതലിക്കിറേൻ’ അതേ അതവളിൽ നിന്നും കേൾക്കണം ഒരു കൊതി..അത്ര മാത്രം !! പക്ഷേ എങ്ങനെ ?<br />“വഴിയുണ്ടെടാ..” ഞാനെങ്ങനെ പ്രതികരിക്കും എന്ന സംശയം മുഖത്തു നിന്നു മാറ്റിപ്പിടിക്കാൻ ശ്രമിക്കാതെ അതിനുള്ള പോംവഴി ചന്തു പറഞ്ഞു തന്നു...<br />അതേ പ്രണയം അറിയിക്കാനുള്ള എറ്റവും എളുപ്പവും<br />ചിലവില്ലാത്തതും പൌരാണിക കാലം മുതലേ തുടർന്നു പോരുന്നതുമായ ഒരേയൊരുപാധി !<br />താമരയിലയിൽ തുടങ്ങി എസ് എം എസ്സിലെത്തി നിൽക്കുന്ന സന്ദേശവാഹിനികളുടെ പൊതു നാമധേയം !!<br />പ്രണയ ദൂത് ..പ്രേമ സന്ദേശം…പ്രണയ ലേഖനം അഥവാ ലവ് ലെറ്റർ !!<br />“എടാ എങ്ങനെ കൊടുക്കും ? “ ഒരു തവള കൈതപ്പൊത്തിൽ നിന്നും കുളത്തിലേക്കു കൂപ്പു കുത്തിയപ്പോൾ നേരം വൈകുന്നുവെന്നും ബാക്കി നാളെയാവാം എന്നും പറയാതെയറിയിച്ചു കൊണ്ടെണീക്കുമ്പോൾ ഞാൻ ചോദിച്ചു..<br />“എഴുതുന്ന കാര്യം ഞാനേറ്റു കൊടുക്കാൻ നീ തന്നെ വേണം മോനേ..“<br />ഇത്രയും പറഞ്ഞു കൂടെയെണീറ്റ ചന്തു എന്റെയും രമേശന്റെയും മുഖത്തേക്ക് മാറി മാറി നോക്കി<br />“അവളുടെ വീടിന്റെ അവിടേക്കു തിരിയുന്ന മൂലയിൽ ഒരു ചെറിയ ഇടവഴിയുണ്ട് അവിടെ ആണു ഏറ്റവും സേഫ് ആയ സ്ഥലം ആ വഴിയിൽ മിക്കവാറും അവൾ ഒറ്റക്കായിരിക്കും“ രമേശന്റെ കണ്ടുപിടുത്തം ശരിയാണ്..<br />വൈകാതെ തന്നെ സന്ധ്യക്കുള്ള പ്രണയ സന്ദേശവുമായി ചന്തു ഹാജിർ..ഞാനിന്നലെ ഉറങ്ങാതാലോചിച്ചിരുന്നെഴുതിയതാണെന്നുള്ള വലിപ്പം പറച്ചിലും.. ഞാനൊന്നു തുറന്നു വായിച്ചു ..<br />ഏതോ വാരികയിൽ വായിച്ചു മറന്ന വരികൾ ..സംഗതി കൊള്ളാം പക്ഷേ..<br />“ടാ ഇതവൾക്കു മനസ്സിലാവുമോ?” ഞാൻ ചന്തുവിന്റെ സാഹിത്യം കണ്ടന്തം വിട്ടു ചോദിച്ചു.<br />“ധൈര്യമായി കൊടുത്തോളൂ മോനേ ഇതാണു ഇപ്പഴത്തെ ഒരു ട്രെൻഡ്.. ഈ വരികളിലെ പ്രണയം കാണാൻ പറ്റിയില്ലെങ്കിൽ അവൾ പെണ്ണല്ലടാ…പക്കാ..“<br />നേരാണോന്നറിയില്ലെങ്കിലും ആ വാചകം എന്റെ ധൈര്യം പതിന്മടങ്ങാക്കി..മനസ്സിലാവായ്മയിലും ഒരു ചന്തക്കേടില്ലായ്മ ആവരികളിലുണ്ടെന്നു തോന്നി.<br />പിന്നെയവൾ പെണ്ണുതന്നെയാണല്ലോ എന്നുള്ള ധൈര്യവും !<br />അങ്ങനെ പിറ്റേന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്കു ഞാൻ കുളിച്ചു കുട്ടപ്പനായി വിജനമായ ഇടവഴിയിൽ സന്ധ്യാഗമനവും കാത്തു നിന്നു..ഏകദേശം ഒരു അരമണിക്കൂറ് കഴിഞ്ഞപ്പോൾ രമേശൻ സൈക്കിളിലിൽ പറന്നു വന്നു പറഞ്ഞു<br /><br />“ ടാ ലവളു വരുന്നുണ്ട് .. 5 മിനിറ്റിനുള്ളിൽ ഇവിടെത്തും “<br />ആ കർമ്മം നിർവ്വഹിച്ച് അവൻ വീണ്ടും എങ്ങോട്ടൊ പാഞ്ഞു.. സമയം നീണ്ടു വലിഞ്ഞു..അകലെ നിന്നും ഞാനൊരു മിന്നായം കണ്ടു പളപളങ്ങണ ചൈനാ സിൽക്ക് ചുരിദാർ… അവൾ വരുന്നുണ്ട് ..മുടിയൊക്കെ ഒന്നുകൂടെ ഒതുക്കി നാലുപാടും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി ഞാൻ നിന്നു..ഒറ്റക്കീ വഴിവളവിൽ. ആ മൂല വളഞ്ഞ് തൊണ്ണൂറ് ഡിഗ്രി വലത്തോട്ടു തിരിഞ്ഞതും എന്നെ കണ്ട് അവളൊന്നു ഞെട്ടിയോ..<br />അരികിലേക്കടുത്തപ്പോൾ ഞെഞ്ഞിടിപ്പു കൂടി കൂടി വന്നു കാതങ്ങൾക്കപ്പുറത്തു നിന്നു കേൾക്കും പോലെയായി ധക് ..ധക്..<br />പാതി ശങ്കിച്ചുള്ള അവളുടെ പദചലനങ്ങൾക്കു കുറുകേ ഞാൻ പതുക്കെ വഴി തടഞ്ഞു കൊണ്ടു മുന്നിൽക്കേറി നിന്നു ! </div><div>അവൾ നിന്നു ! ആ കണ്ണുകളിൽ ഒരു വലിയ പകപ്പ് ... !!</div><div>പോക്കറ്റിൽ നിന്നും കുറിമാനമെടുത്തു അവൾക്കു നേരെ ഞാൻ നീട്ടി ..അവൾ അതു വാങ്ങാതെ വഴിമാറി നടക്കാൻ തുടങ്ങി...<br />ആദ്യമെന്തു ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു പോയി... </div><div>തിരിച്ചു വരാത്ത പ്രണയം ! ഉറക്കമില്ലാത്ത രാത്രികൾ !! കനവിൽ തിരിഞ്ഞു നടക്കുന്ന സന്ധ്യ !!! ശരിയാവില്ല !!!!<br />ഇന്നു രണ്ടിലൊന്നറിയാതെ വിടുന്ന പ്രശ്നമേയില്ല…പിന്നെ എന്നെ നിയന്ത്രിച്ചതു വേറേതോ ഒരു ശക്തിയായിരുന്നു.. പിന്നാലെ ചെന്നു അവളുടെ കയ്യിലെ പുസ്തകം തട്ടിപ്പറിച്ചതും അതിൽ ലെറ്റെർ വെച്ചു തിരിച്ചു കൊടുത്തതും ഞൊടിയിടയിൽ കഴിഞ്ഞു.. പുസ്തകവും വാങ്ങി അവൾ വേഗത്തിൽ നടന്നു..അതോ ഒടിയോ.? .ഒപ്പം വിതുമ്പുന്നുമുണ്ടായിരുന്നൊ? എന്താണു സംഭവിച്ചതെന്നും ഇങ്ങനെയെല്ലാം ചെയ്യാൻ എനിക്കെവിടെന്നു ധൈര്യം കിട്ടിയെന്നും അറിയില്ല..ഇപ്പോൾ എന്റെ നെഞ്ചിടിപ്പു നിന്നു… ഞാൻ മരിച്ചോ..ദൈവമേ ഞാൻ ഒരു ദീർഘശ്വാസം വലിച്ച് മുകളിലേക്കു നോക്കി…വേലിയരുകിൽ നിൽക്കുന്ന ചമ്പത്തെങ്ങിന്റെ മണ്ടയിൽ ഒരാൾ രൂപം എന്നെയും നോക്കി നിൽക്കുന്നതു കണ്ടെന്റെ ദീർഘശ്വാസം പാതിയിൽ നിലച്ചു.....കണ്ടതു മറ്റാരെയുമല്ല..സാക്ഷാൾ ചന്ദ്രേട്ടൻ.. ചെത്തു കാരൻ ചന്ദ്രേട്ടൻ ചെത്തു നിർത്തി പാതി തെങ്ങിലേക്കിറങ്ങി നിൽക്കുന്നു. അപ്പോൾ ഞാൻ കേട്ടതു നെഞ്ഞിടിപ്പയിരുന്നില്ലേ !!<br />പൊതുവേ നമ്മളോടയാൾക്കു വിരോധമൊന്നുമില്ലെങ്കിലും<br />പാടത്തെ തെങ്ങിൽ നിന്നും അന്തിക്കള്ളൂറ്റിക്കുടിക്കുന്ന വിരുതന്മാരുടെ ലിസ്റ്റിൽ എന്റെ പേരും തെറ്റിദ്ധാരണ വഴി കയറിക്കൂടിയതു കൊണ്ട് അങ്ങേർക്കിയിടെയായി ബഹുമാനം അല്പം കുറവായിരുന്നു..<br />ഛെ…പുലിവാലായി !!<br />വിവരം തിരക്കാൻ മണ്ട മാറി വന്ന രമേശൻ ചന്ദ്രേട്ടനെക്കണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്ന ഭാവത്തിൽ സൈക്കിളിൽ വെച്ചടിച്ചു..“ടാ നിൽക്കെടാ..“ എന്നു പറഞ്ഞു ഞാൻ പുറകെയും..<br />ഞങ്ങൾ മൂവരും വീണ്ടും ചേറുകുള മണ്ടയിൽ വെച്ചു ഒരടിയന്തിര യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശകലനം ചെയ്തു..കാര്യങ്ങൾ കൈ വിട്ടു പോവുകയാണെങ്കിൽ ചന്ദ്രേട്ടനു എന്തു പണിയാണു കൊടുക്കേണ്ടതു എന്നായിരുന്നു ഇരുവരും ഒരുമിച്ചു ചോദിച്ചത്..<br />“എടാ..നായിന്റെ മക്കളെ..അങ്ങനെ സംഭവിച്ചാൽ എന്റെ കാര്യം എന്താവും?”<br />എനിക്കു ദേഷ്യം നിയന്ത്രിക്കാനായില്ല..<br />“ എന്താവാൻ ..നിനക്കവളോട് പ്രേമം തോന്നി നീയതറിയിച്ചു..അത്രയല്ലേ ഉള്ളൂ..<br />ഇഷ്ടമില്ലെങ്കിൽ വേണ്ടെടാ..നമുക്ക് വേറേ നോക്കാം” എന്റെ ആശങ്ക ഉൾക്കൊള്ളാതെയുള്ള ചന്തുവിന്റെ ഈ പ്രതികരണം എന്നെ ചൊടിപ്പിച്ചു..<br />“ എന്നാൽ ശരി ..പക്ഷേ ഞാൻ പെട്ടാൽ ഒരുത്തനെയും വിടില്ല..കത്ത് എഴുതിയതു നീ ഐഡിയ രമേശന്റെ ..വിടില്ല ഞാൻ..ഒരുത്തനേയും “<br />അതേറ്റു ! ഇപ്പോൾ ആശങ്ക ആ മുഖങ്ങളിലേക്കും പരന്നു..<br />“എന്താപ്പോ ചെയ്യ? നമുക്ക് കാത്തിരിക്കാം” വീണ്ടും കുറേ നേരം മൌനം…<br />കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോൾ കിഴക്കൻ കാറ്റിലില്ല.. ചെളിയും ചാണകവും ആ ദൌത്യം ഏറ്റെടുത്തെന്നു തോന്നുന്നു.!!<br />തൽക്കാലം ആ വൈകുന്നേരം പാടത്തിന്റെ കിഴക്കേ അതിരിലെ കറുത്ത തെങ്ങിൻ നിരകൾക്കു മേലെ ചന്ദ്രനുദിച്ചപ്പോൾ യോഗമവസാനിപ്പിച്ചു ഞങ്ങളങ്ങനെ പിരിഞ്ഞെങ്കിലും എനിക്കു ആകെയൊരു പരവേശമായിരുന്നു..<br />അന്നു രാത്രി കനവിന്റെ വാതിലിൽ സന്ധ്യക്കു പകരം അവളുടെ അച്ഛൻ വന്നു..പുറകിൽ എനിക്കു നേരെ കൈവിരൽ ചൂണ്ടുന്ന ചെത്തുകാരൻ ചന്ദ്രേട്ടനും..<br /><br />നേരം പുലർന്നു..ചായപ്പീടികയിൽ നിന്നും പ്രത്യേകിച്ചൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.. അന്നു ഞാൻ അവളെക്കാണാൻ വഴിയിൽ കാത്തു നിന്നുമില്ല.<br />എന്നാൽ ചുറ്റുവിളക്കും നിറമാലയും കാണുമ്പോൾ<br />വൈകുന്നേരം ഏഴുനിലവിളക്കിനു മുൻപിലായ് അമ്പലത്തിൽ വെച്ചു കണ്ട സന്ധ്യാവദനം കൂടുതൽ പ്രേമപൂരിതവും കണ്ണേറ് ഹൃദയത്തിലൂടെ ആത്മാവിലേക്കാഴ്ന്നിറങ്ങുന്നതും ആയിരുന്നു.<br /><br />അമ്പലവെളിച്ചവട്ടത്തിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ രമേശനെയോ. ചന്തുവിനെയോ കണ്ടില്ല..പകരം എല്ലാ പ്രണയങ്ങൾക്കും സാക്ഷിയായ വേറൊരു കൂട്ടുകാരനെ കൂട്ടു കിട്ടി..ചന്ദ്രൻ !!<br />ചെത്തുകാരനല്ല !!<br />കുളിർമഞ്ഞിന്റെ പാൽപ്പുതപ്പു കൊണ്ടു കമിതാക്കൾക്കെന്നും ചൂടുപകർന്നു പോന്ന നിറനിലാവിന്റെ ഉറവിടം..യഥാർത്ഥ ചന്ദ്രൻ …!! </div><div>എന്റെ കൂടെ വീടു മുറ്റം വരെ വന്നു..കളിച്ചും ചിരിച്ചും മഞ്ഞു കോരിയൊഴിക്കുന്നതിനിടയിൽ സന്ധ്യയെനിക്കെഴുതാനിരിക്കുന്ന മറുപടിയുടെ ഒരേകദേശരൂപവും പറഞ്ഞു തന്നു.!! പൂത്തു നിൽക്കുന്ന മുല്ലപ്പൂക്കളെ മൈൻഡ് ചെയ്യാതെ ഞാൻ വീടിനുള്ളിലേക്കു കയറി..<br />ജനലഴികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുനിലാവിനൊപ്പം പരിഭവമില്ലാതെ പൂക്കളും സുഗന്ധം വിതറി..ആ മുല്ലപ്പൂഗന്ധമായി സന്ധ്യാസാമീപ്യം ഞാൻ തിരിച്ചറിഞ്ഞു.<br />എപ്പോളോ ഉറക്കത്തിലേക്കു വഴുതിയതും അകത്തേക്കു വന്നവളെന്നെ നോക്കി , മുറിയിലുലാത്തുന്നതു ഞാൻ കണ്ണൂ തുറക്കാതെ തന്നെ കണ്ടു !!</div><div>പുലരുവോളം ആ കാഴ്ച്ചകൾ തുടർന്നു!</div><div>അതായിരിക്കണം ജീവിതത്തിലെ ഏറ്റവും പ്രണയസുഖമറിഞ്ഞ രാത്രി...അവസാനത്തേതും..!!!<br /><br />കാന്തിവലി സ്റ്റേഷനെ മൊത്തമൊന്നു കുലുക്കിക്കൊണ്ട് വിരാർ ഫാസ്റ്റ് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലൂടെ പൊടിപാറിച്ച് കടന്നു പോയപ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു !! </div><div>അടുത്തത് ഗുജറാത്ത് പാസ്സഞ്ചറാണ്. ഒരു പതിനഞ്ചു മിനിറ്റെടുക്കുമായിരിക്കും ! ബാഗ് കാലിനോടടുപ്പിച്ച് വെച്ച് ഞാൻ സിമന്റ് ബെഞ്ചിലിരുന്നു വീണ്ടും വാച്ചിലേക്കും തെക്കോട്ടും മാറി മാറി നോക്കി.<br /><br />ഓർമ്മകൾ നമ്മെയിക്കിളിയിടുന്നതും ചിരിപ്പിക്കുന്നതും കരയിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമെല്ലാം കൂടുതലും യാത്രാവേളകളിലായിരിക്കും...</div><div>അന്നേരമാണല്ലോ നാമെല്ലാം എവിടെയുമെത്താതെയും ആരോരുമില്ലാതെയുമിരിക്കുന്നത് !!!<br />വർത്തമാന കാഴ്ചകളിലൂടെയും , കേൾക്കുന്ന ശബ്ദ്ധങ്ങളിലൂടെയുമെല്ലാം ആക്രമണമഴിച്ചു വിടുന്നൂ ഓർമ്മകളിത്തരം സന്ദർഭങ്ങളിൽ !! </div><div>ഇന്നത്തേതും ഇന്നലെത്തേതുമായ ഇഴപിണയുന്ന ചരടുകൾ !!</div><div>സുഖകരമായ പസ്സിലുകൾ കുരുക്കഴിക്കുന്ന യാത്രകൾ !! </div><div>വിടപറഞ്ഞ ഗ്രാമത്തിന്റെ കയ്യെത്താത്ത ദൂരേ നഗരങ്ങളിൽ സഞ്ചരിക്കുമ്പോളും , ഈ നഗരങ്ങളിൽ തന്നെ കണ്ടതും കേട്ടതുമൊരുപാടുണ്ടെങ്കിലും , ഒരു പക്ഷേ ആ പഴയ ഗ്രാമത്തിലെ ഓർമ്മകൾ തന്നെയായിരിക്കും ഈ ശ്വാസം മുട്ടുന്ന തിരക്കു പിടിച്ച യാത്രകളിലും ഒരു സാന്ത്വനമായോ വേദനയായോ കൂട്ടിനുണ്ടാവുന്നത് !!<br />അല്ലെങ്കിൽ പിന്നെ , ഈ മുംബയിലെ അഞ്ചാറുമാസ താമസത്തിനിടയിൽ , എന്നെ പ്രണയപരവശനാക്കി നിദ്രാവിഹീനങ്ങളും , അഥവാ നിദ്ര വന്നാൽ തന്നെ , സ്വപ്നഭരിതങ്ങളുമായ രാവുകൾ സമ്മാനിച്ച ശേഷം ഒരു പരദേശി പയ്യന്റെ കയ്യും പിടിച്ചോണ്ട് ലവന്റെ തന്നെ തോളിൽ തലയും ചായ്ച്ച് ജൂഹുവിലലയുന്ന സവിതയെ കണ്ടപ്പോളില്ലാത്ത നീറ്റൽ ആ പഴയ നാട്ടുമ്പുറത്തുകാരി സന്ധ്യക്കെങ്ങിനെ ഇത്രയും കാലത്തിനു ശേഷവും നൽകാൻ കഴിയുന്നു ?<br /><br />അയ്യോ ദേ വരണു …. ഗുജറാത്ത് പാസ്സഞ്ചർ !! </div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com34tag:blogger.com,1999:blog-3144398298386188493.post-27413564503468031252009-10-17T03:20:00.000-07:002009-10-17T20:56:09.183-07:00അംചി മുംബൈ !!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnoaKSHW7lvLJhqOOk6aX8kKagelWF1Q-NqHNOGfJVI9SA0-WHO5LQtt24B5xr93YE7lXZKWXOoWDUm566N9LcUzN2ZIKXoUjbUlbBrSMYhE4oTmveKx7hyphenhypheni1YIuINXn2jYId7PI2kZak/s1600-h/untitled2015.bmp"><img id="BLOGGER_PHOTO_ID_5393515411177815218" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 266px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnoaKSHW7lvLJhqOOk6aX8kKagelWF1Q-NqHNOGfJVI9SA0-WHO5LQtt24B5xr93YE7lXZKWXOoWDUm566N9LcUzN2ZIKXoUjbUlbBrSMYhE4oTmveKx7hyphenhypheni1YIuINXn2jYId7PI2kZak/s400/untitled2015.bmp" border="0" /></a><br /><div></div><br /><p>കാലത്തെഴുന്നേറ്റ് ,ടോയ്ലെറ്റ് ക്യൂ വിൽ നിൽക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചാലാചിച്ചു അന്നു വൈകുന്നേരം ഞാൻ തളർന്നുറങ്ങി..ഭയന്നതിലും ഭീകരമായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്..പത്തിരുപത്തഞ്ചു പേര് നിരന്ന ക്യൂവിൽ പന്ത്രണ്ടാമനായി അരമണിക്കൂറോളം നിന്നതിലെനിക്കു തെല്ലോളം ദെണ്ണമില്ലെന്നു പൊളിവാക്ക് പറയണില്ല എന്നാലുമതായിരുന്നില്ലെന്നെ കൂടുതൽ വിഷമിപ്പിച്ചത്, മറിച്ച് അകത്തേക്ക് കേറിയിരുന്നപ്പോൾ കാര്യസാധ്യത്തിനു വിഘ്നം വരുമാറ് പുറത്തു നിന്നും വാതിലിലെ തട്ടലും മുട്ടലും ചീത്ത വിളികളുമാണ് സങ്കടമായത് !!<br />എന്തായാലും അന്നു ഞാനൊരു ദൃഡ നിശ്ചയം ചെയ്തു..ഇനി മുതൽ അതി രാവിലെ ബോംബെയുണരും മുൻപേ എണീറ്റ് കാര്യം നടത്തി വരിക..!!<br />ഈ ആശയം ഞാൻ നടപ്പിലാക്കുകയും പതുക്കെപ്പിന്നീടതൊരു ശീലമാക്കുകയും ചെയ്തു.. പതുക്കെ പതുക്കെ , ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പറിച്ചുനട്ട മനുഷ്യജന്മങ്ങൾ തളർത്തു വളരുന്ന ഈ ഗലികളിൽ ‘ ഹായ് ഭായ് കൈസാ ഹൈ? കഹാം ജാ രഹേ ഹോ?’എന്നെല്ലാം നാലു വീടപ്പുറത്തുള്ളവൻ പോലും ചോദിക്കുമാറ് ഞാനെന്ന ഈ വീരുവും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുത്തു !! രാത്രികാലങ്ങളിൽ നായ്ക്കൾ കുരച്ചെങ്കിലും പുലർച്ചെ കോഴികൾ കൂവാതെ ഈ ചാലിലെ ദിവസങ്ങളങ്ങനെയൊന്നൊന്നായ് പോയ് കൊണ്ടിരുന്നു. ഉണ്ടുറങ്ങിയും പകൽ മുഴുവനും ടിവി കാണലും തൊട്ടടുത്തയിടങ്ങളിൽ കറങ്ങലുമായി സമയമങ്ങനെ നീങ്ങുന്നതിനിടയിൽ കൽച്ചുമരുകൾ കൊണ്ടു മാത്രം വേർതിരിക്കപ്പെട്ട അയൽഭവനങ്ങളിലുള്ളവരേയും പരിചയപ്പെട്ടു...അവിടടുത്തുവലത്തു താമസക്കാരധികവും മലയാളികളായിരുന്നു. പിന്നെ സതിയേച്ചിയുടെ ഭർത്തൃസഹോദരന്മാരും കുടുംബവും തൊട്ടടുത്തു തന്നെയായിരുന്നു താമസം. വീടുകളുടെ ഭൂമിശാസ്ത്രം വെച്ചു നോക്കിയാൽ പണ്ടൊരു വലിയ കുന്നോ മലയോ ആയിരുന്നിരിക്കണം ഈ പ്രദേശം എന്നു തോന്നും ..<br />തട്ടുകളായിട്ടാണു ഓരോ വരി വീടുകളും നിൽക്കുന്നതു. ചക്രങ്ങളില്ലാത്ത കൂറ്റൻ തീവണ്ടികൾ പോലെ കെട്ടിടങ്ങളങ്ങനെ നീളുന്നു..<br />ഓരോ ബോഗികളും ഓരോ വീടുകൾ !<br />എന്റെ താമസ സ്ഥലത്തിന്റെ തൊട്ടു താഴത്തെ വരിയിലാണു ധർമ്മേട്ടന്റെ (സതിയേച്ചിയുടെ ഭർത്താവ് കേശവേട്ടന്റെ തൊട്ടു മൂത്ത സഹോദരൻ) വീട്.<br />ആ വീടിനു മുൻപിൽ എപ്പോളും ഇല പൊഴിച്ചു നിൽക്കുന്ന ഒരു വലിയ മരമുണ്ട്..</p><br /><p>നാഗരികതക്കൊരപവാദമായി നില്ക്കുന്ന ആ മരമാണോ അതോ ആ വീടുകളാണോ ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശിയെന്നത് അജ്ഞാതം !! മുറ്റത്തു നിൽക്കുന്ന ആ മരത്തിനെ ചേർത്തു നിർത്തിക്കൊണ്ടാണു വീടിന്റെ ചെറിയ തിണ്ണ പണിഞ്ഞിരിക്കുന്നത്..ഈ നഗര ഗലിയിലും ഒരു മലയാണ്മ കാണുന്നതിവിടെ മാത്രം ! ആ തിണ്ണയിൽ എന്നും വൈകുന്നേരം ഒരു മലയാളിക്കൂട്ടം കാണും..വെറുതേ വെടി പറഞ്ഞിരിക്കാൻ.. ധർമ്മേട്ടന്റെ മൂത്ത മകൻ രാജു (മലയാളമറിയില്ലെങ്കിലും അതിന്റെ അഹങ്കാരം പുറത്തു കാണിക്കാതെ സ്വന്തമായ രീതിയിൽ കൈകാര്യം ചെയ്തു ഭാഷയെ വസ്ത്രാക്ഷേപം ചെയ്യുന്നവൻ !) സമപ്രായക്കാരനായതു കോണ്ട് ഞാനും ആ സഭയിൽ ചെന്നു വൈകുന്നേരങ്ങളിൽ വായും പൊളിച്ചിരിക്കുക ശീലമാക്കിയിരുന്നു... എനിക്കു മലയാളം എഴുതാനും വായിക്കാനും അറിയാം എന്നൊരൊറ്റക്കാരണം കൊണ്ട് അവനെന്നോട് സത്യം പറഞ്ഞാൽ ആരാധനയായിരുന്നു. അവന്റെ വീടിനോട് തൊട്ട വീട് ആനന്ദേട്ടന്റേതാണ്, ഭാര്യയും , എറണാംകുളത്തെ മൾട്ടിപ്ലക്സ് തിയ്യറ്ററുകളുടേതു പോലെ പേരുകളുള്ള സരിത സവിത സംഗീത യെന്ന മൂന്നു പെമ്പിള്ളാരുമായി സസുഖം വാഴുന്ന ഒരു കോട്ടയംകാരൻ.!! അതിനപ്പുറം അഞ്ചാറ് മറാത്തി ഭവനങ്ങൾ കഴിഞ്ഞാൽ ചെറിയൊരമ്പലം..<br />പത്തു മലയാളികൾ കൂടുന്ന മറുനാട്ടിലെല്ലാം കാണുന്ന മലയാളികളുടെ കൂട്ടായ്മയുടെ സ്മാരകം പോലെ ചെറിയ ഒരു അയ്യപ്പമന്ദിരം॥ ഈ സ്ഥലത്തിനു അയ്യപ്പ ചൌക് എന്ന പേരിനും കാരണം ഈ ക്ഷേത്രം തന്നെ ! </p><br /><p><br />തുടക്കത്തിൽ കാലവർഷം ഉലച്ചും കൊടുവെയിൽ തളർത്തിയും വഷളാക്കിയ ‘പറിച്ചു നടൽ വാട്ടം’ ഒരു പുതു ലോകത്തോടുള്ള ജിജ്ഞാസയുടെ നനവു പറ്റിയും ,വീണ്ടും ജീവിതം കണ്ട , ഒരു ഉത്സവകാലത്തിന്റെ കുളിർ മഞ്ഞുൾക്കൊണ്ടും വീണ്ടും ഉഷാറായി. ദസറയും, നവരാത്രിയും ദീപാവലിയും ആണല്ലോ പിന്നീടങ്ങോട്ടു നമ്മളെ വരവേറ്റത് ! തെരുവിന്റെ പല കോണിൽ നിന്നുമുയരുന്ന,നവരാത്രികളിലെ ഗർബയുടെ ബാന്റു താളവും താളത്തിനൊത്ത് ചുവടൊപ്പിച്ച് ആൺപെൺ ഭേദമന്യേ നൃത്തം ചെയ്യുന്ന മുംബൈ വാസികളും , സ്വതവേ വെളിച്ചമുറങ്ങാത്ത തെരുവുകളുടെ ശോഭ ജ്വലിപ്പിക്കുന്ന വർണ്ണാഭമായ ദീപാവലി ഒരുക്കങ്ങളും..എല്ലാം എന്നിൽ ഒരു ചെറിയ ഇഷ്ടക്കേടില്ലായ്മ ജനിപ്പിച്ചു തുടങ്ങിയിരുന്നു.<br />നാടും വീടും വിട്ട് എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാനായി ഈ മഹാനഗരത്തിലേക്ക് ചേക്കേയേറിയിരിക്കുന്ന അനേകം മനുഷ്യജന്മങ്ങൾക്ക് ഇടയിലൂടെ ഞാനും നടത്തം ആരംഭിച്ചു..ഈ മഹാനഗരത്തിനൊരു വ്യക്തിത്വമുണ്ട്. നാടിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇവിടെയുണ്ട് .പന്ത്രണ്ടു മണിക്കൂർ എല്ലുമുറിയെ പണിയെടുത്താൽ നാൽപ്പതു രൂപാ തികച്ചു കിട്ടാത്ത യു പി ബീഹാറിലെ വയലുകളിൽ നിന്നും കയറി വന്നു മെയ്യനങ്ങിയെടുക്കാവുന്ന എല്ലാ വേലകളും ചെയ്യുന്ന ഭയ്യാമാർ, വാണിജ്യ വ്യവസായങ്ങളുടെ ഗതി നിയന്ത്രിക്കുന്ന ഗുജറാത്തികളും മാർവാഡികളും ,നഗരമൊട്ടുക്കും ഭോജനാലയങ്ങൾ തുറന്ന് എല്ലാവരേയുമൂട്ടുന്ന മാഗ്ലൂരിയൻ ഷെട്ടികൾ, മറുരാജ്യങ്ങളിലേക്കൂള്ള ആദ്യകാല് വെയ്പ്പിനായി താവളം തേടി വന്നവരും ഇടക്കെപ്പോളോ ഇവിടെ തന്നെ വേരുറച്ചുപോയതുമായ ആയ മലയാളികൾ, കിട്ടിയ കാശിനു പണ്ടുണ്ടായിരുന്ന കുടിയിടപ്പു വരെ വിറ്റ് പുട്ടും കടലയുമടിച്ച് പിന്നെ കാശുതീർന്നപ്പോൾ ഇല്ലാത്ത ‘മണ്ണിന്റെ മക്കൾ വാദം’ പറഞ്ഞു വരുത്തന്മാരുടെ അഭിവൃദ്ധിയിൽ അസൂയയോടെ മാത്രം കണ്ണെറിയുന്നവരും അല്ലാത്തവരുമായ മറാത്തികൾ.<br />ഈ മഹാനഗരം ഒരു പടു വൃക്ഷമാണ്!! മഹാരാഷ്ട്രയിലാണു നിൽക്കുന്നതെങ്കിലും വേരുകളിലൂടെ വെള്ളവും വളവും മറ്റനേകം സസ്ഥാനങ്ങളിൽ നിന്നു വലിച്ചെടുത്തു വളർന്ന ഒരു പടുമരം ! ബോളിവുഡ്ഡും ക്രിക്കറ്റും ധാരാവിയും കാമാട്ടിപുരവും നരിമൻ പോയന്റും മറൈൻ ലൈൻസും എല്ലാം പലവർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുന്ന ഇതേ വൃക്ഷത്തിൽ തിണർത്ത ശിഖരങ്ങൾ !!<br />പതുക്കെ പതുക്കെ ഉരുളക്കിഴങ്ങു പുഴുങ്ങുന്ന ഗന്ധം നിറയുന്ന ഉച്ചകളെയും ,ഗലിയിലെ പലചരക്കു കടകൾ , തെരുവിലെ വാഹനങ്ങളുടെ പുക, കാനയിലെ മാലിന്യം, ചാലിലെ കുളിമുറികളിലെ ലൈഫ് ബോയ് ലക്സ് സോപ്പ്, ഷാമ്പൂ , കൊതുകിനെയകറ്റുന്ന കുന്തിരിക്കം മുതലായവയുടെ മിശ്രഗന്ധം പുറപ്പെടുവിക്കുന്ന വൈകുന്നേരങ്ങളെയും ഒപ്പം തന്നെ , ആധിക്യം മലയാളികൾക്കായിരുന്നെങ്കിലും, ആ ചാലിലെ മറ്റു താമസക്കാരെയും ഞാൻ സ്നേഹിക്കാൻ തുടങ്ങി ! എല്ലാത്തിനും മീതേ ആനന്ദേട്ടന്റെ രണ്ടാമത്തെ മകൾ സവിതയേയും !!!<br />അതേന്നേയ്..എന്താണാവോ ‘കണ്ട നാൾ മുതൽ നിന്റെയീ മുഖം എന്റെ സ്വന്തമായ് തീർന്നതല്ലേ’ എന്നൊരു മൂളിപ്പാട്ട് അവളെ കാണുമ്പോൾ എന്റെ ഇടനെഞ്ചിലിരുന്നാരോ പാടും.<br />‘ഹായ്..എന്റാ പേറ്??”<br />സതിയേച്ചി ഒരിക്കൽ പരിചയപ്പെടുത്തിയപ്പോൾ അവളെന്നോടാദ്യം മിണ്ടിയതങ്ങനെയായിരുന്നു..<br />“ഞാൻ വീരു..എന്താ പേര്?”<br />എന്റെ പേരു കേട്ടവൾ പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു<br />“വീരു ?? ദെൻ ജേയ് കിധർ ഹൈ ഹ ഹ ഹ??”<br />അപ്പറഞ്ഞതിലെന്തോ ഫലിതമുണ്ടായിരിക്കണം അതോണ്ടായിരിക്കണമല്ലോ സതിയേച്ചിയും അവളുടെ കൂടെ ചിരിയിൽ ചേർന്നത്..! (ഷോലെയിലെ അമിതാബ് ധർമ്മേന്ദ്ര കഥാപാത്രങ്ങളാണു വീരുവും ജേയ് ഉം എന്നു പിന്നീട് രാജു പറഞ്ഞറിഞ്ഞു)<br />“ ബൈ ദി ബൈ ഐ ആം സവിത ,.ഡൂയിംഗ് മൈ സെക്കന്റ് ഇയർ ബീകോം…<br />വാട്ട് യു ഹേവ് ഡൺ, ഐ മീൻ സ്റ്റഡി??<br />ഞാൻ ആ ചോദ്യം കേട്ടില്ല ..പകരം അവളുടെ കണ്ണുകളിൽ എന്തോ വായിച്ചെടുക്കുകയായിരുന്നു.. അകലെ വീണ്ടും ഗർബയുടെ ഡ്രം ബീറ്റ്സുയർന്നു… അതോ ഉള്ളിലോ?<br />വന്നന്നു മുതൽ ഒരു ‘കുറുക്കൻ നോട്ടം' ഞാൻ അവൾക്കായി മാറ്റിവച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് നവരാത്രി ദാണ്ഠിയ കണ്ടോണ്ട് നിൽക്കുമ്പോളാണ് കണ്ണൊന്നിടഞ്ഞത്. പിന്നീടവൾ ,ഗർബ കളി തീരുവോളം,പലവട്ടം ദൃഷ്ട്യാൽ പടവെട്ടി ! ആ താളമാണിപ്പോൾ നെഞ്ചിലെ കോണിലെങ്ങോ മുഴങ്ങിയത്. ബീകോമിനാണു പഠിക്കുന്നതെന്ന കാര്യം ഐ എ എസിനു പഠിക്കുന്ന ഗർവ്വോടെ പറഞ്ഞതും എന്റെ പേരു കേട്ട് പൊട്ടിച്ചിരിച്ചതും അത്രക്കങ്ങിഷ്ടപ്പെട്ടില്ലെങ്കിലും തൽക്കാലം ഞാനങ്ങു വിട്ടു. കാരണം ‘സവിതേ നീ താൻ എൻ കാതൽ !! ' എന്നെന്നുള്ളിലെ തരളൻ ഉരുവിട്ടോണ്ടിരുന്നു.! എന്തൊക്കെപ്പറഞ്ഞാലും അവളുടെ വസ്ത്രധാരണ രീതിയിൽ മാത്രം ഞാൻ അതൃപ്തനായിരുന്നു..!! ആ നാടൻ മുഖത്തിനു ഒട്ടും ചേരാത്ത , മലയാളിത്തമൽപ്പം പോലുമില്ലാത്ത കുഞ്ഞുടുപ്പുകൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ..ഒരു പക്ഷേ എൽ കെ ജി യിൽ ഉപേക്ഷിച്ചു പോരേണ്ടവ ! ബ്ലൌസ്സും ഫുൾപ്പാവാടയും അണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന സവിതയെ അകക്കണ്ണിൽ മാത്രം കണ്ടു ഞാൻ സായൂജ്യമടഞ്ഞു പോന്നു !<br />അങ്ങനെയിരിക്കേ ഒരു ദിവസം॥ ഒരു പുതിയ അവതാരം കൂടി ജീവിതത്തിലേക്കു കയറി വന്നു॥കയ്യിലിരിപ്പു കൊള്ളാവുന്നതു കൊണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ദത്തിനു വഴങ്ങി നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന മറ്റൊരു മല്ലു ! </p><br /><p>ജയന്തി ജനതയിൽ തന്നെയേറി വന്നവതരിച്ചത് ധർമ്മേട്ടന്റെ വീട്ടിലാണ് !<br />ധർമ്മേട്ടന്റെ സഹോദരീ പുത്രൻ അതായത് രാജുവിന്റെ അമ്മായിയുടെ മകൻ। അവതാരോദ്ദേശ്യം ഏതാണ്ടൊക്കെ നമ്മെപ്പോലെ തന്നെ। ഭാഷ പഠിക്കണം,ജോലി നോക്കണം എല്ലാത്തിനും പുറമേ നാട്ടിലെ വഷളൻ കൂട്ടുകെട്ടിൽ നിന്നൊരു മോചനം വേണം!! പണ്ടെങ്ങാണ്ട് ഒരിക്കൽ ഇതേ പോലെ ബോംബേലോട്ട് വന്നിട്ടു ഒരാഴ്ച്ച മാത്രം നിന്നു പട്ടി ചന്തക്ക് പോയപോലെ തിരിച്ചു പോയ ആളാണെന്നു സാവിത്രിയേച്ചി (രാജുവിന്റമ്മ) പറഞ്ഞറിഞ്ഞു। ഏഴു ദിവസത്തെ മുംബൈ എക്സ്പീരിയൻസിന്റെ ഹുങ്ക് എന്നോട് കാണിച്ചു കോണ്ടായിരുന്നു ഞങ്ങളുടെ പരിചയപ്പെടൽ ।“ഹലോ ഞാൻ ഹരീഷ് ഞാൻ മുമ്പിവിടെയുണ്ടായിരുന്നതാ। വീരുന്നാല്ലേ പേര്…മാമ്മൻ സ്റ്റേഷനിൽ വെച്ചു പറഞ്ഞിരുന്നു॥” ഇവിടെ അവനറിയാത്ത മുക്കും മൂലയും ഇല്ലെന്ന ഭാവം കണ്ണുകളിൽ॥!<br />ഉവ്വ അറിയാം ഇലക്ട്രിക് ട്രൈൻ കണ്ടു ഞെട്ടി പനി പിടിച്ചെന്നും മൂന്നാം നാൾ പനി മഞ്ഞപ്പിത്തത്തിനു വഴിമാറിയപ്പോൾ ഇവിടന്നു നാട്ടിലേക്കു കയറ്റിയയക്കുകയായിരുന്നെന്നും കേട്ടായിരുന്നു। ഞങ്ങളങ്ങനെ വിശേഷങ്ങൾ പറഞ്ഞോണ്ടു തിണ്ണയിലിരിക്കേ അപ്പുറത്തെ ആനന്ദേട്ടന്റെ വാതിലിൽപ്പടിയിൽ ഒരു ചന്ദ്രോദയം ! സവിതയുടെ സുന്ദരവദനം ഒരിക്കൽ കൂടി പ്രത്യക്ഷമായി ! വീണ്ടും ഞങ്ങളുടെ കണ്ണുകൾ കോർത്തു ! ഒപ്പം ദാണ്ഠിയ ബാന്റുവാദ്യവുമുയർന്നു !! മുഖം തിരിച്ചു ഹരീഷിനെ നോക്കിയപ്പോൾ അവനെന്നെ നോക്കിയൊരു കള്ളച്ചിരി !! ആ പഹയനും ബാന്റു വാദ്യം കേട്ടു !!<br />“ഓഹോ .. അതു ശരി .! വന്നിട്ടിത്രനാളല്ലേ ആയുള്ളൂ അതിനിടയിൽ ഇങ്ങനേം ഒരു സെറ്റ് അപ്പോ? അളിയാ…ഇളയതിനെ വിട്ടേക്കൂ ട്ടാ.. അതു ബുക്ക്ഡാ !!“<br />ങ്ഹേ..പിടിച്ചതിലും വലുത് അളയിലോ??<br />“ഒരാഴ്ച്ചത്തെ തിരുസന്ദർശനത്തിൽ തന്നെ ആനന്ദേട്ടന്റെ ഇളയ പുത്രി സംഗീതയെ ‘ബുക്കി‘ യിട്ടാണല്ലേ ഉണ്ണി പോയതു ?” ഞാനും വിട്ടു കൊടുത്തില്ല !<br />“എടാ സത്യം പറയട്ടെ ഇവളൊരുത്തി ഇവിടെ ഈ ബോംബെയിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടൊരിക്കലും തിരിച്ചു വരില്ലായിരുന്നു ”<br />ഇതു പറഞ്ഞപ്പോൾ ഹരീഷിന്റെ കണ്ണിലൊരു തിളക്കം !!<br />ആ ഗലിയിലെ മലയാളികൾക്കിടയിൽ ഒരു പാട് സമപ്രായക്കാരുണ്ടായിരുന്നെങ്കിലും എനിക്കാദ്യം കിട്ടിയ സുഹൃത്ത് സമാനചിന്താഗതിക്കാരനായ ഹരീഷ് തന്നെ ആയിരുന്നു..<br /><br />കളിയും തമാശയുമായി സമയം പുരോഗമിക്കേ।ഒരു ദിവസം എനിക്കൊരു കാൾ വന്നു। ഇതിനിടയിൽ രാജേട്ടൻ എനിക്കായ് പേര് രെജിസ്റ്റർ ചെയ്ത ഏതോ ഒരു പ്ലേസ്മെന്റ് സെർവീസിൽ നിന്നും॥ പ്രഭാദേവി എന്ന സ്ഥലത്തൊരു ഇന്റർവ്യൂ॥സതിയേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി..കാന്തിവലി സ്റ്റേഷനിലെ ഒമ്പതു മണിയിലെ തിരക്കു കണ്ട് ഞാൻ വായും പൊളിച്ചു തരിച്ച് നിന്നു പോയി !! പോട്ടെ അടുത്ത ട്രെയിനു പോകാം ..എന്നാൽ അടുത്ത ട്രെയിനും അതിനടുത്ത ട്രെയിനും ഒന്നിനൊന്നു മെച്ചം..!!<br />യെന്താ ഒരു തിരക്ക് !! മരണഭയം തെല്ലുപോലുമില്ലാതെ വണ്ടിയിൽ കെട്ടി ഞാണ്ടു കിടന്ന് യാത്ര ചെയ്യുന്ന പൊതുജനം !! പിന്നെ ക്ഷമ കെട്ട് റിസ്കെടുക്കാൻ തയ്യാറായി ഒരു ട്രെയിനിൽ കയറാൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും കുത്തിക്കയറുന്ന മുംബൈ വാസികളും വണ്ടിയനുവദിച്ചു തന്ന പരിമിതസമയവും മൂലം പറ്റിയില്ല ! വിഷണ്ണനായി മൂളിപ്പാഞ്ഞ ട്രെയിനും നോക്കിനിൽക്കെ വണ്ടിയൊഴിഞ്ഞ റെയിൽ ട്രാക്കിൽ കൃത്യം പാതിയായ് മുറിഞ്ഞ ഒരു നായയുടെ ശവം കൂടി കണ്ടതോടെ ഞാനാ ശ്രമം ഉപേക്ഷിച്ചു!! അങ്ങനെ പണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പഠിക്കുമ്പോൾ കോളേജിനു മുൻപിലെ ബസ്റ്റോപ്പിൽ നിർത്തി നിർത്തിയില്ല എന്ന മട്ടിൽ പാസ് ചെയ്യുന്ന ബസ്സുകളിൽ ചാടിക്കയറുമ്പോൾ എന്റെയുള്ളിൽ കയറിപ്പറ്റിയ ‘എന്നെ സമ്മതിക്കണം!’ എന്ന ‘ഫീലിംഗ്’ കാന്തിവലിയിലെവിടെയോ കളഞ്ഞിട്ട് ഞാൻ പതുക്കെ തിരിച്ചു നടന്നു॥വീട്ടിൽ വന്നു സതിയേച്ചിയോട്॥’ഇന്റെർ വ്യൂ കഴിഞ്ഞെന്നും പിന്നീടറിയിക്കാമെന്നറിയിച്ചെന്നും’ കള്ളം പറഞ്ഞു ॥<br />പിന്നെ നേരെ ഹരീഷിന്റ് അരികിൽ പോയി. അവനാണല്ലോ ഒരു സമാനദുഖിതനായ ദോസ്ത് ! ഞങ്ങൾ രണ്ടു പേരും വീട്ടിൽ നിന്നിറങ്ങി അയ്യപ്പചൌക്കിലൂടെ എന്നത്തേയും സായാഹ്നങ്ങളിലെന്ന പോലെ നടന്നു. ചൌക്കിലെ ആദ്യത്തെ മുറുക്കാൻ കടയിൽ നിന്നും ഒരു ചാർമിനാർ വാങ്ങി വലിച്ചു പുക വിട്ടും കൊണ്ടു മുംബൈ മൊത്തം വിലക്കു വാങ്ങിയ പോലെയാണു ഹരീഷിന്റെ നെഞ്ചും വിരിച്ചു കയ്യും വീശിയുള്ള നടത്തം ! കാര്യങ്ങളെല്ലാം അവനോട് പറഞ്ഞപ്പോൾ അവന്റെ വകയൊരു പരിഹാസച്ചിരി.<br />“എടാ ഈ ഇലക്ട്രിക് ട്രെയിനിൽ കയറാൻ ഒരു ‘നേക്ക്’ ഉണ്ട്..അതായാത് ഒഴുകുന്ന ജനസമുദ്രത്തിന്റെ അരികു പറ്റി നിൽക്കാതെ ആ പ്രവാഹത്തിലേക്ക് സ്വയം സമർപ്പിക്കണം,അയ്യോ ഇവന്റെ കാലിൽ ചവിട്ടിയോ മറ്റോന്റെ നെഞ്ചത്തെന്റെ കൈ കുത്തിയോ എന്നൊന്നും നോക്കരുത്..അതുപോലെ തന്നെ ഇറങ്ങുമ്പോൾ പ്ലാറ്റ് ഫോറം ഏതു സൈഡിലാ വരുന്നതെന്നു മുൻ കൂട്ടി അറിഞ്ഞ് ആ ഒഴുക്കിലും നിർദ്ദയം കുത്തിക്കയറണം…പേടിക്കേണ്ട ശീലമായിക്കോളും”<br />ഇവിടത്തെ ലോക്കൽ വണ്ടിയാത്രയെക്കുറിച്ച് രാജേട്ടനും പറഞ്ഞതിതു തന്നെ !!<br />പത്തിരുപതു കൊല്ലം സ്ഥിരതാമസക്കാരനായ രാജേട്ടന്റെ ഉപദേശവും ഒരാഴ്ച്ച മാത്രം മുംബൈ കണ്ട ഹരീഷിന്റെ വാചകങ്ങളും ഒന്നു തന്നെ !! പണ്ടത്തെ ഒരാഴ്ച്ചത്തെ സന്ദർശനത്തിൽ ഇങ്ങേർക്കും കിട്ടിയ ഉപദേശമാവും ഇപ്പോൾ എനിക്കിട്ടു താങ്ങിയത്<br />ഇപ്പറഞ്ഞയാൾ പണ്ട് മലാഡിലിറങ്ങാൻ പറ്റാതെ ചർച്ച് ഗേറ്റിൽ ചെന്നിറങ്ങി വീട്ടിലേക്കു കരഞ്ഞു ഫോൺ ചെയ്ത കാര്യം അയ്യപ്പചൌക്കിൽ പാട്ടാണ് ! അതു ചോദിക്കണമെന്നുണ്ടായിരുന്നു ഇവനെ മൂഡ് ഔട്ട് ആക്കണ്ട എന്നു കരുതി വിട്ടു। വർത്തമാനവും പറഞ്ഞുള്ള ഞങ്ങളുടെ നടത്തം കുടുസ്സായ ഗലികളിലൂടെ കടന്ന് ലോക്കൺ വാലാ കോമ്പ്ലക്സിൽ എത്തി നിന്നു। ചേരികളിൽ നിന്നും വിട്ട് കുബേരന്മാർക്കായി തയ്യാറായി വരുന്ന കാന്തിവലിയിലെ തന്നെ പണിതീരാത്ത ഒരു വലിയ കെട്ടിട സമുച്ചയമാണ് ലോക്കൺ വാലാ കോമ്പ്ലക്സ് . കൺസ്ട്രക്ഷൻ സൈറ്റിലെ എതോ ഒരു കുടിലിലെ റേഡിയോവിൽ നിന്നും കിഷോർ ‘ദാദാ’ പാടുന്നു.<br />‘ആത്തേ ജാത്തേ ഖൂബ് സൂരത് ആവാരാ സട് കോം പേ …<br />കഭീ കഭീ ഇത്തേ ഫാക് സേ ..<br />കിത്തനേ അൻ ജാൻ ലോഗ് മില്‍ ജാത്തേ ഹേ..<br />ഉന്മേ സേ കുച് ലോഗ് ഭൂൽ ജാത്തേ ഹൈ<br />കുച് യാദ് രെഹ് ജാത്തേ ഹൈ ..’<br />ഇവിടൽപ്പം തിരക്കു കുറവാണ് ॥ എന്നും വൈകുന്നേരം കുറച്ചു നേരം അവിടെയിരുന്നങ്ങനെ വരണോരേം പോണോരേം നോക്കിയിരിക്കും,ഒരിക്കലും കണ്ടിട്ടില്ലാത്തവർ !! ഒരു പക്ഷേ ഇനിയൊരിക്കലും കാണാനിടയില്ലാത്തവരും !!! നേരം വൈകുമ്പോൾ പിന്നെ അതേ ഗലികളിലൂടെ തിരിച്ചു നടക്കും വീട്ടിലേക്കും॥<br />നാട്ടിലാണെങ്കിൽ പശ്ചാത്തലം കൊയ്ത്തൊഴിഞ്ഞ പാടവരമ്പുകളും തോട്ടിൻ വക്കുകളും ആയിരിക്കുമെന്നു മാത്രം। അവിടെ തെളിഞ്ഞ ആകാശത്തിനു കീഴേ കാറ്റിനു നെല്ലിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രസുഗന്ധം ! ഇവിടെ പെട്രോളിന്റെയും പെർഫ്യൂമിന്റെയും, ആകാശം നരച്ചതും ! ഞാൻ മൌനം മുറിച്ചു തുടർന്നു..<br />“എടാ സത്യത്തിൽ വണ്ടിയിൽ കയറാൻ പറ്റാഞ്ഞതോ ഇന്റർവ്യൂ വിനെത്താൻ കഴിയാഞ്ഞതോ അല്ലെന്റെ വിഷമം ,സതിയേച്ചിയോട് നുണ പറയേണ്ടി വന്നില്ലേ അതാണു”<br />അപ്പോളാണു ഹരീഷ് ആ വിഷയം എടുത്തിട്ടത്.. “എടാ ഒരു ബന്ധു വീട്ടിൽ താമസിക്കുമ്പോൾ പ്രത്യേകിച്ച് കുടുംബ സമേതം കഴിയുന്നവരുടെ കൂടെ, ചില പരിമിതികൾ നമുക്കുണ്ടാവും..അധികം നേരം വൈകാതെ കൂട്ടിൽ മുളയണം..പിള്ളേർ പഠിക്കുമ്പോൾ ടി വി കാണാൻ പാടില്ല ,നേരാനേരത്തിനു ഭക്ഷണം കഴിക്കണം,ഉറങ്ങണം .അങ്ങനെയങ്ങനെ..പിന്നെ നീ ഈ പറഞ്ഞ പോലുള്ള കള്ളങ്ങളും..ഇതെല്ലാം ആത്മാഭിമാനമുള്ള നമ്മേപ്പോലുള്ള ബാച്ച് ലേർസിനു ബുദ്ധിമുട്ടല്ലേ മോനേ വീരൂ ? “<br />“അതെ ആണെങ്കിൽ ??” പലപ്പോഴും എനിക്കും കൂടി തോന്നിയിട്ടുള്ള ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കേൾക്കാനുള്ള ആകാംഷയോടു കൂടി ഞാൻ ഹരീഷിനെ നോക്കി..<br />“നമുക്ക് താമസം മാറാം ।ഒരു റൂം ഇവിടടുത്ത് തന്നെ എവിടേങ്കിലും സംഘടിപ്പിക്കാം ഒന്നു രണ്ടാളെക്കൂടി കിട്ടിയാൽ വാടക ഷെയറിംഗും ഒരു പ്രശ്നമാവില്ല !"<br />അതിനിനി രണ്ടാളെ എവിടെ നിന്നു സംഘടിപ്പിക്കുമെന്ന ചോദ്യം ഞാൻ തൊടുക്കുന്നതിനു മുൻപേ അതിനുള്ള ഉത്തരവും അവൻ തന്നെ തന്നു..<br />അയ്യപ്പചൌക്കിലെ മൂന്നാമത്തെ ഗലിയിൽ അംഗാധിക്യം മൂലം അസൌകര്യം വന്ന ഒരു ബാച്ച് ലേർസ് കോർട്ടേർസിലെ അസൌകര്യത്തിൽ നിന്നു രക്ഷ നേടാൻ , മാറിതാമസിക്കാൻ , രണ്ടു പാർട്ടണേർസിനെ തിരഞ്ഞു നടക്കുന്ന ദിനേഷിനേയും ബിനേഷിനേയും പറ്റി പറഞ്ഞു॥<br /></p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com44tag:blogger.com,1999:blog-3144398298386188493.post-3078784999510245792009-09-19T09:14:00.000-07:002009-10-10T19:57:18.292-07:00മഹാനഗരം ആദ്യാസ്തമയം!!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtiMXqgHhPBcgMXLOqWH0zRoYlP6kviA4L__1qHHMXtLg7w-OLfGRPG3Zy12UdNXn7BIYQko7N3KJ7fG0vkD2jjAKejL6inBbTl3e1Kwb8piw4gEGpQpYkSS7q687buoP0AZG3mfDcwhs/s1600-h/untitled0189.bmp"><img id="BLOGGER_PHOTO_ID_5383213256950652946" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtiMXqgHhPBcgMXLOqWH0zRoYlP6kviA4L__1qHHMXtLg7w-OLfGRPG3Zy12UdNXn7BIYQko7N3KJ7fG0vkD2jjAKejL6inBbTl3e1Kwb8piw4gEGpQpYkSS7q687buoP0AZG3mfDcwhs/s400/untitled0189.bmp" border="0" /></a><br /><div><br />സ്റ്റേഷനു പുറത്തോട്ടുള്ള വഴിയിലായ് , വന്നും പോയും , നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കണ്ടു॥ ഓവർ ബ്രിഡ്ജ് സ്റ്റെയർ കേയ്സിനടുത്തായി ‘ ദിൽ തോ പാഗൽ ഹേ‘ പോസ്റ്റർ പാതി മറച്ചു കൊണ്ട് വെളുത്ത ബെൽബോട്ടം പാന്റിനുള്ളിലായ് നിന്നു ചിരിക്കാണ്ട് നിക്കണ രാജേട്ടനെ..</div><div>ഞാൻ നടന്നടുത്തപ്പോൾ പുള്ളിയെന്നെയും കണ്ടു !</div><div>‘ഹൊ ആളൊരു സുന്ദരക്കുട്ടപ്പനായല്ലോ..’ മുണ്ടും ബാറ്റാ ചപ്പലുമല്ലാതെ ഷൂസും പാന്റ്സും ധരിച്ചുള്ള ഈ രൂപം ഞാൻ ആദ്യായിട്ടാ കാണുന്നതു പക്ഷേ, അതോടൊപ്പം കാണാറുള്ള ആ പുഞ്ചിരിയും അപ്രത്യക്ഷം !! മൂന്നുമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നതാണോ ഹാഫ് ഡേ ലീവ് എടുക്കേണ്ടി വന്നതാണോ ആ മുഖത്തു കടന്നൽ കുത്താൻ കാരണം എന്നറിയില്ല !! എന്തായാലും അതു മൂലം എനിക്കു നഷ്ടമായത് മറുനാടൻ സമാഗമത്തിലെയൊരു ധൃതരാഷ്ട്രാലിംഗനം!!!! </div><div>പോട്ടെ॥അല്ലേലും വാ വിട്ട വിടു വാക്കിനു പിന്നാലെ വേലിയിൽ നിന്നിറങ്ങി വന്ന പാമ്പിനിതിൽ കൂടുതൽ എന്തു കൊടുക്കാൻ… എന്തു കിട്ടാൻ ! പെട്ടെന്നു എന്റെ കയ്യിൽ നിന്നും ബാഗും തട്ടിപ്പറിച്ചൊരു നടത്ത ! “വാ” എന്നു പറഞ്ഞുവെന്നു മാത്രം തോന്നുന്നു ! പിന്നാലെ ഞാനു!! </div><div>ഈ തിരക്കിലെങ്ങാനും സ്വയം കളഞ്ഞു പോകരുതല്ലോയെന്നു കരുതി നിരത്തിലിഴയുന്ന ബെൽബോട്ടം പാന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു അനുഗമിച്ചു ! </div><div>സെൻ ട്രലിൽ നിന്നും വെസ്റ്റേൺ ലയിനിലേക്കും അവിടെച്ചെന്നു ഇലക്ട്രിക് ട്രെയിനിലേക്കും കയറുന്നതു വരെ ഈ നോട്ടം തുടർന്നു ...</div><div> യെന്റമ്മോ… !!ആയിരക്കണക്കിനാളുകൾക്ക് കയറാനും അത്ര തന്നെ പേർക്ക് ഇറങ്ങാനും 60 സെക്കന്റ് മാത്രം നിന്നു തരുന്ന ഈ തീവണ്ടിയിലേക്കെന്നെ കുത്തിക്കയറ്റാൻ ഞാൻ പെട്ട പാട്..!! പോരാത്തതിനു ‘പീക്ക് ഹവേർസ്’ അല്ലാത്തതു കൊണ്ടു തിരക്കു കുറവാണെന്ന രാജു ഭായിയുടെ ആത്മഗതവും എന്നെ ഞെട്ടിച്ചുകളഞ്ഞു! ഓ॥ഗോഡ് !! അമ്മാതിരി തിരക്കിൽ ഡെയിലി പോയിവരുന്ന ഭായിയെ ഞാൻ ബഹുമാനപുരസ്സരം നോക്കി..അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!! </div><div></div><div>കാന്തിവലിയെത്തിയപ്പോൾ ഞാനായിട്ടു ഒന്നും ചെയ്തില്ല ..വാതിൽപ്പടിയിലേക്കു മുഖം തിരിച്ചു നിന്നെയുള്ളൂ..പുറത്തേക്കുള്ള കുത്തൊഴുക്കിൽപ്പെട്ടു നിലം തൊടാതെ സ്റ്റേഷനിലേക്കു ലാൻഡ് ചെയ്തു..<br />സ്റ്റേഷനു പുറത്തേക്കു നടക്കുമ്പോൾ രാജേട്ടൻ പറഞ്ഞു<br />“ഇവിടെ നിന്നും ഒരു പതിനഞ്ചു മിനിറ്റു നടക്കണം ഓട്ടോയിൽ പോവാണെങ്കിൽ അര മണിക്കൂറിനും മേലെയെടുക്കും” ട്രാഫിക് അത്രക്കു ജാമാത്രേ..!!<br />മനസ്സിലും പാതി ചുണ്ടിലുമായി ‘മുംബൈ മേരി ജാൻ’ മൂളി വീണ്ടും നട തുടർന്നു॥കാന്തിവലി ഈസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ടു അനങ്ങിയനങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ …ഹനുമാൻ നഗറിലെ ഗലികളിലൂടെ പിന്നെ അയ്യപ്പ ചൌക്കിലെ ചെറു വീഥിയിലൂടെ…। പൂരത്തിരക്കിനൊരു ശമനമുണ്ടിവിടെ…ദേ പിള്ളേരു നടു റോഡിലും ക്രിക്കറ്റ് കളിക്കുന്നു.. വീണ്ടും ബെൽബോട്ടത്തിൽ നിന്നും ശ്രദ്ധ പാളി..ഒരുത്തൻ ലോംഗ് റൺ അപ് എടുത്തു വരുന്നു… ഷൊഹെയ്ബ് അക്തറിനെപ്പോലെ, പക്ഷേ,ഗലിയിലെ എരുമച്ചാണകത്തിൽ കാലുകുത്താതെയുള്ള അവന്റെയാ ഓടിവരവും വഴിപോക്കരേതു കളിക്കാരേതു എന്നറിയാൻ പറ്റാത്ത ഫീൽഡിംഗ് സെറ്റ് അപ്പും സർവ്വോപരി ‘ ബിസ്കറ്റ് പാട്ട ’ സ്റ്റമ്പായി വെച്ചതിനു മുൻപിൽ സച്ചിനെപ്പോലൊരുത്തന്റെ നിൽപ്പും കണ്ടപ്പോൾ വീണ്ടും ഒരു നിമിഷം ഞാനൊന്നു നിന്നു!!! സ്വത സിദ്ധമായ ഒരു ആകാംക്ഷ !! എന്താവും സംഭവിയ്ക്ക?? പാട്ട തെറിക്കുമോ അതോ സിക്സറടിക്കുമോ..?!? അകത്തേക്കെടുത്ത ശ്വാസം അങ്ങനെ തന്നെ നിന്നു…!!! അവനെത്തി..ചാടിയുയർന്നു..കാല്പാദങ്ങൾ നിലത്തു തൊട്ടതും ..പന്ത് കൈവിട്ടു..നല്ല സ്പീഡ്..ദൈവമേ ‘യോർക്കർ’..!!! ഫ്രണ്ട് ഫുട്ടിൽ ഞെരിഞ്ഞമർന്നു നിലമ്പരിശായി ബാറ്റ് വെച്ചു സച്ചിൻ ഡിഫെന്റ് ചെയ്തു… </div><div><br />ഞാൻ ശ്വാസം വിട്ടു …!!! മനോഹരം..വെരി ഗുഡ്…!!<br />ങ്ഹേ…അയ്യോ..രാജേട്ടൻ എന്തിയേ..?? കൺ വിട്ടതും കാണാമറയത്തായല്ലോ !! നിന്ന നിൽപ്പിൽ ഞാൻ നാലു വട്ടം കറങ്ങി…ഈ ക്രിക്കറ്റെന്നും എന്നോടെന്താ ഇങ്ങനെ?? ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ<br />കളിപ്പിള്ളേർസിനെ നോക്കി ഇതികർത്തവ്യതാമൂഡനായി നിൽക്കേ ദാ.. എന്നെ നോക്കുന്ന ബർമ്മൂഡയിട്ട സച്ചിന്റെ കണ്ണിലും തിളക്കം !! ആ ബാറ്റവിടെയിട്ട് എന്റടുത്തേക്കു വന്നു..പിന്നെ മലയാളത്തിലായ്<br />“ വീരു മാമ്മനല്ലേ ..?? എന്നെ മനസ്സിലായില്ലേ..? ഞാൻ ഭൂപേഷ്..!! “<br /><br />“ഹോ…നീയായിരുന്നോ..?? എടാ കണ്ടിട്ടു മനസ്സിലായില്ല…!!“ അല്ലേലും ഇവനൊക്കെ നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ നമുക്കെവിടാരുന്നു സമയം!!! എന്റെ അമ്മായിയുടെ മോളുടെ മോനാ ഭൂപേഷ് ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു..പിന്നീടങ്ങോട്ട് ലവന്റെ കാലുകൾ വഴികാട്ടിയായി..!!<br />അടുത്തു തന്നെയായിരുന്നു താമസസ്ഥലം ..!! ഇരുവശവും കയ്യുയർത്തിയാൽ തടയും വിധം വീട്ടു ചുമരുകളും താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റു സ്ലാബുകൾക്കടിയിൽ മാലിന്യമൊഴുകുന്ന കാനകളും മുകളിൽ നരച്ച ആകാശവുമുള്ള ആ കുടുസ്സായ ഗലികളിലൂടെ എതിരേ വരുന്നവർക്ക് സൈഡ് കൊടുത്ത് ഞാൻ ഭൂപേഷിന്റെ പുറകെ നടന്നു..വലതു വശത്തൊരിടത്തു മലയാളത്തിൽ ‘ഓം നമോ നാരായണായ’ എന്നെഴുതി വെച്ചൊരു വാതിലിനുമുൻപിൽ നിന്നു കൊണ്ട് ഭൂപേഷ് ഉറക്കെ വിളിച്ചു..<br />“മാ…അങ്കിൾ ആഗയാ..ദർവാസാ ഖോലോ…”<br />സതിയേച്ചി വാതിൽ തുറന്നു “ ഹാ വീരു എത്യോ??വണ്ടി ലേറ്റായിലേ?, അപ്പോൾ നിന്റെ മാമ്മനെന്തിയേടാ??” ഭൂപേഷിനോടുള്ള ഈ ചോദ്യത്തിനു മറുപടിയായി ക്രിക്കറ്റ് കളി കണ്ടു നിന്നപ്പോൾ രാജേട്ടൻ അപ്രത്യക്ഷനായ കഥ പറഞ്ഞു കൊണ്ട് ഞാനും ,അവർക്കൊപ്പം, പിന്നിട്ട ഗലിയിലേക്ക് തിരിഞ്ഞൊന്നു നോക്കി …<br />ദാ വരണു ഭായ് ഒരു സിഗരറ്റും പുകച്ചോണ്ട്…<br />“ഞാനപ്പുറത്തെ കടേന്നൊരു സിഗരറ്റു വാങ്ങാൻ കേറിയതാ..നീ നിന്നു തിരിയണതും ഭൂപു നിന്നേം കൂട്ടി നടക്കുന്നതും ഞാൻ കണ്ടായിരുന്നു…!!” സിഗരറ്റു കുറ്റി കാനയിലേക്കെറിഞ്ഞു എന്നോടൊപ്പം അകത്തേക്കു കയറുമ്പോൾ ആളു പറഞ്ഞു…അതു ശരി..!! എലിയുടെ പ്രാണവേദന പൂച്ചക്കൊരു തമാശയാണല്ലോ..!!!! ഉള്ളിലേക്കു കയറിയതും അകത്തെ ‘സെറ്റ് അപ്‘ ഞാനൊന്നു നോക്കിക്കണ്ടു..<br />ആ വലിയ കട്ടിലില്ലായിരുന്നെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു ഹാൾ , അതിനപ്പുറത്തൊരു ചിന്ന റൂം, ചേർന്നൊരു അടുക്കളയും ഒരു കൊച്ചു കുളിമുറിയും ങ്ഹേ..? ആ കൊട്ടാരം അവിടെ തീർന്നു..!! കേട്ടിട്ടുണ്ട് ബോംബെയിൽ ഇത്രയും ഉള്ളതു തന്നെ വല്യ കാര്യാണെന്നു..!! എന്നാലുമെന്തോ ഒരു കുറവുണ്ടല്ലോ…<br />“അപ്പോ കക്കൂസ്??“ ഉള്ളിലൊതുക്കാനാവാത്ത ആകാംക്ഷ പുറത്തേക്കു വന്നു…<br />“ അതവിടാ..ഞങ്ങൾ കളിക്കുന്നുണ്ടായിരുന്നില്ലേ അതിന്റെ പുറകിൽ” ഭൂപേഷാണതു പറഞ്ഞത്…ആ കളിക്കളത്തിനു പുറകിൽ കണ്ട നിരനിരയായ സിമന്റ് ജനലുകൾ നിറഞ്ഞ കെട്ടിടം ഞാൻ ഓർത്തെടുത്തു..നിറബക്കറ്റുമായി നടന്നു നീങ്ങുന്നുണ്ടായിരുന്ന ആ ജനാവലിയും….ങ്ഹേ പബ്ലിക് ടോയ്ലെറ്റ്…!!!<br />ദൈവമേ..സിനിമാ തിയ്യറ്ററിൽ പോലും ക്യൂ നിൽക്കാത്ത ഞാൻ നാളെ മുതൽ….??!!<br /><br />വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിൽ ഉച്ചയൂണും അകത്താക്കി. സതിയേച്ചിയുടെ ഭർത്താവിനു മഹീന്ദ്രയിലാണു ജോലി..എത്താറാവുന്നതേയുള്ളൂ..ഡ്യൂട്ടിയിലാണിപ്പോൾ പിന്നെ രാജേട്ടനാണെങ്കിൽ പെണ്ണും കുട്ടിയും നാട്ടിലേക്കു പോയപ്പോൾ ഉണ്ടായിരുന്ന വാടക വീടും കയ്യൊഴിഞ്ഞു പെങ്ങളുടെയും അളിയന്റെയും കൂടെ ഒരു ചെറു പാരയായ് കൂടിയിരിക്കാണ് അതിനിടയിലേക്കാണ് ഈയുള്ളവന്റെ വരവ്.. ഹും കൊള്ളാം....!!! ഈ വേലിയിലെ പാമ്പിന് കൂനിന്മേലെ കുരുവായ് ഒരു രൂപമാറ്റം!! ഊണിനു ശേഷം ഹാളിലെ കട്ടിലിൽ കിടന്നു ഞാനൊന്നുറങ്ങി..എണീറ്റപ്പോൾ നേരം വൈകിയിരുന്നു സതിയേച്ചി തന്ന കട്ടൻ ചായയും കുടിച്ചു 'അകലെക്കൊന്നും പോണ്ടാട്ടാ നീയ്യ് ' എന്ന ഉപദേശവും വാങ്ങി ഞാനൊന്നു പുറത്തോട്ടിറങ്ങി… ഗലികളിലൂടെ..നേരത്തേ വന്ന വഴി നോക്കി നോക്കി..പുറത്ത് വണ്ടികളും ആളുകളും ഒഴുകുന്നു…ഒരു ദിശാവബോധം കിട്ടുന്നില്ല…ഏതാ തെക്ക് ?? ഏതാ കിഴക്ക് !!?? ഹാ ദേ കാണുന്നു സൂര്യൻ !!! അപ്പോളതാണു പടിഞ്ഞാറ്…ട്രാഫിക് സിഗ്നൽ ബോർഡിനിടയിലൂടെ ജനവാഹനനിബിഡമായ ഈ തെരുവും കടന്ന് വേറൊരുപാട് തെരുവുകൾക്കുമപ്പുറം കാണുന്ന കൂറ്റൻ കോൺക്രീറ്റു കെട്ടിടങ്ങൾക്കിടയിലേക്കു ചായുന്ന സൂര്യൻ!! ഈ മഹാനഗരത്തിലെ ഒരു ചെറിയ തെരുവിലായ് ഞാനാ അസ്തമയം നോക്കി നിന്നു..എനിക്കു പരിചയമില്ലാത്ത ഒരു സൂര്യൻ !!</div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com34tag:blogger.com,1999:blog-3144398298386188493.post-14921288660250454392009-09-04T21:34:00.000-07:002009-09-27T02:06:17.734-07:00യാത്രാനന്തരം ..മുംബൈ !!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij9Amu6Fls4CGNbeLkSW565TffiXrqA2pp-u_OcX8YOxR1R26ny96XQdU5-5DBzRzpjHJJOMWEX-T4qzIWg2dtuZ3_DF5x7VJCtBOZ_wkSuAI3HtZatZgIQjWzSy9LjMNa_1ZHGRUe4ps/s1600-h/untitled123.bmp"><img id="BLOGGER_PHOTO_ID_5386070517821824050" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 266px; CURSOR: hand; HEIGHT: 400px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij9Amu6Fls4CGNbeLkSW565TffiXrqA2pp-u_OcX8YOxR1R26ny96XQdU5-5DBzRzpjHJJOMWEX-T4qzIWg2dtuZ3_DF5x7VJCtBOZ_wkSuAI3HtZatZgIQjWzSy9LjMNa_1ZHGRUe4ps/s400/untitled123.bmp" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidxTzf3Xp4GodPdbC9Noix8M_n_yYD1V-O9XeNheQ1GeiycblWzEofjwXbLzFvW1xslTvLNIk5ywpNfwwOoLM4DGYsmmm9VKB6y9RGXzI2wt6H9NXKP1Ft3kT2QmAxN_VZ_puyDOOEosM/s1600-h/untitled123.bmp"></a><br /><br /><div>വണ്ടിയേതോ പഴഞ്ചൻ പാലത്തിലൂടെയോ മറ്റോ കേറിപ്പോയപ്പോളാവണം ഒരു വലിയ ശബ്ദ്ധം കേട്ട് ഞാനുണർന്നു…വെറുതേയൊന്നു കണ്ണു പുറത്തേക്കൊന്നു പായിച്ചപ്പോൾ ദൈവമേ..എന്തായിതു..?? കടലിനു നടുവിലൂടെയായോ യാത്ര..!! എണീറ്റിരുന്നു നോക്കി… പാൽക്കടലല്ല..!! വെയിൽ പോലെ നിലാവു പരന്നു കിടക്കുന്ന തരിശുനിലങ്ങൾ ….വയലുമില്ല..തെങ്ങുകളുമില്ല..കടൽ പോലെ പരന്ന വെളിച്ചം വിതറുന്ന ആന്ധ്രിയൻ മരുഭൂമി… തീവണ്ടിയാണെങ്കിൽ ദിശ പോലും അറിയാനിട തരാതെ പായുകയാണു..മുകളിലെ ബെർത്തിൽ തല മുട്ടാതെ ജനലിലേക്കു കുനിഞ്ഞിരുന്നു ഞാൻ പുറത്തേക്കു നോക്കി..നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!<br />കണ്ണും തിരുമ്മി ഞാൻ ജീവനനക്കമുള്ള ഏതെങ്കിലും ഒരു തുരുത്തു കാണാൻ കൺപാർത്തിരുന്നു…ദേ..അകലെ ചെറുതായി ഒരു ധൂമപടലം..സമാന്തരമായി കാണുന്നു….ഒപ്പം നീങ്ങുന്ന വേറൊരു വണ്ടീയോ മറ്റോ ആണെന്നു തോന്നുന്നു..<br />അല്ല !! അതൊരു കൂട്ടമാണു…!! വരിവരിയായി കുതിക്കുന്ന വെള്ളയും കറുപ്പും കലർന്ന കുതിരക്കൂട്ടം..ഹോ.!! ലെൻസിൽ ഫിൽറ്റർ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹോളിവുഡ് സിനിമാരംഗം വലിയ ക്യാൻ വാസിൽ കാണുംപോലെ….മനോഹരമായ ഈ കാഴ്ച്ച കാണാൻ ഈ ട്രെയിനിൽ ഇപ്പോൾ ഞാൻ മാത്രമേ ഉണർന്നിരിക്കുന്നുള്ളൂവെന്നോർത്തപ്പോൾ ഒരു ചെറിയ വിഷമം തോന്നി…ആ യാത്രാസംഘം അടുത്തടുത്തു വന്നപ്പോൾ കുതിരകൾ മാത്രമല്ല കുതിരപ്പുറത്താളുകൾ കൂടിയുണ്ടെന്നു മനസ്സിലായി..ഭഗവാനേ..വണ്ടിയോടു മത്സരിച്ചു അടുത്തേക്കു നീങ്ങിവരികയാണല്ലോ…!! ഒപ്പം “ഹൊയ് “വിളികളും ആക്രോശങ്ങളും.. ങ്ഹേ..സവാരിക്കാരെല്ലാം കണ്ണുകൾ മാത്രം കാണും വിധം മുഖം മൂടിയവർ..!!<br />ആ അശ്വാരൂഡരുടെയെല്ലാം കയ്യിൽ എന്താണീ നിലാവിൽ തിളങ്ങുന്നതു???<br />തോക്ക്..!! അതെ എ കെ 47 എല്ലാ പന്നീന്റെ മക്കളുടേം കയ്യിൽ..!!!!<br />ദൈവമേ ഞാൻ എഴുന്നേറ്റു നാരായണേട്ടനെയും മോളിൽ കിടന്നിരുന്ന കാർന്നോരെയും വിളിച്ചെണീപ്പിക്കാമെന്നു കരുതി നോക്കിയപ്പോൾ ഞെട്ടി..!!! ബെർത്തെല്ലാം കാലി !! ങ്ഹേ മൊത്തം കമ്പാർട്ട്മെന്റ് കാലി..!!!! പുറത്തു കുതിരകളുടെ ചിന്നം വിളികളും ആളുകളുടെ ഹൊയ് വിളികളും..<br />ഒരു കൈകാൽ തരിപ്പ് ..പരവേശം..!! അലറിയാലോ..വേണ്ട..!!പിന്നെന്താണിപ്പോൾ ചെയ്യാ?? സീറ്റിനടിയിൽ ഒളിച്ചിരിക്കാം..കള്ളന്മാരാണെങ്കിൽ കാലി വണ്ടിയാണെന്നു കരുതി തിരിച്ചു പോവില്ലേ??!! താഴത്തെ ബാഗുകൾ വകഞ്ഞു മാറ്റി ലൊവെർ ബെർത്തിനടിയിലേക്കു ഞാൻ പളങ്ങി..കയ്യും കാലും പരമാവധി ഉള്ളിലേക്കു വലിച്ചു ഒളിച്ചിരുന്നു.. എന്നേക്കാൾ മുൻപേ തീവണ്ടിയാക്രമണം മണത്തറിഞ്ഞ സഹയാത്രികർ എവിടെയോ പോയി ഒളിച്ചിരിക്കുന്നുവെന്ന ദുഖസത്യം ഞാൻ അറിഞ്ഞു..അവർക്കു എന്നെയും ഒന്നുണർത്താമായിരുന്നില്ലേ..!! കുതിരക്കുളമ്പടികൾ തീവണ്ടിയുടെ ശബ്ദ്ധത്തിലും വേറിട്ടു കേൾക്കാം ..പുറത്തു ജനൽകമ്പികളിൽ പിടിച്ചു ട്രെയിനിലേക്കു പകരുന്ന കൊള്ളക്കാരുടെ രൂപം ഞാൻ മനസ്സിൽക്കണ്ടു..<br />ഇപ്പോൾ എല്ലാവരും ട്രെയിനിൽ കയറിക്കാണും..കാലടി ശബ്ദ്ധം കേൾക്കുന്നുണ്ടോ….!?! ഹാ…. കേൾക്കുന്നുണ്ട്...<br />അതടുത്തടുത്തു വരികയാണല്ലോ..ക്ട്ക്.. ക്ട്ക്.. മെതിയടികൾക്കടിയിലെ മണൽ തരികൾ ലോഹത്തകിടിൽ ഞെരിഞ്ഞമരുന്ന ശബ്ദ്ധം ഈ കമ്പാർട്ട് മെന്റിനടുത്തേക്ക്… ദേ മുൻപിലായ് മണലിൽ പുതഞ്ഞു നിറം മങ്ങിയ രണ്ടു ബൂട്സ്..!!! ദൈവമേ..ഇവിടെ വന്നു നിന്നൂലോ..ഹോ ..അതു തിരിഞ്ഞു ഞാൻ കിടക്കുന്നിടത്തേക്കു തന്നെയാണല്ലോ വരുന്നതു..ഇപ്പോൾ കുതിരക്കുളമ്പടിയും വണ്ടിയുടെ കൂകലും ഇല്ല..!! അതെ.. എന്റെ നെഞ്ഞിടിപ്പിന്റെ ശബ്ദ്ധം മാത്രം!!!! അയാൾ എന്നെ കണ്ടു കഴിഞ്ഞോ?? ചതിച്ചു..!! ഈ ബെർത്തിനടിയിലേക്കു കുമ്പിട്ടു നോക്കുകയാണു..!!! കണ്ടു…!! അകത്തേക്കരിച്ചിറങ്ങുന്ന നിലാവിൽ ഞാനും കണ്ടു അയാളുടെ മുഖം മറയ്ക്കുന്ന കറുത്ത തുണിയും തീ പാറുന്ന കണ്ണുകളും ഇനി രക്ഷയില്ല…!!!!<br />“അയ്യോ…!!!“ “”“”“എന്റമ്മേ..!!!!!!“”“”“”<br />“എന്താ ..?? ആരാ …?? ക്യാ ഹുവാ…?? “<br />എസ് 7 നിലെ അറുപത്തിമൂന്നാം നമ്പർ ബെർത്ത് എപിക് സെന്ററായി ഉത്ഭവിച്ച ആ കുലുക്കം അതേ കോച്ചിലെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് അവരോഹണ ക്രമത്തിൽ ഒരു തിരമാലയായ് ആഞ്ഞടിച്ചു പരന്നു…!!!!<br />പലരും പലരീതിയിൽ പ്രതികരിച്ചു..താടിയും വയറും ചൊറിഞ്ഞുകൊണ്ടു ഒന്നിളകിത്തിരിഞ്ഞു കിടന്നു ചിലർ… കിടന്നകിടപ്പിൽ വെറുതെയൊന്നു മുരണ്ടു വേറെ ചില കുംഭകർണ്ണന്മാർ …..പുതപ്പു മാറ്റി തലയോടൊപ്പം തോളും കഴുത്തും ഉയർത്തി മൂങ്ങയെപ്പോലെ കണ്ണു വട്ടം പിടിച്ച് നാലുപാടും നോക്കി ‘ആ..’ എന്നും പറഞ്ഞു വീണ്ടും ഉറങ്ങാൻ കെടന്നു മറ്റു ചിലർ..അതേസമയം മൂന്നാമത്തെ കമ്പാർട്ട് മെന്റിലെ മിഡിൽ ബെർത്തിൽക്കിടന്നു എന്റേതിനു സമാന്തരമായി മറ്റൊരു ‘ട്രെയിൻ മറിയുന്നതോ ഇടിക്കുന്നതോ ആയ’ ദുസ്വപ്നം കണ്ടു കൊണ്ടിരുന്ന ഒരപ്പൂപ്പനും , സ്വപ്നത്തിന്റ്റെ ക്ലൈമാക്സിൽ ചെവിടിൽ വന്നലച്ച ആ അലർച്ചക്കൊപ്പം കോറസ്സു പാടിയതാരും അറിയാതെ പോയത് പുള്ളിയുടെ വാർധക്യം ത്രോട്ട് ഡയഫ്രത്തിന്റെ ആമ്പിയർ കുറച്ചിരുന്നതു കൊണ്ടു മാത്രമായിരുന്നില്ല,ഞെട്ടിയുണർന്നപ്പോൾ തൊണ്ടയിലൂടെ പുറത്തേക്കു വന്ന വികൃത ശബ്ദ്ധത്തെ സ്ഥലകാലബോധം വീണ്ടെടുത്ത നാവിലൂടെ ഒരു അർത്ഥദ്യോതക രൂപത്തിലാക്കി “ബ്ബേ യാരഡേയ്..വെറുതെ ഓരോരോ സ്വപ്നങ്ങളു കണ്ടു മനുഷ്യനെ പ്യേടിപ്പിക്കാൻ” എന്ന് മാറ്റിയതു കൊണ്ടും കൂടിയാണു.!! “അതിനെങ്ങനാ ഉറങ്ങാൻ കെടുക്കുമ്പോൾ രണ്ടു മൊഴി നാമം ചൊല്ലി ക്കെടന്നാലല്ലെ…” മുഖത്തെ ജാള്യതയെ ഗൌരവം കൊണ്ടു മറച്ചു അതിനു മീതെ പുതപ്പും കൂടി വലിച്ചിടുമ്പോൾ ഒരനുപല്ലവിയായി പറഞ്ഞുകൊണ്ടു ,വീണ്ടും , അപ്പൂപ്പനും ഉറങ്ങാൻ കിടന്നു. ഇവിടെ കുംഭവയറൻ ടോണിച്ചനൊഴിച്ചെല്ലാരും ഞെട്ടിയുണർന്നിരുന്നു<br />സ്വപ്നത്തിൽ നിന്നുണർന്നെണീറ്റ ഞാൻ സ്ഥലകാലബോധം വീണ്ടെടുക്കാൻ പറ്റാതെ , എന്റെ മുമ്പിൽ നിൽക്കുന്ന ആ രൂപത്തെ മനസ്സിലാക്കാനാവാതെ അസ്തമിച്ചിരുന്നു..!!! എന്റെ നെഞ്ചു പടപടാന്നുള്ള മേളം നിർത്താതെ തുടർന്നു…..ഇരുപത്തി മൂന്നു വർഷത്തെ എന്റെയീ ജീവിത കാലയളവിനുള്ളിൽ ഇതിനു മുൻപു രണ്ടു തവണയേ ഹൃദയം ഇങ്ങനെ പെരുമ്പറ കൊട്ടിയിട്ടുള്ളൂ..നാലു വയസ്സുള്ളപ്പോൾ മുട്ടിച്ചെരിപ്പും ഇട്ട് ബാഗും തോളിലേറ്റി ബാലവാടിയിൽ പോകുന്ന വഴിയിൽ വെച്ചു വേലാണ്ടി മാഷുടെ വീട്ടിലെ ടോജൻ(നായ) കടിക്കാനോടിച്ചപ്പോൾ കാലിടറി തൈക്കുഴിയിൽ വീണ ,നല്ല മഴക്കാറു നിറഞ്ഞ ആ ജൂലായ് പ്രഭാതത്തിലും കരിങ്ങോട്ട മരത്തിൽ ഒളിച്ചിരുന്ന പൌലോസിനെ കണ്ടു ചെകുത്താനാണെന്നു തെറ്റിദ്ധരിച്ച ആ തൃസ്സന്ധ്യയിലും.. !!<br />ങ്ഹേ..ഇതു കാർന്നോരല്ലേ..!! ആരോ ലൈറ്റിട്ടപ്പോൾ സ്വപ്നത്തിലെ കൊള്ളക്കാരന്റെ മുഖം കമ്പ്യൂട്ടർ മോർഫിങ്ങിലെന്ന പോലെ പൂർണ്ണമായും അമ്മാവന്റെ മുഖമായി പരിണമിച്ചു..എന്റെ തൊട്ടു മോളിലെ ബെർത്തിൽ കിടന്നുറങ്ങിയിരുന്ന പകലൊറങ്ങിയമ്മാവൻ താഴെയെന്റെ മുമ്പിലെങ്ങിനെ കൊള്ളക്കാരനായി വന്നു നിന്നു.!!<br />വെള്ളം വാങ്ങിക്കുടിക്കുമ്പോൾ പുള്ളിക്കാരൻ നാരയണേട്ടനോട് പറയണ കേട്ടു.. ”ഞാൻ ആ റ്റോയ്ലെറ്റിലൊന്നു പോയി വന്നതാ എന്റെ ചെരിപ്പു സീറ്റിനടിയിലേക്കു കൈ കൊണ്ടു തള്ളി വെയ്ക്കാൻ കുനിഞ്ഞപ്പോളാ ഈ പഹയന്റെ അലർച്ച …ഞാനും പേടിച്ചെന്നേയ്…”<br />ഹും കേട്ടില്ലേ..!! വെറുതെയൊന്നു പേടിച്ചേയുള്ളെന്നു..!!!!<br />സംഗതി സ്വപ്നം കണ്ടു ഞാൻ അലറിയെന്നുള്ളതു നേരു തന്ന്യാ…അത് പത്തടി വ്യാസവൃത്തത്തിൽ കിടന്നുറങ്ങുന്നവരെയെല്ലാം കുലുക്കിയുണർത്താൻ തക്ക വണ്ണം ശക്തമായിരുന്നുവെന്നതും സത്യം...എന്നാലും ബാസ്സും ട്രബിളും അക്രമമായ(ക്രമമില്ലാത്ത.ഹി.ഹി) വികൃതവും കർണ്ണകഠോരവുമായ രണ്ടാമത്തെ അലർച്ച പുറത്തേക്കു വന്നതെന്റെ തൊണ്ടയിൽ നിന്നല്ല.!!!<br />ഉള്ളാട്ടിൽ ഭഗവതിയാണേ സത്യം..!!<br />എതിർലോവെറിൽ കിടന്നിരുന്ന നാരായണേട്ടനും കൂട്ടരും മറ്റു കമ്പാർട്ട്മെന്റിൽ നിന്നു എണീറ്റു വന്നവരോടൊപ്പം “എന്താണ്ടായേ?? എന്തിനാ അലറിയേ??സ്വപ്നം കണ്ടതാണോ? വെള്ളം വേണോ” എന്നെല്ലാം ചോദിച്ചപ്പോൾ അലറിയതു ഞാനല്ല ഇയാളാണു എന്നു പറയാതിരുന്നതു ഈ മാന്യനെ പേടിപ്പിച്ചതു കൂടാതെയിനി അപമാനിക്കുകയും കൂടി വേണ്ടാ എന്ന ക്വിക്ക് റിഫ്ലക്സ് ചിന്ത എന്റെ തലച്ചോറിൽ മിന്നിയതു കൊണ്ടു മാത്രമായിരുന്നു..!!<br />തൊട്ടടുത്ത കമ്പാർട്ട് മെന്റിൽ നിന്നും എണീറ്റു വന്നവരെ” ഏയ് ഒന്നൂല്ല്യന്നേയ് .ദേ ഇവൻ സ്വപ്നം കണ്ടു ഞെട്ടിയതാ“ എന്നു പറഞ്ഞു തിരിച്ചയച്ചിട്ടു<br />“നേരം വെളുക്കാൻ ഇനിയും ഉണ്ടെടേയ് ഉറങ്ങാൻ നോക്ക് “ എന്നും പറഞ്ഞു നാരായണേട്ടനും ഉറങ്ങാൻ കിടന്നപ്പോൾ ഗബ്ബർസിങ് കാർന്നോരും മിഡിൽ ബെർത്തിലേക്ക് വലിഞ്ഞു കയറി...വന്നവർ എന്തോ മുറുമുറുത്തു കൊണ്ടു തിരിഞ്ഞു അവരവരുടെയിടങ്ങളിലേക്കു നടക്കുമ്പോൾ എന്റെ ഭയം ഇളിഭ്യതയ്ക്ക് വഴി മാറി.. വീണ്ടും ഉറങ്ങാൻ ചെരിയുന്നതിനു മുൻപ് പുറത്തേക്കൊന്നു കണ്ണോടിച്ചു..സ്വപ്നത്തിലേതു പോലെ തന്നെ മരുനിലങ്ങൾ പായുന്നു..പക്ഷേ നിലാവിനത്രയും ഉഷാറു പോരാ...!!!<br />ഉറക്കവും വരണില്ല..കന്നിയാത്രയിലെ ഭീകരസ്വപ്നം മനസ്സിനെയാകെയുലച്ചു കളഞ്ഞു..ഒരു വല്ലാത്ത അസ്വസ്ഥത.!! തീവണ്ടിക്കൊള്ളക്കാരെയോർത്തല്ല..ആ ഒറ്റപ്പെടലിന്റെ ദുഖം ! അതു മായാതെ നിൽക്കുന്നു..സ്വപ്നമായിരുന്നെങ്കിലും ഈ യാത്രയിൽ ഞാൻ ഒറ്റക്കാണെന്നുള്ള തിരിച്ചറിവു നൽകാൻ അതിനു കഴിഞ്ഞു. എന്നെക്കൂടാതെ വേറൊരാളും ഉറങ്ങാതെ കിടന്നു ഈ വണ്ടിയിലിപ്പോൾ…. മോളീന്ന് ഇപ്പോൾ കൂർക്കം വലിയില്ല..!! ആ വയോ വൃദ്ധന്റെ മനസ്സിലും അസ്വസ്ഥത പടർന്നുറക്കം കളഞ്ഞുപോയിരിക്കണം..!!<br /><br />നേരം വെളുത്തപ്പോൾ ഒരു വല്ലാത്ത വെളിച്ചം പുറത്തുനിന്നകത്തേക്ക് പരക്കുന്നതും കണ്ടാണെഴുന്നേറ്റതു..<br />“ഗുഡ് മോണിങ് സർ…!!“നാരായണേട്ടൻ പല്ലുതേപ്പും ഫ്രെഷാവലും കഴിഞ്ഞു വന്നു ബാഗിൽ പേസ്റ്റും ബ്രഷും തിരുകി വെയ്ക്കുന്നതിനിടയിൽ തമാശേന എന്നോടായ് പറഞ്ഞു.. തിരിച്ചങ്ങോട്ടും മോണിങ്ങ് പറഞ്ഞോണ്ടൂ ഞാൻ മൂരിനിവർന്നെഴുന്നേറ്റിരുന്നു പുറത്തേക്കു നോക്കി..തലേന്നു സ്വപ്നത്തിൽ കണ്ട അതേ മരുപ്രദേശങ്ങൾ ഫിൽറ്ററില്ലാത്ത ലെൻസിലൂടെയാണെന്നു മാത്രം.!! കണക്കു പ്രകാരം നാളെ ഇതുപോലെനേരത്ത് വണ്ടി മുംബയിലെത്തിയിരിക്കും..ഞാനും പേസ്റ്റും ബ്രഷുമെടുത്തു നടന്നു…<br />‘ലവനാണല്ലേ ഇന്നലെ മരപ്പട്ടീടെ ഒച്ചയിൽ അലറിയതു ?‘..എന്നൊരു ഭാവം പല്ലു തേക്കുന്നതിനിടയിൽ നോക്കി പുഞ്ചിരിച്ച പലർക്കും ഉണ്ടായിരുന്നോ എന്നൊരു സംശയം.<br />വല്ലപ്പോളുമൊക്കെ കമ്പാർട്ട് മെന്റിലുടനീളം നടന്നും ചാഞ്ഞും ചെരിഞ്ഞുമൊരേസീറ്റിൽ തന്നെയിരുന്നും നേരം മെല്ലെ മെല്ലെ നീങ്ങി..<br />ഈ പകലിൽ ആർക്കും വല്ല്യ ഉഷാറൊന്നും കാണാനില്ല ..മറ്റൊന്നും കൊണ്ടല്ല..യാത്രയുടെ പുതുമ ആലസ്യത്തിനു വഴി മാറീലേ…ഒരേ വണ്ടിയിൽ ഒരേ കാഴ്ച്ചകൾ കണ്ടോണ്ടിരുന്നാൽ ആർക്കാണു രസം തോന്നാ? പോരാത്തതിനു ആടിയുലഞ്ഞു പോകുന്ന തീവണ്ടിയിലെ ഉറക്കം വീട്ടിലെ ഡൺലപ് മെത്തയിലേതു പോലല്ലല്ലോ..!! യാത്രയുടെ വിരസത എല്ലാവരുടെയും മുഖത്തു നിഴലിച്ചു...പുറത്തെ മാറ്റങ്ങൾ അകത്തേക്കില്ല..“തണ്ണി.. വെള്ളം“എന്നതു “ തണ്ഠാ.. പാനി..“ യും “ ഊണു ശാപ്പാട് “ എന്നുള്ളതു “ ഖാനാ..ഖാനാ..“ എന്നും, ഇടതടവില്ലാതെ വന്ന വില്പനക്കാരുടെ വായിൽ നിന്നും , മാറിയതൊഴിച്ചാൽ അതേ മുഖങ്ങൾ അതേ നിശ്വാസങ്ങൾ !!<br />ചായകുടിയെല്ലാം കഴിഞ്ഞു ഇന്നും കുറച്ചു നേരം ചീട്ടു കളിച്ചെങ്കിലും വല്ല്യ മൂഡ് തോന്നാഞ്ഞതു കൊണ്ടു വേഗം നിർത്തി .. എല്ലാവരും വെറുതെയിരിപ്പായി .<br />മുന്നിലെ അമ്മാവൻ ഇന്നു പകൽ മുഴുവനും ഊർജ്ജസ്വലനായി ഉറങ്ങാതെയുമിരുന്നു…!! ഞങ്ങൾ കാര്യമായി പരിചയപ്പെടുകയും ചെയ്തു..<br />പേരു സുകുമാരൻ..നാട് ആലപ്പുഴ…<br />ആയുസ്സിന്റെ ഏറിയ പങ്കും മഹാനഗരങ്ങളിൽ ചെലവഴിക്കുന്ന ലക്ഷോപലക്ഷം മറുനാടൻ മലയാളികളുടെ ഒരു പ്രതിനിധി..നല്ല കാലം മുഴുവൻ ബോംബേലായിരുന്നെത്രേ..എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ നാട്ടിൽ സെറ്റിൽ ചെയ്തേക്കുവാ.. ഏതോ പഴയ സുഹൃത്തിന്റെ മകന്റെ വിവാഹം പങ്കെടുക്കാൻ പോവാത്രെ..രണ്ടറ്റാക്ക് കഴിഞ്ഞതാണെന്നും ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ഒട്ടും ഒഴിവാക്കാനാവാത്തതു കൊണ്ടാണീ പോക്കെന്നും പറഞ്ഞു കേട്ടപ്പോൾ ഞാൻ ചെറുതായൊന്നു ഞെട്ടി..കാരണം മൂന്നാമത്തെ അറ്റാക്കിനു കാരണക്കാരനാവാൻ എനിക്കൊരു കാൾ ഇന്നലെയുണ്ടായതാണല്ലോന്നോർത്തു പോയി..!! അപകടം ഒഴിവാക്കിയതിനു ദൈവത്തിനു നന്ദി..മനസ്സാ അർപ്പിച്ചുകൊണ്ട് ഞാൻ ആളോടൊരു സ്വകാര്യം ചോദിച്ചു..<br />“ഇന്നലെ എന്നേക്കാൾ വലിയ വായിൽക്കരഞ്ഞത് മാമ്മനല്ലേ?“<br />നാലുപാടും നോക്കി എന്റടുത്തേക്കു മുഖം അടുപ്പിച്ചോണ്ടു മൂപ്പരും പറഞ്ഞു.<br />“അതേ… എന്നാലും നിയെന്തിനാ മോനേ എന്നെ കണ്ടു പേടിച്ചു നിലവിളിച്ചേ?“ ഞാൻ തീവണ്ടിക്കൊള്ളയുടെ കഥ പറഞ്ഞപ്പോൾ അങ്ങേർക്കും ചിരിയൊതുക്കാനായില്ല..<br />അങ്ങനെ ചിരിച്ചും കളിച്ചും പായുന്ന ഒരു പകൽ കൂടി കടന്നു ഇരുളിന്റെ തുരങ്കത്തിലേക്കു വീണ്ടും ജയന്തി കയറി…ഹോ നാളെ..മുംബൈ എന്ന മഹാനഗരത്തിൽ ഞാനും ചെന്നെത്തും…!!<br />വൈകുന്നേരം ഊണു കഴിച്ചു കിടക്കാൻ നേരം സുകുമാർജി പറഞ്ഞു..<br />“മോനേ ഇന്നലെ പാതിരാത്രി മുതൽ ഒരു പോള കണ്ണടച്ചിട്ടില്ല ..ഇന്നലമ്പൊന്നും ഉണ്ടാക്കല്ലേ….ഗുഡ് നൈറ്റ് !!!“<br /><br />“ഗുഡ് നൈറ്റ്!!“<br /><br />ഒറക്കത്തിന്റെ തുടക്കത്തിൽ തന്നെ , വണ്ടി ഇന്ത്യയും കടന്നു പാകിസ്താനിലെത്തിയ ശേഷം ഞാൻ ഉണർന്നെണീക്കുന്നതും പിന്നീടു പാക് റെയിൽ വേ പോലീസു പിടിച്ചിടിക്കുന്നതുമായ , വേറൊരു സ്വപ്നം കണ്ടതു കൊണ്ടു ഇടക്കിടക്കെഴുന്നേറ്റു ബോംബെയെത്തിയോ എന്ന ജനലിലൂടെ നോക്കേണ്ടി വന്നതിനാൽ പിന്നീടങ്ങോട്ടു ഉറക്കം ശരിയായില്ല.. ഇരുളിൽ ഏതു ചെറിയ ഗ്യാലക്സികൾ പോലുള്ള വെളിച്ചക്കൂട്ടങ്ങൾ (ചെറിയ നഗരങ്ങൾ ) കാണുമ്പോളും ദൈവമേ ഇതു ബോംബേയല്ലേ ..!! എന്നെന്റെ ഹൃദയം അകാരണമായി താളം മുറുക്കിച്ചോദിച്ചോണ്ടിരുന്നു..!!<br />പക്ഷേ നേരം വെളുത്തിട്ടും വണ്ടി ബോംബെയിലെത്തിയില്ല..!! വണ്ടി മൂന്നു മണിക്കൂർ ലേറ്റാണെന്ന് ഏതോ ഒരു സ്ഥിരയാത്രികന്റെ വായിൽ നിന്നും കേട്ടു..<br />ഇപ്പോൾ ആകാശം മേഘാവൃതമാണ്..മുംബയിൽ മഴക്കാലം അതിന്റെ യവ്വനാവസ്ഥയിലാണെന്നാണ് അറിഞ്ഞത്..പുറത്തെ കാഴ്ച്ചകൾക്ക് മാറ്റം വന്നിരിക്കുന്നു..ആളനക്കവും വണ്ടികളും കെട്ടിട സമുച്ചയങ്ങളും കണ്ടു തുടങ്ങി..തീപ്പെട്ടിക്കൂടു പോലുള്ള കെട്ടിടങ്ങൾക്കു അഴുക്കും പൂപ്പലും പിടിച്ച മഞ്ഞ നിറം ഈ മഹാനഗരത്തിന്റെ സാന്നിധ്യം അറിയിച്ചു.<br /><br />“എവിടാ എറങ്ങണേന്നു പറഞ്ഞേ??” സുന്ദരൻ ചോദിച്ചു.<br />“ഞാൻ സെൻ ട്രലിലേക്കാ..”<br />“ങ്ഹാ പേടിക്കേണ്ടാ..ഞങ്ങളും അങ്ങോട്ടാ..അതാ ലാസ്റ്റ് സ്റ്റോപ് ഇനിയൊരരമണിക്കൂറ് കൂടിയെടുക്കും”ഇത്തവണ നാരായണേട്ടനാണ്.<br />ഞാൻ വാച്ചിൽ നോക്കി 10.30..am .വണ്ടിയുടെ ശൌര്യം കുറഞ്ഞു..നിർത്തിയും ഞെരങ്ങിയുമാണിപ്പോൾ പോക്ക്..പുറത്തെ ആളുകളെയും വാഹനങ്ങളെയും ശ്രദ്ധിച്ചിരുന്ന ഞാൻ ഒരു കൈ കൊട്ടും ബഹളവും കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കമ്പാർട്ട് മെന്റിൽ ഒരു മൂന്നാലു കറുത്ത സ്ത്രീകൾ..എല്ലാവരോടും കൈ നീട്ടുന്നു..ബലിച്ചോറിട്ടു കാക്കയെ വിളിക്കുന്ന ചേലിൽ കൈകൊട്ടി തെണ്ടുന്നു..!!! ആരും അവരെ ശ്രദ്ധിക്കുന്നേയില്ലെന്നു കണ്ടപ്പോൾ കണ്ണും തുറുപ്പിച്ചു നോക്കിയിരുന്ന എന്റെ നേരെയായ് നോട്ടം.. നേരെ വന്നു കവിളിലും തോളിലും തലോടാൻ തുടങ്ങിയപ്പോളാണു ഞാൻ അറിഞ്ഞതു..അതു സ്ത്രീകളല്ലെന്ന് . രണ്ടിലും പെടാത്ത കൂട്ടർ !! മുംബയുടെ സ്വന്തം ഹിജഡാസ്..!!!<br />” ഹേ ബാബാ..കുഛ് ദേ ദോ നാ..”<br />ഞാൻ ദയനീയമായി എന്റെ സഹയാത്രികരെ നോക്കി..ഞങ്ങളൊന്നും ഈ വണ്ടിയിലേ ഇല്ലെന്ന ഭാവം..!!!! എന്താ ചെയ്യാ ശല്ല്യം കൂടിക്കൂടി മേലാസകലം കരകൌശലം തുടങ്ങിയപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും 20 രൂപാ നോട്ടെടുത്ത് “യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ” എന്നു പറഞ്ഞതും അതും തട്ടിപ്പറിച്ചു “തുമാരാ ശാദി അഛീ ലഡ്കി സേ ഹോ ഓർ തുജേ സൌ ബച്ചേ ഹോ” എന്നും പറഞ്ഞു അവർ മുന്നോട്ടു വെച്ചടിച്ചപ്പോൾ ..‘അയ്യോ എന്റെ കാശ്‘ എന്നു പറയാൻ തുടങ്ങിയതു കൂടുതൽ അപമാനിതനാവേണ്ടെന്നു കരുതി ഞാനങ്ങു വിഴുങ്ങി..!!<br />“മോനേ ഇതാണു മുംബൈ സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ നമ്മളെ തന്നെ അടിച്ചോണ്ടു പോയെന്നു വരും” ടോണിച്ചന്റെ കമന്റ്.. “<br />പുറത്തിപ്പോൾ മഴ ചാറുന്നു..!! വണ്ടി നഗരത്തിലെ തന്നെ ഏതോ ഒരു സ്റ്റേഷനിലാണിപ്പോൾ അപ്പുറത്തും ഇപ്പുറത്തും എഞ്ചിനും ബോഗികളും കൂട്ടിയിട്ടിരിക്കുന്നു..ചെളിക്കുത്തിയ റെയിൽ വേ ട്രാക്കുകളിൽ അറപ്പിക്കുന്ന ഭക്ഷ്യ വേസ്റ്റുകൾക്കും പ്ലാസ്റ്റിക് ചവറുകൾക്കുമിടയിൽ പട്ടാപ്പകലും മുട്ടനെലികളുടെ വിളയാട്ടങ്ങൾ..!!<br />കാശു തട്ടിപ്പറിച്ച ഹിജഡയും വൃത്തിഹീനമായ ഈ മാലിന്യക്കൂമ്പാരങ്ങളും മഴയിൽ ചീഞ്ഞൊലിച്ച എലികളും കാണാൻ പോകുന്ന ഒരു വെടിക്കെട്ടിന്റെ സാമ്പിൾ ആയി എനിക്കു തോന്നി !!<br />കേട്ടും വായിച്ചും ഈ മഹാനഗരത്തെക്കുറിച്ചൊരു സങ്കൽപ്പം മനസ്സിലുണ്ടായിരുന്നു അതിഗൂഡവും അദമ്യവുമായൊരു പ്രണയം..!! തല മൂത്ത കളിക്കൂട്ടുകാർ പണ്ടു ആളൊഴിഞ്ഞ പടിഞ്ഞാറേ വീടിന്റെ വരാന്തയിൽ നാടകം കളിച്ചപ്പോൾ ഇടയിൽ ശല്ല്യക്കാരനായി മാറിയ ഞാനെന്ന ഈ നാലു വയസ്സുകാരനെ ഒഴിവാക്കാൻ കണ്ടുപിടിച്ചതും എന്റെ ഈ മുംബൈ പ്രേമമായിരുന്നു..നിനക്കീ നാടകത്തിൽ മുംബൈവാലാ ഹീറോ യുടെ റോൾ ആണെന്നും ഒരു ബെല്ലടിക്കുമ്പോൾ മാത്രം നീ ഈ പെട്ടിയുമായി വരാന്തയിലേക്കു വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ആ ബെല്ല് ഒരിക്കലും അടിക്കാനുള്ളതല്ലെന്നറിയാതെ വീടിനു പുറകിൽ പെട്ടിയുമായി ഊഴം കാത്തു മണിക്കൂറുകളോളം നിന്നപ്പോളും കളികഴിഞ്ഞു പിന്നാമ്പുറത്തു വന്നവർ കളിയാക്കിയപ്പോളും തളരാതെ നിന്ന ഒരു കൌതുകം..!!!!<br />മുംബയിൽ ജോലി തേടിപ്പോയ മാമ്മനോടും അവിടെ നിന്നും ചുവന്ന റേഡിയോ കൊണ്ടു വന്ന വെല്ല്യച്ചനോടും തോന്നിയ ആരാധന സത്യത്തിൽ ആ മഹാനഗരത്തോടായിരുന്നു. !!<br />മുരുകനിൽ ‘ലാവാറീസ്‘ കണ്ടിറങ്ങിയപ്പോളും , ഒരു പക്ഷേ ഭാഷ വശമില്ലാത്തതിനാൽ, അമിതാബ് ബച്ചനേക്കാൾ എനിക്ക് മതിപ്പ് തോന്നിയതും ഈ ബോംബെ യോടു തന്നെ !!! എന്നാലിപ്പോൾ മനസ്സിലുള്ള ചില സങ്കൽപ്പങ്ങൾ മായ് ച്ചെഴുതാൻ സമയമായി…ഞാൻ തയ്യാറെടുത്തു തുടങ്ങി..!!<br /><br />ഒരഞ്ചുപത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ചെറിയ ഇളക്കം!! പെണ്ണുങ്ങൾ മുടിയെല്ലാം ഒതുക്കി സാരിയുടെ ചുളിവുകൾ നീർത്തി പൌഡറും പൂശി സ്വയവും കുട്ടികളെയും തയ്യാറാക്കുമ്പോൾ ..ആണുങ്ങൾ ഷൂ തള്ളിക്കേറ്റുകയും മുടിയീരി ട്രെയിനിലെ പാട്ട ബാത്രൂമിനു മുൻപിലെ കണ്ണാടിസമക്ഷം തിരക്കുണ്ടാക്കുകയുമായിരുന്നു .....</div><br /><div><span class="">മറ്റുചിലർ സീറ്റിനടിയിലെ</span> ,തേങ്ങ,മാങ്ങ,ചക്ക,ഉപ്പേരി,</div><br /><div>ഓണസ്മരണകൾ ഇത്യാദി നിറച്ച , വലിയകാർഡ് ബോർഡ് ബോക്സുകൾ വഴിയിലേക്ക് വലിച്ചിട്ട് മാർഗതടസ്സം തുടങ്ങിക്കഴിഞ്ഞു എല്ലാവരും മുംബൈ സെന്റ്രലിലേക്കുള്ളവർ. ഇറങ്ങിയോടാൻ വെമ്പുന്നവർ !!!ഞാനും ബാഗെല്ലാം എടുത്തു റെഡിയായി..<br />പല നിറത്തിലും രൂപത്തിലുമുള്ള ഒരു പാടു തീവണ്ടികൾ നിരന്നു കിടക്കുന്ന ഒരു വലിയ സ്റ്റേഷനിലേക്ക് നമ്മുടെ വണ്ടിയും നങ്കൂരമിട്ടു..ഇറങ്ങിയും കേറിയും വേഗത്തിൽ ചലിക്കുന്ന ഒരു വലിയ ജനാവലി ഞാൻ ഇറങ്ങുന്നതിനു മുൻപേ ജനലഴികളിലൂടെ കണ്ടു..<br />വലതാണോ ഇടതാണോന്നോർമ്മയില്ല എന്റെ ആദ്യപാദസ്പർശമേറ്റു മഹാരാഷ്ട്രം പുളകം കൊണ്ടു !!! കൂടെയിറങ്ങിയവർ ചുമലിലും കയ്യിലും തട്ടി “ ശരിയെന്നാൽ മാഷേ പിന്നെന്നേങ്കിലും കാണാം“ എന്നു പറഞ്ഞു തിരക്കിട്ടു നടന്നപ്പോൾ ഞാൻ ആ പൂരത്തിരക്കിനിടയിൽ നിന്നും ഒരു പരിചയമുള്ള മുഖം തിരയുകയായിരുന്നു..!!! </div></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com28tag:blogger.com,1999:blog-3144398298386188493.post-57627456996546086732009-08-29T21:50:00.000-07:002009-08-31T05:14:06.594-07:00പോക്ക് തുടരുമ്പോള്‍ !<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhA8aaRLccFR2ytL0yr01vSq_hMLbqxalkjm_KmT3FZQuY1vg9-09U4y5NrDiz8PQaz_ndygKpdZL53YSXM3FRWiGe-FEbSfhT1mwaATGGlnbd8fFKGv_Q1tpKEkBcm6GQTbXwwKRYQj6U/s1600-h/81f37a6809b51b98.jpg"><img id="BLOGGER_PHOTO_ID_5375619700633272098" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 107px; CURSOR: hand; HEIGHT: 165px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhA8aaRLccFR2ytL0yr01vSq_hMLbqxalkjm_KmT3FZQuY1vg9-09U4y5NrDiz8PQaz_ndygKpdZL53YSXM3FRWiGe-FEbSfhT1mwaATGGlnbd8fFKGv_Q1tpKEkBcm6GQTbXwwKRYQj6U/s400/81f37a6809b51b98.jpg" border="0" /></a><br /><div>ബഹുരസം.. ഈ വാതിൽപ്പടിയിലെ നിൽപ്പും കാഴ്ച്ചകളും !! ….എത്ര നേരം?? ഷൊർണ്ണൂരെത്താറായപ്പോൾ മുഖത്തു പോക്കുവെയിലും കാറ്റും അടിച്ചു ഒരു പരുവമായി...ഒരു മത്ത് …മരോട്ടിക്കായ തിന്ന കാക്കയുടെ ആത്മ നിർവൃതി….!!!<br />ഇനി നമ്മുടെ സീറ്റിൽ ചെന്നിരിക്കാം.ചെന്നപ്പോൾ എന്താ.. കമ്പാർട്ട്മെന്റ് ഫുൾ…<br />ദേ..യ് …നമ്മുടെ സീറ്റിലാളു വേറെ....ഒരു അമ്പത്തഞ്ചുകാരൻ മാന്യൻ ഇരുന്നു വായോടൊപ്പം കണ്ണും കൂടി തുറന്നൊറങ്ങാ….എതിർസീറ്റിൽ ഒരൽപ്പം സ്ഥലമുള്ളിടത്തു കാലും കേറ്റി വെച്ചാണു മാമ്മന്റെ ഉറക്കം... എവിടെയായാലും ഇരുന്നാൽ മതീലോ…ഞാൻ ആ സഹയാത്രികന്റെ കാൽ കുനിഞ്ഞൂ നിന്നൊന്നു പതുക്കെ തള്ളിയതും ആളു ഞെട്ടിയുണർന്നെന്റെ തലയിൽ കൈ വെച്ചു കൊണ്ടു കാൽ ഇറക്കി വെച്ചു ബാക്കി ഉറക്കം കണ്ടിന്യൂ ചെയ്തു..</div><br /><div>ഞാൻ കാലു പിടിച്ചനുഗ്രഹം വാങ്ങിയതാണെന്നു പാതിയുറക്കത്തിൽ അങ്ങേരു കരുതിയോ എന്തോ..!! </div><br /><div>പതുക്കെ അവിടെ ചടഞ്ഞു കൂടി.. വെറുതെ ചുറ്റുപാടും കണ്ണോടിച്ചു.. മോളിലെ ബെർത്തിൽ രണ്ടിലും ഒരോരുത്തർ കിടന്നു ഉറക്കം ആസ്വദിക്കുന്നു..നാടു വിട്ടു പോകുമ്പോൾ ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു..!!അതും ഈ വിളക്കു വെയ്ക്കാൻന്നേരം..</div><br /><div>എന്റെ ഇടതു വശത്തു എന്നെ കൂടാതെ മൂന്നു പേരുണ്ടു..മൊത്തം നാല് …മുൻപിലെ സീറ്റിൽ ഉറങ്ങുന്ന കെളവനെ കൂടാതെ മൂന്നു പേരും ..അവിടെയും മൊത്തം നാല് … വലത്തു വശത്തെ single വിൻഡോ സീറ്റിൽ രണ്ടു മധ്യവയസ്കർ ലുങ്കിയൊക്കെ ഉടുത്തിരുന്നു, തോളിലെ ഈരെഴത്തോർത്തു കൊണ്ടു മുഖം തുടച്ചോണ്ടു എന്തോ ഗൌരവമായി പുലമ്പുന്നു…ശ്രദ്ധിച്ചേ….<br />“ഷൊർണ്ണൂരല്ലേ…എത്ത്യേ?“ഒന്നാമൻ<br />“ങാഹ്“അപരൻ<br />ഇനിയിപ്പോൾ മലബാറു പോവാതെ വണ്ടിയെടുക്കൂലാ..” മറുപടിയിൽ ആധികാരികതയുടെ നിശ്വാസം.!!.ജയന്തി ജനതയിലെ സ്ഥിരം താമസക്കാരാണെന്നു തോന്നുന്നു..!!<br />പക്ഷേ..ആകെ മൊത്തം ഒരപാകത.!.മൊത്തം 8 ബെർത്ത് പന്ത്രണ്ടു പേരും .!!<br />ഈ കസേരക്കളിയിൽ എന്തായാലും നാലു പേർ ഔട്ട്..!!ഹി ഹി..<br />അതാരൊക്കെയാവും ??</div><br /><div>ങ്ഹേ.. ദൈവമേ..ഞാൻ ആവോ? </div><br /><div>ഒന്നു കൂടി കീശയിൽ കയ്യിട്ടു ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തിയതും പോരാഞ്ഞു എല്ലാവരും കണ്ടോട്ടേന്നു കരുതി അതു പുറത്തെടുത്ത് പരസ്യമായി ഒന്നു കൂടി ബെർത്തും കമ്പാർട്ടുമെന്റും ഉറപ്പാക്കി..അതെ s7 ൽ 63 നമ്പർ ലോവെർ ബെർത്ത് ഏൻഡ് സീറ്റ് എന്റേതു തന്നെ..അതിലിപ്പോളിരുന്നുറങ്ങുന്നതീ കാർന്നോരാണെങ്കിലും..!!! </div><br /><div><br />വീണ്ടും “ശടഗം##…ബടഗം$$..ബുട്സ്സും“ പറഞ്ഞൂ വണ്ടിയനങ്ങി നീങ്ങി<br /><br />പുറത്തു ഇരുട്ടു പരക്കാൻ തുടങ്ങി…ജയന്തി വീണ്ടും പരിസരബോധമില്ലാതെ കൂകിപ്പാഞ്ഞു തുടങ്ങി..ആരോ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്തു.. ആരപ്പാ ഇതു വക്കീലിനെപ്പോലൊരു വസ്ത്രധാരി.. ??ഓഹ് ടി ടി ആർ !! </div><br /><div>വന്നോണം വന്നു എല്ലാവരുടെയും ടിക്കറ്റ് ചോദിക്കുന്നു..ഒരവസരം കാത്തിരുന്ന പോലെ ഞാനും എന്റെ സഹോപവിഷ്ഠരും മുൻപിൽ എന്റെ സീറ്റിലിരുന്നു ഉറങ്ങിയിരുന്ന കാർന്നോരും ആ വരിയിലെ മറ്റു മൂന്നു പേരും, എല്ലാവരും ടിക്കറ്റ് കാണിച്ചു..<br />ങ്ഹേ ?? അപ്പോൾ പിന്നാരാ..ഔട്ട്??<br />“ഹേയ് ..ഹേയ്..ടിക്കറ്റ്..”ഇത്തവണ മോളിൽ ഉറങ്ങുന്നവരോടായി ടി ടി ആർ…<br />രണ്ടു പേരും ചാടിപ്പിടഞ്ഞെഴുന്നേറ്റു..ഹിന്ദിയിൽ എന്തോ പറഞ്ഞൂ..(അവർ നാടു വിട്ടു പോവുകയല്ല ..നാട്ടിലേക്കു പോകുവാരുന്നു..വെറുതെയല്ല ഈ ഉറക്കം!!) പിന്നെ കണ്ടൂ ടി ടി ആറിന്റെ മുഖം ചുളിയുന്നു.. എന്തോ കടലാസ്സെടുത്തെഴുതുന്നു..പിന്നെ രണ്ടാളും “സർ …സർ“..എന്നു പറഞ്ഞോണ്ടു പിന്നാലെ മണ്ടുന്നു…<br />ഇതിനോടകം വേറൊൽഭുതവും നടന്നു…!!<br />സൈഡ് സീറ്റിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ലുങ്കി ധാരികൾ അപ്രത്യക്ഷം..!!!<br />ഇപ്പോൾ കറക്റ്റ്…8 പേർ 8 ബെർത്ത്…</div><br /><div><br />“ചായ്…ചായ്…പഴം പൊരീ… ചായ്…ചായ്…പഴം പൊരീ ..ചായ് …ഇവിടെ ചായ്??”<br />“വേണ്ടാ…“<br />“ഒരു ചായ് ഇബ്ടെ കൊട്..എത്ര്യാ??“<br />അങ്ങനെ കൊടുത്തും വാങ്ങിയും കൊടുത്തും.. വണ്ടി മണ്ടിക്കൊണ്ടേയിരുന്നു…<br />എന്റെ ഇടത്തേ ഭാഗത്ത് ജനലരികിലിരിക്കുന്ന രണ്ടു പേരും അവരുടെ എതിരെയുള്ള രണ്ടു പേരും ഏതാണ്ടൊക്കെ പറഞ്ഞു വല്ല്യ ചിരീം കളീമായിട്ടാ പോക്ക്..യാത്ര ശീലമാക്കിയ ഓരോരോ മനുഷ്യന്മാരേയ്….ഒരു കന്നി യാത്രക്കാരൻ എന്ന നിലക്കു ഇതെല്ലാം നമുക്കു പുത്തനാണല്ലോ..!!ഒരിക്കൽ ഇവരും എന്റെയീ അവസ്ഥയിലൂടെ കടന്നു പോയിക്കാണില്ലേ..ഇവർ ഓരൊരുത്തർക്കും ഓരോ കഥ പറയാനുണ്ടാവി്ല്ലേ ! </div><br /><div>എന്നിലെ ഷെർലെക്ക് ഹോംസ് ഉണർന്നു.. കെടുക്കട്ടെ വെറുതെ ചില നിരീക്ഷണങ്ങളും നിഗമനങ്ങളും..<br />എന്റെ ഇടതു ഭാഗത്തായി ഇരിക്കുന്നയാൾ ഒരു ആശാരിയാണെന്നാണു തോന്നണെ..കയ്യിലെ തയമ്പും ഉളി കൊണ്ടാവണം മുറിഞ്ഞ കോറലുകളും അതല്ലേ സൂചിപ്പിക്കുന്നതു..പോരാത്തതിനു വലതു ചെവിക്കു മീതെയുള്ള ഈ പെൻസിൽ ആശാരിയുടെ ട്രേഡ് മാർക്ക് അല്ലാതെന്താ…പിന്നെ ഇങ്ങേരുടെയും ലെഫ്റ്റിൽ അതായത് വിൻഡോ സൈഡിൽ ഇരിക്കുന്നയാൾക്ക് മുംബയിൽ ഒരു പലചരക്ക് കടയോ പച്ച ക്കറി ക്കടയോ ആയിരിക്കും .. ഇരുന്നു പണിയെടുക്കുന്നവർക്കെല്ലാതെ ആർക്കാ ഇമ്മാതിരി കുടന്ത വയറുണ്ടാവാ..!! നാട്ടിൽ പച്ചക്കറി വിൽക്കുന്ന അബ്ദുൽ ഇക്കായുടെ കയ്യിലും കൈത്തണ്ടയിലും ഉള്ള കറുത്ത കറയല്ലേ ഇങ്ങേരുടെ കൈകളിലും? പച്ചക്കായയും മറ്റും മുറിച്ചു കൊടുക്കുമ്പോൾ സൂക്ഷിക്കണ്ടേ സുഹൃത്തേ… അങ്ങനെ അയാളുടെ കാര്യത്തിലും ഒരു തീരുമാനമായി !!! ഇനി മുമ്പിൽ വിൻഡോയിൽ കൈ വെച്ചിരുന്നു പുറം കഴ്ചകൾ ആസ്വദിച്ചിരിക്കുന്ന കറുമ്പൻ… ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വാർക്കപ്പണി....ഇതു രണ്ടുമല്ലാതെന്താവാനാ..? …ഷർട്ടിന്റെ പോക്കറ്റിലെ ടെസ്റ്റർ ആദ്യ നിഗമനത്തിന്റെ സാധ്യതയെ സധൂകരിക്കുന്നു..! അതെ..നാട്ടിലെ വെയിലായ വെയിലൊക്കെ കൊണ്ടു പോസ്റ്റായ പോസ്റ്റിലൊക്കെ കേറിയിറങ്ങി നടക്കുന്ന ലൈന്മാൻ ചേട്ടന്മാരുടെ മുറിച്ച മുറി..<br /><br />ഇനി കറുമ്പന്റടുത്തിരിക്കുന്നയാൾ ..ഹൊ എളുപ്പമല്ല !! നല്ലോണം സിഗരറ്റ് വലിക്കും എന്നല്ലാതെ ഒന്നും പറയാൻ ബുദ്ധി അനുവദിക്കുന്നില്ല..!!</div><br /><div>പ്രത്യേകിച്ചു തെളിവുകളൊന്നും ഉപേക്ഷിക്കാത്ത ഒരു കൊലപാതകം ഹോംസിനും നേരിടേണ്ടി വന്നു കാണും വാട്സണോടു പറയാഞ്ഞതു കൊണ്ടു പുറം ലോകം അറിഞ്ഞില്ലെന്നേയുള്ളൂ..ഹി ഹി. ഇവരെല്ലാം ഒന്നുകിൽ ഒരേ സ്ഥലത്തേക്കു പോണു അല്ലേൽ ഒരേ ഇടത്തു നിന്നു വരണു…വസ്ത്രധാരണവും സംസാര ശൈലിയും വെച്ചു അനുമാനിക്കുമ്പോൾ മുംബയിൽ സെറ്റിൽ ആയവരും മേൽപ്പറഞ്ഞ വേലകൾ ചെയ്തു ജീവിച്ചു പോണവരും ആയിരിക്കും വിത്ത് റെയിൽവേ അപ്ലിക്കേഷൻ ഫോറം ഫിൽ ചെയ്തു ഒപ്പിടാവുന്നത്ര വിദ്യാഭ്യാസം....<br />ഓഹ്… വാട്ടേനിന്റെറസ്റ്റിങ് നിഗമനം !!<br /><br />അല്ല..ഇപ്പോളവർ എന്തിനോ ഉള്ള പുറപ്പാടാ..ഒരുത്തൻ പോക്കറ്റിൽ നിന്നും എന്തോ എടുത്തപ്പോൾ മറ്റവൻ ഒരു ചെറിയ സ്യുട്ട് കേയ്സ് എടുത്തു മടിയിൽ വെച്ചതും വേരൊരുവൻ “ഞാനില്ല നിങ്ങൾ കളി“ എന്നു പറഞ്ഞു കൊരങ്ങന്റെ പോലെ മോളിലോട്ട് ചാടിക്കയറി ബെർത്തിൽ കെടന്നു…മറ്റുള്ളവർ അൽപ്പം നിരാശയോടെ ചുറ്റുപാടും നോക്കുന്നു..ഒരു നാലാമനു വേണ്ടിയാവണം....</div><br /><div>കണ്ണുകൾ എന്റെ മേലുടക്കി നിന്നു..ഒരൽപ്പം മന്ദസ്മിതത്തോടെ ഒരു ചുള്ളൻ ആരാഞ്ഞു..<br />“ഒരു കൈ നോക്കുന്നോ?”<br />“എന്താ?”<br />“ഇരുപത്തെട്ട്..!“<br />“ങ്ഹേ ഹാ..”ചീട്ടുകളി…അപ്പോൾ അതാണല്ലെ കാര്യം..പോക്കറ്റിൽ നിന്നും വന്നതു ചീട്ടും ആ സ്യുട്ട് കേയ്സ് ചീട്ട് വിളമ്പാനുള്ള ടേബിളും ആണല്ലേ….കൊള്ളാം..<br />ഇരിപ്പിടത്തിൽ ചെറിയ വ്യതിയാനം വരുത്തി..മൂവരുടെ കൂടെ ഞാനും കൂടി..<br />“തൃശ്ശുർന്നാ ല്ലെ കേറിയേ??”ചീട്ട് കശക്കുന്നതിനിടയിൽ എതിർ വിൻഡോ സൈഡിലിരുന്നയാൾ ചോദിച്ചു..<br />“അതേ”<br />“എന്താ പണി?“ തൊട്ടരികിൽ ഇരുന്നയാൾ അടുത്ത ചോദ്യം..<br />“അതറിയാനാ മാഷേ പോണെ..”ഞാൻ ചീട്ടെടുക്കുമ്പോൾ മൂവരും പുരികം ചുളിച്ചു പരസ്പരം നോക്കിയതും ചിരിക്കുന്നതും ഞാൻ കൺകോണിൽ കണ്ടു.<br />“ഹോ ..ആദ്യായിട്ടിഷ്ട്ടാ? എന്തൂട്ടാ പേരു ? ആരാള്ളേ അവിടെ?” എന്റെ ചടപടാന്നുള്ള ഉരുളക്കുപ്പേരി ഇഷ്ടപ്പെടാതെ ജനലിന്റടുത്തിരിക്കുന്ന കറുമ്പൻ ചേട്ടന്റെ വക വീണ്ടും ഒരു ആക്കിയ ചോദ്യാവലി…<br />“അതെ ആദ്യായിട്ടാ..ഞാൻ വീരു..എന്റെ അമ്മായീടെ മോൻ അവിടുണ്ട്.. നിങ്ങളൊക്കെ??”<br />ഞാൻ നാരായണൻ,ഇതു സുന്ദരൻ, അതു തങ്കച്ചൻ ,മോളീക്കേറി കെടക്കണതു ടോണി. ഞങ്ങൾ കായംകുളത്തൂന്നാ..”.ചീട്ട് വിളമ്പുന്നതിനോടൊപ്പം എന്റെ ഇടതു ഭാഗത്തു ജനലിലോട്ടൊട്ടിയിരുന്നയാൾ പറഞ്ഞൂ തീർത്തു..“എല്ലാരും ഓണം ആഘോഷിച്ചു തിരിച്ചു പോവ്വാ....“<br />ഓഹോ കായംകുളം !!<br />“അപ്പോൾ ഈ കൊച്ചുണ്ണീടേ ആരായിട്ടു..…????”നമ്മളും മോശമാകരുതല്ലോ…<br />പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്പലവും ഒരു ദോസ്തിന്റെ വീട്ടുപേരും പറഞ്ഞെന്റെ കായംകുളം ബന്ധം ഞാൻ വിശദമാക്കിയേനെ…എന്നിട്ടൊരു ചോദ്യവും തൊടുത്തേനെ…”ലവനെ അറിയില്ലേ??”<br />ഉത്തരം എന്തായിരുന്നാലും എനിക്കു കിട്ടുന്ന ഉത്തരത്തിന്റെ ചോദ്യം “കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉള്ള ഓഫീസ് സെറ്റ് അപ് ആണോ മുംബയിൽ?” എന്നതായിരിക്കും..(അതായത് പുള്ളിയെ അറിയുമെങ്കിൽ ഈ വക സെറ്റ് അപ് ഉണ്ട് ഇല്ലെങ്കിൽ സെറ്റ് അപ് ഇല്ല…ക്ലിയർ??)<br />ഇപ്പോൾ കൊച്ചുണ്ണിയെ പറ്റി ചോദിച്ചതും “ഈ സീറ്റിനടിയിൽ വെച്ചിരിക്കുന്ന എന്റെയീ ബാഗിനു ചെയിൻ ലോക്ക് ഇല്ല ഇതിങ്ങനെ തന്നെ വെച്ചു എനിക്ക് സമാധാനമായിട്ടൊറങ്ങാമോ??“ എന്ന മിണ്ടാ ചോദ്യത്തിന്റെ ഉത്തരം പ്രതീക്ഷിച്ചാ..ഹി..ഹി..<br />ഞാൻ ചീട്ട് കയ്യിലെടുത്തു വിരിച്ചു നോക്കുമ്പോൾ പ്രതീക്ഷിച്ച മറുപടി..<br />“കൊച്ചുണ്ണി ദേ..ഇവന്റെ വകേലൊരു മാമനായിട്ടു വരും..ഞാൻ മുളമൂട്ടിൽ അടിമേടെ എളേപ്പേടെ മോൻ…ഇവരൊക്കെ കൊച്ചുണ്ണീടെ തായ് വഴി ബന്ധാ….ഹല്ലാ പിന്നെ…”.കണ്ടാൽ വാർക്കപ്പണിക്കാരനെപ്പോലിരിക്കുന്ന ഒട്ടും സുന്ദരനല്ലാത്ത സുന്ദരനാ ഈ സിക്സർ അടിച്ചത്….വിശ്വസിക്കാം !!!! പറ്റിയ ടീം തന്നെ… ധൈര്യമായൊറങ്ങാം..<br />ചീട്ട് നോക്കിയപ്പോൾ …ദൈവമേ വീണ്ടും ഇസ്പേഡ് ഗുലാൻ .എന്റെ കയ്യിൽ .ഇടതു വശത്താണെങ്കിൽ നാരയണേട്ടനും..എന്തൊരു യദൃശ്ചികത !! നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപു മുഴുമിപ്പിക്കാതെ എണീറ്റ കളി തന്നെ…!! നിർത്തിയേടത്തു നിന്നു തന്നെ ആഞ്ഞടിച്ചു തൊടങ്ങി..തൃശ്ശൂരും മോശമാവരുതല്ലോ…!!<br />ഇതിനിടയിൽ വലിയ ഒരു പരിചയപ്പെടൽ തന്നെ നടന്നു..പിന്നെ ഹോംസിനു തെറ്റിയാരുന്നു ട്ടോ..അവരെല്ലാം നല്ല വിദ്യാഭ്യാസസമ്പന്നരും ഏതോ മൾട്ടിനാഷണൽ സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികളുമായിരുന്നു.(നാരായണേട്ടൻ ഞാൻ വണ്ടിയിൽ കയറുന്നതിനു മുൻപ് അവർ കളിച്ചിരുന്ന പോയന്റ് റമ്മി (ചീട്ടു കളി) യുടെ കണക്കെഴുതാൻ ഉപയോഗിച്ചിരുന്ന പെൻസിൽ ആയിരുന്നു ചെവിക്കു മീതെ മറന്നു വെച്ചിരുന്നതു !!! സുന്ദരൻ ഭായിയുടെ പോക്കറ്റിൽ ടെസ്റ്റർ അല്ല ‘PARKAR’ പേന ആയിരുന്നു.!!! & തങ്കച്ചൻ സിഗരറ്റ് വലിക്കാറേയില്ല..!!!)<br />മൊത്തം രണ്ടു എം ബി എ യും രണ്ടു പോസ്റ്റ് ഗ്രാജുവേറ്റ്സും…!!<br />കളി പൊടി പാറി… …!!! വണ്ടി പാഞ്ഞു…!! സമയം നീങ്ങി….!<br /><br />“ഊണ്..ശാപ്പാട്…ഊണ് …വെജിറ്റബൾ … ഊണ്…ശാപ്പാട്…..ഊണ് …വെജിറ്റബൾ അബടെ ശാപ്പാടു??“<br /><br />“നേരം ഒമ്പതര കഴിഞ്ഞു..ശാപ്പിടണ്ടെ?? “ മോളീന്നു ടോണിച്ചൻ ..<br />ഞങ്ങൾ ചീട്ട് എടുത്തു വെച്ചു സ്യുട്ട്കേസും ഇറക്കി വെച്ചു..ശാപ്പാടിനു വട്ടം കൂട്ടി…ഞാൻ സീറ്റിനടിയിലെ ബാഗിൽ നിന്നും പൊതിച്ചോറും തിളപ്പിച്ച ജീരക വെള്ളവും എടുത്തു വെച്ചു കായംകുളത്തെ സഖാക്കൾക്കൊപ്പം അത്താഴമാരംഭിച്ചു..അമ്മ കോഴി വറുത്തതും ചപ്പാത്തിയും എനിക്കായ് പൊതിഞ്ഞിരുന്നു..ഒരോ പീസ് വീതം നീട്ടിയപ്പോൾ കായകുളത്തെ വീടുകളിൽ പൊരിച്ച മുട്ടയും കുരുമുളകു തേച്ചു വറുത്ത താറാവും എന്റെ ഇലയിലും…ഹി..ഹി. ഒരു നിലക്കു പറഞ്ഞാൽ രണ്ടാമത്തെ ഉപദേശ ലംഘനം പരിചയമില്ലാത്തോരുടെ കയ്യീന്നൊന്നും വാങ്ങിക്കഴിക്കരുതെന്നു പ്രത്യേകം പറഞ്ഞിരുന്നതാ അച്ഛനും അളിയനും .കാലം മോശാണത്രേ….ഹാ പോട്ടെ..</div><br /><div>പതിവുപോലെ മറ്റുള്ളവർ ചോറും കറിയും മിക്സ് ചെയ്തു ആസ്വദിച്ചു ഉണ്ണാൻ തുടങ്ങുമ്പോളേക്കും ഞാൻ ആ പണി കഴിച്ചു ഇല കളഞ്ഞൂ കൈ കഴുകി വന്നിരിപ്പായി....അതാ ശീലം.പണ്ടേ.<br />ഊണു കഴിഞ്ഞതും എന്റെ സീറ്റിലിരുന്ന കാർന്നോർ കിടക്കാനുള്ള വട്ടപ്പാടായി…<br />നടുവിലെ ബെർത്ത് സമാന്തരമായി നിർത്തി കൊളുത്തിട്ടതും ഇരുന്നുറങ്ങിയ അമ്മാവൻ ചാടിക്കേറി കെടന്നുറങ്ങാൻ തൊടങ്ങി..സ്വിച്ചിട്ട പോലെ കൂർക്കം വലിയും..<br />താഴത്തെ കട്ടിലിൽ ജനൽ ഭാഗത്തേക്കു തല വെച്ചു ഞാനും കിടന്നു…ഉള്ളിലേക്കു വരുന്ന കാറ്റിനു ഒരു പാലക്കാടൻ സുഗന്ധം..<br />തുറന്നു കിടക്കുന്ന ജനലിലൂടെ, ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്, ഓടിയകലുന്ന കറുത്ത പനമരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഇടക്കിടെ എത്തി നോക്കിക്കൊണ്ടിരുന്നു. ഈ നിലാവിനും എന്താ ഒരു ഭംഗി..!! ഇക്കാലമത്രയും നാട്ടിലുണ്ടായിരുന്നപ്പോൾ കാണാതെ പോയ ചന്തം…!!!!<br /><br />പതുക്കെ ലൈറ്റുകൾ അണഞ്ഞു….ഓടിയോടിപ്പോയ്ക്കൊണ്ടിരിക്കുന്ന ജയന്തി തൻ താളത്തിലാടിയാടി എപ്പോളോ ഞാനും ഉറങ്ങിപ്പോയി…!! </div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com12tag:blogger.com,1999:blog-3144398298386188493.post-41938454098852893842009-08-16T08:22:00.000-07:002009-11-03T08:31:50.053-08:00ഒരുപ്പോക്ക് !!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitllA20XszQpzeuxKSLiR-IIHrYyiGik4jav0nqwQl9UNURHgY7wbOTD29i01_zolhyphenhyphenq0_RYBgAXsLslKImUlH5575CpuoXB4k2aG2vYu_8nVEQWTvoTFkDQYHTIqita0pshpOiIJdx3Q/s1600-h/untitled212.bmp"><img id="BLOGGER_PHOTO_ID_5370585675095286306" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 257px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitllA20XszQpzeuxKSLiR-IIHrYyiGik4jav0nqwQl9UNURHgY7wbOTD29i01_zolhyphenhyphenq0_RYBgAXsLslKImUlH5575CpuoXB4k2aG2vYu_8nVEQWTvoTFkDQYHTIqita0pshpOiIJdx3Q/s400/untitled212.bmp" border="0" /></a><br /><div></div>അങ്ങനെ ഈ ആര്‍മാദത്തിനൊരവസാനം വരാൻ പോണു ..കാലത്തു എണീറ്റ് കുളിച്ചു കുട്ടപ്പനായി ചായ കുടിച്ചു ഒരു പോക്ക് ..ചായപ്പീടികയിലെ ബെഞ്ച് കുറെ നേരം നിരങ്ങി ...സ്കൂള്‍ വിട്ടു വരുന്ന വർണ്ണക്കിളികളുടെ വായ് നോക്കി കഴിഞ്ഞു ബാക്കിയുള്ള നേരം റോഡു പാടം തെക്കു വടക്കു കറങ്ങി നേരാനേരങ്ങളില്‍ ഉച്ചയൂണും പള്ളിയുറക്കവും കഴിഞ്ഞു വീണ്ടും ചായ മോന്തി പാടത്തെ ക്രിക്കറ്റും ഫുട്ബാളും കഴിഞ്ഞു വിയർത്തൊലിച്ച് വീട്ടിലെത്തി വീണ്ടും മേല്കഴുകി ടി വി കണ്ടു, ഉണ്ട് രാത്രി വേറെ പരിപാടി ഒന്നും (സെക്കന്റ് ഷോ , ഗാന മേള , നാടകം ....ഇത്യാദി) ഇല്ലെങ്കില്‍ വീണ്ടും ഉറക്കം കഴിഞ്ഞെണീക്കുമ്പോള്‍ സൂര്യന് ഒരു വട്ടം പൂര്‍ത്തിയാക്കി വന്നിരിക്കും ഇങ്ങനത്തെ മുന്നൂറ്റി അറുപത്തന്ച്ചു ദിവസങ്ങളടങ്ങിയ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ദേ വരാൻ പോണു..ഒരറുതിക്ക് സാധ്യത !!<br />" ഡാ ...ഞാൻ രാജന് വിളിച്ചിരുന്നു..ട്രെയിന്റെ ടിക്കറ്റ് എടുത്തു ദിവസവും സമയവും വിളിച്ചു പറയാനാ അവൻ പറഞ്ഞെ..." ദൈവമേ എന്നെ ഇവിടെ നിന്നും ഓടിച്ചു വിടാന്‍ എന്താ ഇവര്‍ക്കെല്ലാം ഇത്ര ഉത്സാഹം !! പുതപ്പു മുഖത്തേക്ക് വലിച്ചിടുമ്പോള്‍ അച്ഛന്റെ ആ പ്രസ്താവന വീണ്ടും അകത്തെ മടിയൻ താഴ്വരകളിൽ പ്രതിധ്വനിച്ച് ഒള്ള ഉറക്കവും കളഞ്ഞു..!!<br />നിന്നിടത്തു നിന്നും സൂര്യന് വീണ്ടും കുറച്ചു കൂടി വട്ടങ്ങള്‍ പൂര്‍ത്ത്തിയാക്കി . ആറേ ആറു ദിവസമെ കഴിഞ്ഞുള്ളു ,എന്നെ , ഓണം കഴിഞ്ഞുള്ള ഒരു ശുഭ ദിനത്തില്‍ നാടുകടത്താനുള്ള രസീതുമായി ചേട്ടൻ ഹാജിർ. സദാ കർത്തവ്യ നിരതൻ !!!നീണ്ട ക്യു വിൽ വിയർത്തൊലിച്ചു നിന്നെടുത്ത ടിക്കറ്റ് മാതാപിതാ സമക്ഷം എന്നെ ഏൽപ്പിച്ചപ്പോൾ കൃതാർത്ഥമായ ആ സഹോദരന്റെ മുഖത്ത് നിന്നും കണ്ണെടുത്തു ഞാൻ കയ്യിലെ കടലാസ്സിലേക്കു നോക്കി ‘എ സെക്കന്റ് ക്ലാസ് സ്ലീപ്പർ ടിക്കറ്റ് ഫ്രം ത്രിശൂർ ടു മുംബൈ ഇൻ ജയന്തി ജനത’ .<br />ടിക്കറ്റ് കൂടി കയ്യിലെത്തിയപ്പോള്‍ അവശേഷിച്ച ദിവസങ്ങള്‍ക്കു അനിർവ്വചനീയമായ സൌന്ദര്യം കൂടുന്നതായി തോന്നിത്തുടങ്ങി. ഇടക്കെപ്പോളോ ബോറടിയായി തോന്നിയിരുന്ന ചായ പ്പീടികയും പാതയോരങ്ങളും പൂര്‍വാധികം ഉത്സാഹത്തോടെ എണ്ണപ്പെട്ട എന്റെ ദിവസങ്ങളെ എതിരേറ്റു . കണ്ടാൽ പെറ്റമ്മ പോലും " ഛെ !!" എന്നല്ലാതെ മറ്റൊന്നും ഉരിയാടാൻ സാധ്യതയില്ലാത്ത സ്കൂൾ വഴികളിലെ ഈ കറുമ്പൻ ലലനാമണികള്‍ക്കും ഇപ്പോളെന്താ ഒരു ചന്തം..!!<br />ഹേ ഭഗവാൻ യെ പ്യാർ ഭരാ ഗാവ് ഹം കൈസേ ചോട് കെ ചലേ ??<br />ഇതിനൊക്കെ കാരണം ലവനാണ് ...രാജേട്ടൻ !!! ദോസ്തോം കാ രാജു ഭായ് ..ഹെന്റെ അമ്മായി തനയൻ മുംബൈവാല ...സാലാ !!!<br />ഒരു വേനലവധിയില്‍ നാടു സന്ദര്‍ശിക്കാനെത്തിയ രാജേട്ടൻ ബന്ധു ഭവന സന്ദര്‍ശനങ്ങളില്‍ ഞങ്ങള്‍ക്കായ് മാറ്റി വെച്ച ഒരു ദിനസായാഹ്നം ചായക്ക് കൂടെ വന്ന ഉപ്പേരിയെടുത്ത് പെരുമാറുന്നതിനിടയില്‍ ഫുട്ബാളില്‍ കാറ്റടിക്കുന്ന എന്നോടോ. ..എന്നെ സഹതാപ പൂര്‍വ്വം നോക്കുന്ന സ്വന്തം മാമന്റെ മനസ്സു മനസ്സിലാക്കിയിട്ടോ.. അതോ എന്തേലും പറയേണ്ടേ എന്ന് കരുതിയോ ആവശ്യമില്ലാത്ത ഒരു വാചകം പുറത്തേക്ക് തൊടുത്തു.<br />" ഡാ നീ ഇവിടെ വെറുതെ നടക്കുന്ന നേരം എന്റെ അവിടെ ബോംബെലോട്ടു വാടാ വല്ല ജോലീം കിട്ടുവോളം എന്റെ കൂടെ നിക്കാലോ ഭാഷേം പഠിക്കാം .."<br />പോയി പാലു കുടിക്കൂ മോനേ എന്ന് കേട്ടപ്പോൾ പഴംചൊല്ലിലെ രോഗിയുടെ കണ്ണിലുണ്ടായി എന്നു പറയപ്പെടുന്ന ആ തിളക്കം അപ്പോൾ അച്ചന്റെ കണ്ണിൽ ഞാൻ കണ്ടു..<br />മുന്‍പും ഒന്നു രണ്ടു തവണ ഇങ്ങേരിതു പറഞ്ഞിട്ടുണ്ടെങ്കിലും ചായ കുടി കഴിഞ്ഞു മൂടും തട്ടി ' ശരിയെന്നാല്‍ ഇനി അടുത്ത വരവിന് കാണാം ' എന്നു പറഞു ഇറങ്ങിയ മാന്യദേഹത്തിന്റെ പുത്തൻ ബാറ്റാ ചപ്പലിന്റെ മുദ്രകൾ മുറ്റത്തു നിന്നും മായും മുൻപേ എന്റെ മാതാപിതാക്കളുടെ മനതാരിൽ നിന്നും ഈ വാചകങ്ങളും മായുകയാണു പതിവു ..എന്നാൽ ഇത്തവണ ഭായ് ക്കു പിഴച്ചു . അങ്ങേരു ഇതറിഞ്ഞതു മുംബയിലെത്തി രണ്ടാഴ്ച കഴിഞ്ഞാണെന്നു മാത്രം . എന്താന്നറിയില്ല.. അങ്ങേരു പടി ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ അകാരണമായി മഴക്കാര് ഇരുണ്ടു കൂടിയിരുന്നു ..പിന്നെ അത് മഴയായ് പെയ്തിറങ്ങാൻ രണ്ടാഴ്ച കഴിഞ്ഞൊരു കാൾ.... ഗാവ് ടു മുംബൈ..<br />“ അപ്പോൾ പറഞ്ഞ പോലെ അവനെ ഞങ്ങൾ അങ്ങോട്ടു വിടാൻ തീരുമാനിച്ചു രാജാ..നിങ്ങളൊക്കെ അവിടെ ഉള്ളതോണ്ട് ഞങ്ങൾക്കു ഒരു സമധാനാ..പിന്നെല്ലാം യോഗം പോലെ ..പിന്നെ വേറെന്താ മോനേ ബിശേഷം .. ങ്ഹേ ഹാ...ശരി..ടക് ..ഫോണ്‍ കട്ട് ..."<br />ഞാൻ ഊഹിച്ചു അച്ച്ന്റെ ഫോൺ വെച്ചതിനു ശേഷമുള്ള രാജേട്ടന്റെ മുഖ ഭാവം ...അകതാരില്‍ മിന്നിയ ഫ്ലാഷും ...ഒരു വേലി ...ചക്.... ഒരു പാമ്പ് ...ചക്... ഒരു കീറത്തുണി...ച്ച്ക്ക്....ഹി...ഹി ..<br /><span class=""></span><br />അല്ലേലും നല്ല സമയത്തിനു അൽപ്പായുസ്സല്ലേ…!! ചട പടേന്നു ദിവസങ്ങൾ ഓടിപ്പോയി..വടക്കേലെ ആളൊഴിഞ്ഞ വീട് . താമസക്കാർ വിറ്റു പോയതിനു ശേഷം പ്ലോട്ട് വാങ്ങിയ കച്ചവടക്കാർ കയ്യേൽപ്പിക്കാൻ ആളെ കിട്ടാതെ ഇട്ടിരിക്കുന്ന ഈ വീടും പറമ്പുമാണു ഞങ്ങൾ ഇടം വലമുള്ള സാമൂഹ്യ പ്രവർത്തകരുടെ ഇപ്പളത്തെ താവളം ..സാമൂഹ്യ പ്രവർത്തനം എന്ന് പറഞ്ഞാൽ ചീട്ട് കളിയും വെള്ളമടിയും !!!<br /><span class=""></span>വേലയൊന്നും ഇല്ലാതെ തിളക്കുന്ന ചോരയുമായി നടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ഏകാഗ്രതയും ശ്രധ്ദയും കൊലപാതകം മോഷണം തുടങ്ങിയ സാമൂഹ്യ വിപത്തുക്കളിലേക്കു തിരിയാതെ പിടിച്ചു നിർത്താൻ കഴിയുമെങ്കിൽ ഇതും ഒരു സാമൂഹ്യ പ്രവർത്തനം തന്നെ ഹ ഹ…<br />ഇന്നിവിടിപ്പോൾ 28(സ്ലാം കളി) പൊടി പൊടിക്കുന്നു..നാരായണേട്ടൻ വാമ ഭാഗത്തിരുന്നു അടിച്ച പെരിശ് ഗുലാന്റെ മേലെ ഇസ്പേഡിന്റെ തുരുപ്പു ഗുലാൻ അടിക്കാൻ മൂടു അൽപ്പം ഉയർത്തി വലം കയ്യിൽ ചീട്ട് ഓങ്ങി നിന്ന ഞാൻ ഒരലർച്ച കേട്ടു സ്റ്റക്കായി !!!<br />“ടാ…കുരുത്തം കെട്ടോനേ….നിനക്കിന്നു പോണ്ടേ..ആ ചെക്കൻ ഓട്ടോ യു മായി വന്നിട്ടെത്ര നേരായി..” തെക്കെ അതിരിൽ അമ്മ ..!!<br />“ഹാ അതു ശരിയാണല്ലൊ ..ഇന്നല്ലെ നാടുകടത്തൽ “ കയ്യിലെ ചീട്ടു തഴേക്കിട്ടു കൊണ്ടു കൂട്ടത്തിൽ സ്നേഹ സമ്പന്നനായ ഒരു സുഹ്രുത്തു മൊഴിഞ്ഞു…<br /><br />.എനിക്കൊപ്പം എല്ലാരും എണീറ്റു..കൂടെ വരികേം ചെയ്തു..പന്നീന്റെ മക്കൾ ശവത്തിൽ കുത്തുന്ന ചിരിയും …വീട്ടിലെത്തിയപ്പോൾ കൂടെയുള്ളതു പോരാഞ്ഞു ഒരാൾക്കൂട്ടം വേറെ… എന്താ ഞാൻ ചത്തോ? ഓഹ് .. യാത്രയയപ്പാണല്ലെ..!!!നേരത്തേ തയ്യാറാക്കി വെച്ചിരുന്ന ബാഗിൽ പൊതി ച്ചോറും കൂടി വെച്ചു സിപ് വലിച്ചിടുമ്പോൾ ഉപദേശ ശരങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു..അച്ചന്റെയും അമ്മയുടെയും അളിയന്റെയും വക...പാന്റ്സും ഷർട്ടും ഇട്ടു മുച്ചക്ര വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. എല്ലാരും ഹാജറുണ്ട് അച്ചൻ ,അമ്മ,അമ്മൂമ്മ,ചേട്ടൻ,ചേച്ചി എല്ലാരും .. അച്ചന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ? ഹേയ് .....ഉണ്ടോ? ഉണ്ട്.. എല്ലാവർക്കും ഒരു വിഷാദം? ശരിയാണൂ അലമ്പായിരുന്നേലും വീട്ടിലൊള്ള നേരം ബഹളമയമായിരുന്നല്ലോ… ഞാനായിട്ടു ഉണ്ടാക്കിയില്ലേലും എന്നെ ചീത്ത പറയുമ്പോളായാലും ഉണ്ടായിരുന്നതതു തന്നല്ലേ..ബഹളം..!!! ഞാൻ പോയാൽ ഈ വീട്ടിൽ ഒരു നിശ്ശ്ബ്ദ്ത പടരും …കുറച്ചു നാളേക്കെങ്കിലും… അതൊറപ്പാ..…എന്റെ വീടും പരിസരവും ഞാൻ ഒന്നൂടെ കണ്ണോടിച്ചു ..ഈ വാതിലും ജനലും മുറ്റത്തെ ചെടികളും ..ദേ എന്റെ സൈക്കിൾ കിഴക്കേ ചുമരിൽ ചാരിയിരുന്നു കരയുന്നു ..പാവം പത്താം ക്ലാസ് പാസ്സായപ്പോൾ അച്ചൻ വാങ്ങിത്തന്നതാ.…ഉറ്റ തോഴനെ പോലെ എന്നെ കൊണ്ടു നടന്നതാ.…..ഇനിയതവിടെ കിടന്നു തുരുമ്പെടുക്കും.. അടുത്തുണ്ടായിരുന്നപ്പോൾ സ്നേഹിക്കാൻ പറ്റിയില്ല .. ഹാ പോട്ടെ...<br />ഞാൻ വണ്ടിയിൽ കേറിയിരുന്നു കൈ വീശി..കൂടെ അളിയനും വന്നു വണ്ടിയിൽ കയറി..ട്രെയിൻ കേറിയെന്നുറപ്പു വരുത്തി തിരിച്ചു വീട്ടിലെത്തി വിവരം പറയാനാവും.. വണ്ടിച്ചക്രങ്ങളുരുണ്ടു..ഇടവഴിയും താണ്ടി ഹൈ വേയിലൂടെ ഓട്ടോ ശൂലം പോലെ പാഞ്ഞു . റെയിൽ വേ സ്റ്റേഷൻ ലക്ഷ്യമാക്കി…<br />ഇനി കഴിഞ്ഞതു കഴിഞ്ഞു ..വരാൻ പോണതു ചിന്തിക്കാം ..ഹല്ലാ പിന്നെ..!!<br />ഈ മുംബൈ മഹാനഗരം എങ്ങിനാവും?? സിനിമായിലും ഫോട്ടോയിലും മാത്രമേ കണ്ടിട്ടുള്ളുവല്ലൊ ഇതു വരെ…! എന്റ് സേവനം ലഭ്യമാകാൻ പോകുന്ന ആ ഭാഗ്യവാൻ കമ്പനി ഏതാവും ? പാഠ്യ പുസ്തകമൊഴിച്ചു നിർത്തിയാൽ ടി വി മഹാഭാരതവും , മുരുകനിൽ കണ്ട അമിതാബ് ബച്ചന്റെ “ലാവാറിസ്” ഉം ആണു ഹിന്ദി യു മായുള്ള ആകെ ബന്ധം !! ചിന്തകൾ കാടു കയറി …..ട്രെയിനിൽ കയറിയാൽ പിന്നെ ഞാൻ ഒറ്റക്കല്ലെ..!! ഭഗവാനേ കാത്തോളണേ..!! മുംബൈ സെൻട്രൽ സ്റ്റേഷനിൽ കാത്തു നിൽക്കാമെന്നു പറഞ്ഞ രാജേട്ടനെങ്ങാനും എന്തേലും കാരണത്താൽ വരാതിരുന്നാൽ എന്താവും എന്റെ കാര്യം..ഫോൺ നമ്പർ കയ്യിലില്ലേ?? !! ഹാ ഉണ്ട്…പിന്നെ……പിന്നെ…..<br />“ ടാ….സ്റ്റേഷനിലെത്തിയെടാ…എണീക്കെടാ…”<br />അളിയച്ചാരെന്നെ ഒന്നു ആഞ്ഞു കുലുക്കി…ഞാൻ ചാടിയെഴുന്നേറ്റു..ബാഗു മായി പുറത്തിറങ്ങി നോക്കി..” ങ്ഹേ ത്രിശ്ശൂരിപ്പോൾ ത്രിശ്ശിവപേരൂർ ആയോ?’ ഞാൻ വലിയ ബോർഡും വായിച്ചു അകത്തേക്കു കയറുമ്പോൾ കീശയിൽ ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തി..പ്ലാറ്റ് ഫോറത്തിൽ ഒരു പാടാളുകൾ ഇരിക്കുന്നു.. ബാഗും ഭാണ്ടങ്ങളും വേറെയും..ഒരറ്റത്തു ചെന്നിരുന്നു എല്ലാവരെയും പോലെ ഞാനും ഇടക്കിടെ തെക്കോട്ടു തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു…ടിക്കറ്റിൽ പറഞ്ഞ സമയം കഴിഞ്ഞു ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടു എല്ലാരും ദേ ഒരുമിച്ചു തെക്കോട്ടു നോക്കണു..പിന്നെ ഒരു ചാടിപ്പിടയലും തിരിയലും മറിയലും ബാഗെടുക്കലും ഓട്ടവും..ഹാ.. വണ്ടി എത്തി ആരോ പറഞ്ഞതു ഞാനും ഏറ്റു പറഞ്ഞു..!! ദേ…വരണു ജയന്തി …ഈ ജനതക്കായ്...<br />ഒരു വലിയ ഹുങ്കാരത്തോടെ ആ തുരുമ്പൻ ഭീമൻ വന്നങ്ങിനെ പതിയെ പതിയെ നിശ്ചലനായി..<br />ടിക്കറ്റിലെഴുതിപ്പിടിപ്പിച്ചിരുന്ന ഡബ്ബയും സീറ്റും കണ്ടു പിടിക്കാൻ അളിയൻ സഹായിച്ചു..ത്രിശ്ശൂരു തൊട്ടു മുംബൈ വരെ എനിക്കായ് പതിച്ചു തന്ന ആ സീറ്റിനടിയിൽ ബാഗ് ഭദ്രമായി വെച്ചു ഞാൻ വാതിൽപ്പടിയിൽ ചെന്നു നിന്നു ..യാത്ര പോകുന്നവരെയും യാത്രയാക്കുന്നവരെയും നോക്കി വെറുതെ…ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നെടു നീളൻ ഹോണിനകമ്പടിയായി വണ്ടിയൊന്നു കുലുങ്ങി..പുറത്തു നിന്നിരുന്ന കുറെ പേർ ചാടി ക്കേറിയതും ..പതുക്കെ ചലിക്കാൻ തുടങ്ങി..കൈ വീശുന്ന അളിയനും അകന്നകന്നു പോയി..<br />ഞാൻ അവിടെ തന്നെ നിന്നു വരി വരിയായി വിട വാങ്ങിയകലുന്ന തെങ്ങിൻ കൂട്ടങ്ങളും വയലുകളും നോക്കി നിന്നു….<br />ആദ്യത്തെ ഉപദേശ ലംഘനം…”വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിൽക്കലൊന്നും ചെന്നു നിൽക്കരുതു ...ട്ടാ....നീയ്യ് ” പാവം അമ്മ !!<br />(പറ്റിയാൽ തുടരും !!!)VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com18tag:blogger.com,1999:blog-3144398298386188493.post-51084602934909647522009-06-20T21:58:00.000-07:002009-09-04T23:33:51.616-07:00രമേശന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieTmBAQST5wsD1MrKAdy7VzYLnJ-HWpqiJJ7W1pbdsexv3p25Jp03PZpfn1uWw8cYfa-B-4KNzgM1dbOsnRD5yuoCwgChx15Cl6QF4-QeWFmREHUTtU54pFIWVAHKs1pmjgObyWb90Zvo/s1600-h/32.bmp"><img id="BLOGGER_PHOTO_ID_5350072205730764546" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 270px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieTmBAQST5wsD1MrKAdy7VzYLnJ-HWpqiJJ7W1pbdsexv3p25Jp03PZpfn1uWw8cYfa-B-4KNzgM1dbOsnRD5yuoCwgChx15Cl6QF4-QeWFmREHUTtU54pFIWVAHKs1pmjgObyWb90Zvo/s400/32.bmp" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqe_my8hyphenhyphen_UX8ufgog79ABHye55QmF91Xiqqpko2xL2bZRTAmQZL0prTyNDQwvd0VQANPEBWCz2KOkpz9uDYeR1C_MF4CFLxXTMtXHP7UjX0ThjE8HKbGVzVkvZBJO1DAWEW9liTXyDUM/s1600-h/32.bmp"></a><br /><br /><div>വൈകുന്നേരം അടുത്തടുത്ത രണ്ടു വീടുകളില്‍ നിന്നും ഒരേ സമയം അലറല്‍ ഉയര്‍ന്നു ..<br />"എന്നെ കൊല്ലുന്നേ ......ഞാന്‍ ഇനി ചെയ്യില്ലേ ......."<br />എന്നിങ്ങനെ പല ഭാവങ്ങളില്‍ പല ആവേഗങ്ങളില്‍..<br /><span class="">"എന്തോരം തല്ലു കിട്ടീട്ടും ഇവറ്റകളെന്താ പഠിക്കാത്തെ ..?? " റോഡിലൂടെ പോകുന്ന ആരോ ഒരാള്‍ സ്വയമോ സഹയാത്രികനോടോ ചോദിച്ചു..</span><br /><span class="">ചായപ്പീടികയിലിരുന്നു ഒന്നിന് പുറകെ ഒന്നായ് ബീഡി കത്തിച്ച വേലായേട്ടന്റെ മനസ്സിലും ചെറിയ കുറ്റബോധം തോന്നി തുടങ്ങി ..പിള്ളേരെ ഒന്നു വെരട്ടണം എന്ന് കരുതി മാത്രമാണ് അപ്പോള്‍ തന്നെ വീട്ടില്‍ കേറി ചെന്നു പരാതി പറഞ്ഞതു. ഇതിപ്പോള്‍ ചങ്കു കലങ്ങുന്ന വിധമല്ലേ പിള്ളേര് തൊള്ള പോളിക്കുന്നെ ..</span><br /><span class="">എന്നാലും പിള്ളേരുടെ ചെയ്തി ഓര്‍ക്കുമ്പോള്‍ ദേഷ്യം തികട്ടി വരുന്നുമുണ്ട് ..</span><br /><span class="">നേരം പോയി ..ഗ്രാമത്തിലെ ചിമ്മിനി വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞു ..ഇവിടെ വായ് പൊളിച്ചുള്ള കരച്ചിലുകള്‍ പതുക്കെ ഏന്തിക്കരച്ചിലായും പിന്നെ തേങ്ങലായും പരിണമിച്ചു ഉറക്കമായി മാറാന്‍ വെമ്പി നിന്നു. എങ്ങനെ ഉറക്കം വരാനാണ് ...മനസ്സു അടര്‍ന്നു വീണ പകലിലേക്ക് വീണ്ടും പാഞ്ഞു . </span><br /><span class="">കിഴക്കേ വേലിക്കരികില്‍ നിന്നു കാലത്തു തന്നെ സിഗ്നല്‍ "ഠോ" ..നാവ് വളച്ച് കൊണ്ടുണ്ടാക്കുന്ന ഈ ശബ്ദം ഞങ്ങളുടെ സ്ഥിരം സിഗ്നല്‍ ആണ് ...'നാന് റെഡി ഉങ്ക റെഡിയാ ?' എന്നാണിതിന്റെ പൊരുള്‍ ..തിരിച്ചങ്ങോട്ടും സിഗ്നല്‍ കൊടുത്തു കൊണ്ടു ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിച്ചെന്നു ..പതിവു പോലെ ഇന്നും രമേശന്റെ കണ്ണിലൊരു തിളക്കം ..ഇന്നു ഒപ്പിക്കാനുള്ള എന്തോ ഒരു കുസൃതി ഞാന്‍ കണ്ടു ...</span><br /><span class="">"ഡാ നമുക്കിന്നു ടൈം ബോംബ് ഉണ്ടാക്കാം , ബാലമാമ്മന്റെ പീടികയില്‍ ഗുണ്ട് വന്നിട്ടുണ്ട് .."</span><br /><span class="">"എവിടാടാ പൊട്ടിക്കാ ??" </span><br /><span class="">"കളി കഴിഞ്ഞു എല്ലാരും പോയിട്ട് കാശ്മീരിലായാലോ ??" മുന്‍പേ പ്ലാന്‍ ചെയ്തിരുന്ന ഉത്തരം ..</span><br /><span class="">"ഹാ ..അത് കലക്കി !! " ദിഗന്തങ്ങള്‍ നടുങ്ങുന്ന സ്ഫോടന ശബ്ദം കേട്ട് കാശ്മീരിലെ കൂറ്റന്‍ അയിനി മരത്തില്‍ നിന്നും ഒരായിരം വവ്വാലുകള്‍ ഒരുമിച്ചു ചിതറിപ്പറക്കുന്ന കാഴ്ച ഞാന്‍ മനക്കണ്ണില്‍ കണ്ടു. സൂര്യന് പെട്ടെന്നൊന്നു പടിഞ്ഞാട്ടു ചാഞ്ഞിരുന്നെന്കില്‍ എന്ന് ആശിക്കേം ചെയ്തു. </span><br /><span class="">അത് തന്നെ സംഭവിച്ചു ..വെയില് ചാഞ്ഞു .. കളിക്കളം കാലിയായി ..ഞങ്ങള്‍ ബോംബിന്റെ അസംസ്കൃത വസ്തുക്കളുമായി കാശ്മീരിലെ പ്ലാവിന് ചോട്ടില് ഇരുന്നു. ഓണരാത്രികളില്‍ ഈ പ്ലാവിന് ചുവട്ടിലാണ് വേലായേട്ടനും മറ്റു നാട്ടുകാരും ചേര്‍ന്നു ഓണക്കളികളും ഓണത്തല്ലും നടത്താറ്..അന്നൊക്കെ ഈ പ്ലാവിന് ചില്ലയില്‍ കെട്ടി വെച്ചിരിക്കുന്ന കോളാമ്പി മൈക്കില്‍ നിന്നും നിര്ഗ്ഗളിക്കുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ അങ്ങ് കിഴക്കേ പാടം വരെ കേള്‍ക്കാം ..ചില രാത്രികളില്‍ അപ്പാപ്പന്റെ കയ്യും പിടിച്ചു ഞങ്ങളും ഓണക്കളി കാണാന്‍ വരാറുണ്ട്. ..</span><br /><br /><span class="">"ഡാ പണ്ടാരടങ്ങാന്‍ ഒന്നര രൂപേടെ സാധനാ ...പൊട്ടിയാല്‍ നിലം കുലുങ്ങും കൊഴപ്പാവോ??"വലിയ ശാസ്ത്രജ്ഞനെ പോലെ അളന്നു മുറിച്ച അയിനിത്തിരി (പ്രി ഫോം ഓഫ് അയിനി ചക്ക ) ഗുണ്ടിന്റെ തിരിയില്‍ വെച്ചു കെട്ടുന്ന രമേശനോടു ഞാന്‍ സംശയം ചോദിച്ചു ..</span><br /><span class="">"ഹെന്തു കൊഴപ്പം പൊട്ടുമ്പോള്‍ നമ്മളിവിടെ ഇല്ലല്ലോ ഹി ഹി പിന്നെന്താ ..!!"തീ അയിനിത്തിരിയിലെക്കു ഊതിപ്പകര്‍ന്നു കൊടുക്കുമ്പോള്‍ തലയല്‍പ്പം ചെരിച്ചു കൊണ്ടു അവന് മൊഴിഞ്ഞു. </span><br /><span class="">അതും ശരിയാണ് ...ഉണങ്ങിയ അയിനിത്തിരിയില് ഒരറ്റം കത്തിച്ചു മറ്റേ അറ്റത്ത് പടക്കത്തിന്റെ തിരി വെച്ചു കെട്ടി മണിക്കൂറുകള്‍ക്കു ശേഷം സ്ഫോടനം സാധ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയില്‍ വിശ്വസിക്കാം ....സംഗതി 'സെറ്റ് അപ്പ് ' ആക്കി സേഫ് ആയ സ്ഥലത്തു വെച്ചു ഇടം കാലിയാക്കിയാല് ആരറിയാന്‍ പൊട്ടിച്ചതാര് ?? പൊട്ടിയതെന്തു ??</span><br /><span class="">വര്‍ഷങ്ങള്‍ക്കു ശേഷംഇമ്മാതിരി ഗുണ്ടുകളുടെ പുതു ഭാവങ്ങള്‍ ലോകമെമ്പാടും പരീക്ഷിക്കപ്പെടും എന്നും അന്നാരറിഞ്ഞു..!!</span><br /><span class="">അയിനിത്തിരിയിലെക്കു തീ പടര്‍ന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു നാലു പാടും ഒന്നു കണ്ണോടിച്ചു. പിന്നെ നടന്നു. മൂട് കീറി കണ്ടം വെച്ച ട്രൌസറിനു പകരം കുര്‍ത്തയും പൈജാമയും എണ്ണ തേച്ചു കിളിക്കൂടും ഉണ്ടാക്കി ഈരി വെച്ച തലയ്ക്കു പകരം വരണ്ടു ജട പിടിച്ചു പാറുന്ന തലമുടിയും ആയിരുന്നെങ്കില്‍ ഒരു അറസ്റ്റ് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല എന്ന ഭാവത്തോടെ ..കാശ്മീര്‍ ലക്ഷ്യം വെച്ചു..</span><br /><span class="">തെക്കേ പറമ്പിന്റെ അപ്പുറം ഒരു വലിയ പറമ്പാണ്... കിഴക്കുള്ള കൂട്ടുകാരന്റെ തന്നെ തലമുറയില്‍ പെട്ട ഏതോ ഒരു കാരണവര്‍ ഇനിയും ഭാഗം വെച്ചു കൊടുക്കാത്ത ഒരു വലിയ പ്ലോട്ട്. ഒരു പാതിയില്‍ അയിനി ,തേക്ക്,കശുമാവ്, കണ്ണിമാവ് വന്‍ മരങ്ങളും ചെത്തി ചെമ്പരുത്തി കാര തുടങ്ങി ചെറുകിട ഇനങ്ങളും തിങ്ങി നില്ക്കുന്ന കാടും അതിനോട് ചേര്‍ന്നു വലിയൊരു കുളവും അല്‍പ്പം മാറി തണല്‍ വിരിച്ചു നില്ക്കുന്ന പ്ലാവും പച്ചപ്പുല്‍ മൈതാനവും കൂടി ആയപ്പോള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ഇട്ട പേരാണ് "കാശ്മീര്‍" .ഇന്നു 'പൊക്രാന്‍' ആയി മാറാന്‍ പോകുന്ന സ്ഥലം !!</span><br />മധ്യവേനലവധിയില്‍ ക്രിക്കറ്റും ഫുട്ബാളുമായി ആര്‍ത്തലക്കുന്ന ഒരു പിടി ചെറു വാല്യങ്ങളും തണല്‍ വിരിക്കുന്ന പ്ലാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്നു ചീട്ടു കളിക്കുന്ന മധ്യവയസ്സരും കാശ്മീരിലെ സ്ഥിരം കാഴ്ചയാണ്. <span class="">ഈ കാടിന് ചേര്‍ന്നു ഒരൊറ്റ വീടെ ഉള്ളൂ ..വേലായേട്ടന്റെ ..കഠിനദ്ധ്വാനിയും അഞ്ചാറു പോത്തുകള്‍ ആട് പട്ടി കോഴികള്‍ക്കുടമയുമായ കാരിരുമ്പില്‍ നിര്‍മ്മിതമായ കറുത്ത വേലായേട്ടന്‍..! അങ്ങനെ കിഴക്കുള്ള കാരണവരുടെ വൈകിയ തീരുമാനത്തിന്റെ പുറത്തു എണ്ണമറ്റ കശുനണ്ടിയും കണ്ണിമാങ്ങയും അടുക്കളയിലേക്കുള്ള വിറകും തുറന്ന കക്കൂസ് ആയ പൊന്തക്കാടും പതിച്ചു കിട്ടിയ മേല്നോട്ടാവകാശത്തിന്റെ പേരില്‍ അനുഭവിക്കാന്‍ യോഗം കൈവന്ന ഒരേ ഒരാള്‍. </span><br /><span class="">പാമ്പ് , മരപ്പട്ടി ,തേളുകള്‍ മുതലായ ക്ഷുദ്ര ജീവികള്‍ വിഹരിക്കുന്ന ഈ പൊന്തകാടുകള്‍ അപകടം പിടിച്ചവയാണ് ..പോരാത്തതിന് പ്രഭാത കര്‍മ്മങ്ങള്‍ക്ക് വേലായേട്ടനും കുടുംബവും വിനിയോഗിച്ചിരുന്ന സ്ഥലം കൂടി ആയതു കൊണ്ടു മൈനുകള്‍ പാകിയ യുദ്ധ ഭൂമിയില്‍ പട്ടാളക്കാരെന്ന പോലെയാണ് ഞങ്ങള്‍ കാട്ടിലേക്ക് പ്രവേശിച്ചത്.. </span><br /><span class="">മുന്നില്‍ നടക്കുന്ന രമേശന് പെട്ടെന്ന് നിന്നു " ഡാ പോത്ത് !!" </span><br /><span class="">എന്നെയാണോ ഉദ്ദേശിച്ചത് എന്ന രീതിയില്‍ നോക്കിയ എന്നോട് കണ്ണ് കൊണ്ടു ഇടത്തേക്ക് അവന് ചുണ്ടി ..</span><br /><span class="">വേലായെട്ടന്റെ രണ്ടു പോത്തുകള്‍ കാടിനുള്ളില്‍ കാട്ടു പോത്തായി നില്ക്കുന്നു.. </span><br /><span class="">കണ്ടത് നന്നായി കഴുത്തിനും കെട്ടിയിട്ട മരത്തിനും ഇടയിലുള്ള കയറിന്റെ നീളം കണക്കു കൂട്ടുന്നതില്‍ പിഴച്ചാല്‍ 'കാലന്റെ വാഹനം ' ഇടിച്ച്ചാവും മരണം ..</span><br /><span class="">" ഇവറ്റകളും ഇന്നൊന്നു ഞെട്ടും ഹി ഹി !!" രമേശന് തലയുയര്‍ത്തി നോക്കിയ ഒരു പോത്തിനെ നോക്കി ചിരിച്ചു. </span><br /><span class="">കുറച്ചു തിരഞ്ഞതിനു ശേഷം ബോംബ് ഫിക്സ് ചെയ്യാന്‍ പറ്റിയ സ്പോട്ട് കണ്ടെത്തി .ഉണ്ങങ്ങിയ ഒരു കശുമാവിന്റെ കമര ..അവിടെ സാധനം ഫിക്സ് ചെയ്തു തീ അണന്ജിട്ടില്ലെന്നു ഉറപ്പു വരുത്തി ഞങ്ങള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്പലത്തില്‍ വെടി മുഴങ്ങി.. </span><br /><span class="">ഇതെന്തു വെടി !! കിടിലന്‍ വെടി മുഴങ്ങാന്‍ പോകുന്നേയുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ കരുതി.. പ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ കണ്ടു ഒരാള്‍ എതിരെ വരുന്നു .."ഡാ വേലായേട്ടന്‍..!!"രമേശന് പറഞ്ഞു .."ഇയാളുടെ വീട്ടിലേക്ക് അപ്പുറത്തൂടെയല്ലേ വഴി ??" ഞാനും സംശയിച്ചു ...</span><br /><span class=""><span class="">ആളുടെ സ്ഥിരം യുണിഫോം ആയ ഒറ്റ തോര്‍ത്തും ധരിച്ചു ബീഡി </span>ആഞ്ഞു വലിച്ചു കൊണ്ടു ഞങ്ങളെ കടന്ന്നു പോയപ്പോള്‍ പ്ലാവിന് ചോട്ടില് നിന്നു ഞങ്ങള്‍ പരസ്പരം മുഖം നോക്കി.. </span><br /><span class="">" പഹയന് രണ്ടിന് പോകാന്നാ തോന്നണേ .." കാട്ടിലേയ്ക്ക് ശീഘ്രം കയറിപ്പോയ വേലായേട്ടനെ നോക്കി രമേശന് പറഞ്ഞു.. ആളുടെ ആഞ്ഞു ബീഡി വലിച്ചുള്ള നടത്തത്തിന്റെ സ്പീഡ് കണ്ടപ്പോള്‍ എനിക്കും തോന്നിയതതു തന്നെ ..</span><br />" ഡാ പ്രശ്നാവോ ?? ആള് നമ്മളെ കണ്ടതും ആണല്ലോ ?!!" അതിനുത്തരം രമേശന്റെ മൌനം ആയിരുന്നു.<br />"ഡാ എന്തോരം നേരം എടുക്കും പൊട്ടാന്‍ ?? " ഞാന്‍ വീണ്ടും ചോദിച്ചു ....പെട്ടെന്ന് പ്ലാവ് ഐ എസ് ആര് ഓ യുടെ മേല്‍ക്കൂരയും രമേശന് കസ്തൂരി രംഗനും ആയി മാറി ..കൈ വിരല്‍ മടക്കി കണക്കു കൂട്ടി കൊണ്ടു കസ്തൂരി രംഗന് മൊഴിഞ്ഞു " ഒരു ഇരുപതു മിനിറ്റു എടുക്കും.."<br />നെഞ്ചില്‍ ഒരു ടൈം ബോംബ് കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു ..ടിക് ടിക് ടിക് ടിക് ...<br />പറഞ്ഞിട്ട് ഒരു ഇരുപതു സെകന്റ് പോലും എടുത്തില്ല അത് സംഭവിച്ചു.. ഒരു മിന്നലും 'ബ്ഭ്തും' ഒരു കുലുക്കവും ... അയിനിമരത്ത്തില്‍ നിന്നും എത്ര വവ്വാലും കാക്കകളും പറന്നുവെന്നു അറിഞ്ഞില്ലെങ്കിലും നെഞ്ചില്‍ നിന്നും ഓരോ കിളികള്‍ പറന്നത് ഞങ്ങള്‍ അറിഞ്ഞു.<br />ആ മഹാ വിസ്ഫോടനത്തില്‍ ഒരു അലര്‍ച്ച മുങ്ങിപ്പോയോ എന്ന സംശയത്തെ സാധൂകരിക്കും വിധം ഒരു കറുത്ത രൂപം തൊട്ടടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്യുന്നത് ഞങ്ങള്‍ കണ്ടു.. ശരീരത്തോട് പിണങ്ങി ആ ഒറ്റ തോര്‍ത്ത് മുണ്ട് ഏതോ കള്ളിമുള്‍ചെടിയില്‍ അള്ളിപ്പിടിച്ചത് കൊണ്ടാവാം ആ രൂപം പരിപൂര്‍ണ നഗ്നമായിരുന്നതെന്ന് ഞാന്‍ ഊഹിച്ചു .. ചിരിക്കണോ കരയണോ ?<br /><span class="">തണുത്ത വെള്ളത്തില്‍ ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ സ്വബോധം വീണ്ടെടുത്തു കിട്ടിയ<span class=""> വേലായേട്ടന്‍ </span>ചാടിപ്പിടഞ്ഞു പോന്തക്കാടിലുടക്കിയ തോര്‍ത്തും വാരി വലിച്ചുടുത്ത് ഈറനോടെ ഞങ്ങളുടെ വീട്ടില്‍പ്പോയി പരാതി പറഞ്ഞതിന് ശേഷമേ സ്ഫോടന ശബ്ദ്ധം കേട്ടു കാടിന്റെ മറ്റേ മണ്ടയില്‍ നിന്നും കയറു പൊട്ടിച്ചു നാലു ദിക്കിലെക്കോടിയ തന്റെ അരുമകളായ നാലു പോത്തിനെ തിരഞ്ഞു പോയുള്ളൂ എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു. </span><br />കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു ..ഇനിയെന്ത് ? പറ്റുമെങ്കില്‍ ഇന്നു തന്നെ നാടു വിട്ടാലോ ?<br />" നീ വാടെക്കെ ...നമ്മളല്ല ന്നു പറഞ്ഞാല്‍ പോരെ ?" രമേശന്റെ വാക്കുകളില്‍ വലല്യ ആത്മ വിശ്വാസം പോര..<br />മുളയാറായി ..ഇരുട്ടിനോടുള്ള ഭയം ഒന്നു കൊണ്ടു മാത്രമാണ് കിഴക്കേ ഇറക്കാലിയില്‍ തിരുകി വെച്ചിരുന്ന പേര വടിക്ക് പണിയാകുമെന്നറിഞ്ഞിട്ടും വീട്ടിലേക്ക് കയറാന്‍ തീരുമാനിച്ചത് ...<br />പ്രതീക്ഷകള്‍ തെറ്റിയില്ല ...അന്തസ്സായി തല്ലു കൊണ്ടു ..അന്തസ്സായി വായ് പൊളിച്ചു കരഞ്ഞു..<br />കരച്ചിലിന്റെ നീളവും ആഴവും അളന്നപ്പോള്‍ ഒരു കാര്യം ഉറപ്പു ..എനിക്ക് കിട്ടിയതിന്റെ നാലിരട്ടി രമേശന് കിട്ടിക്കാണും..അടിയുടെ വേദനയിലും എനിക്ക് ചിന്ത രമേശന് മാനസാന്തരം വന്നു നാളെ മുതല്‍ കൂട്ട് കൂടാന്‍ വരില്ലേ എന്ന പേടി ആയിരുന്നു..<br />എന്തായാലും സൂര്യന് നൂറ്റിയെന്പതു ഡിഗ്രി തിരിഞ്ഞു വന്നു പറമ്പിന്റെ കിഴക്കേ മൂലയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ വീണ്ടും കേട്ടു "ഠോ" ..പഴയ തിളക്കം കണ്ണിലും കുസൃതിച്ചിരി ചുണ്ടിലും....<br />" ഇന്നു സിനിമക്കു പോകാം ..മനോജില്‍ രജനികാന്തിന്റെ പുതിയ പടം വന്നിട്ടുണ്ട് ..ഞാന്‍ പീടികേല് പോയി ഇപ്പോള്‍ വരാം " നടന്നു നീങ്ങുന്ന രമേശന്റെ കാല് വെണ്ണയില്‍ ചുവന്ന ചൂരല്പാടുകള് അവനറിയാതെ ഞാന്‍ നോക്കി കണ്ടു.<br />***************<br />പിന്നീട് ഒരു പാടു വേനലും വര്‍ഷവും കടന്നു പോയി. കൌമാരം കൈവിട്ട സായാഹ്നങ്ങളൊന്നില്‍ രമേശന് അമ്മാവന്റെ കൂടെ മദ്രാസ്സിന് പോയി. ഈയുള്ളവനും കാലാന്തരത്തില്‍ ബോംബെ ,ഗുജറാത്ത് കറങ്ങി ത്ത്തിരിഞ്ഞു അവസാനം ഗോവയിലെത്തി ഇരുപ്പുറപ്പിച്ചു ...<br />പിന്നീട് ഒന്നു രണ്ടു തവണ ഓണ വിഷു ദിനങ്ങളില്‍ നാട്ടില്‍ വെച്ചു രമേശനെ കണ്ടിരുന്നെങ്കിലും കുസൃതി തിളക്കവും മായാപുന്ചിരിയും മാഞ്ഞ കുശലാന്വേഷണങ്ങളില് നിന്നും ഒരു കാര്യം വ്യക്തമായി മദ്രാസ്സും ഗോവയും തമ്മിലുള്ള അകലം ഞങ്ങള്‍ക്കിടയിലും വന്നു ചേര്‍ന്നിരുന്നു.<br />വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാലത്ത് ഗോവയിലെ വെര്ന്ന ഇന്ടസ്ട്രീസിലെ പത്താം നമ്പര്‍ plottil ഒരു മാനുഫാക്ച്ചുരിംഗ് കമ്പനിയിലെ ബാച്ച്ചലര്സ് റൂമിലെഎന്റെ ഫോണ്‍ ചിലച്ചു .ബാന്ഗ്ലുരിലെ കോഡ് ആണല്ലോ<br />" ഹെലോ ..ആരാ"<br />" ഞാനാടെയ്കെ ..രമേശന്..." പഴയ ബാല്യത്തില്‍ നിന്നും ഒരു മറുപടി .. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴവെള്ളത്തില്‍ കാല് കൊണ്ടു പടക്കം പൊട്ടിച്ചു കളിക്കുന്ന ചെന്ത്രാപ്പിന്നിയിലെ ഒരു മഴക്കാലം പുറത്തെ മഴയില്‍ പ്രതിധ്വനിച്ചു ...<br /><span class=""></span>" എവിടാടാ നിയിപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞു നീ മാമ്മന്റെ അരികില്‍ നിന്നും പോയെന്ന് ഇപ്പോള്‍ ബാന്ഗ്ലുരിലോ മറ്റോ ആണെന്ന് ...എന്റെ നമ്പര്‍ ആര് തന്നു ??"<br />" ഞാനിപ്പോള്‍ ബാന്ഗ്ലുരില് തന്ന്യാ .ബൂത്ത്തിന്നാ വിളിക്കണേ ..ഞാന്‍ വെല്‍ഡ് റാണ്...വലല്യ മെച്ചമോന്നു മില്ല ...നിന്ടവിടെ വന്നാല്‍ വല്ല ചാന്‍സും കിട്ടോ??"<br />"ഇവിടെന്തു ചെയ്യാനാടാ ഇതൊരു പ്ലാസ്റ്റിക് കമ്പനി അല്ലെ ?"<br />" ഹലോ ...ഹല്ലോ.... ടക്.....<br /><span class="">ഫോണ്‍ കട്ട് ആയി ...മഴക്കാലമല്ലേ...ലൈനില്‍ പ്രോബ്ലംസ് കാണും ...പിന്നെ അവന് വിളിച്ചില്ല ..എന്നാലും എന്റെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചില്ലേ സന്തോഷമായി.. പുറത്ത് മഴ തകര്‍ക്കുന്നു. </span><br /><span class="">കുറച്ചു നാളുകള്‍ക്കു ശേഷം അമാവാസി കരിന്തിരി കത്തിച്ചു വെച്ച ഒരു വൈകുന്നേരം എനിക്കൊരു കാള്‍...നാട്ടില്‍ നിന്നും ആണ് ...</span><br /><span class="">"എടാ നമ്മുടെ രമേശന് ബാന്ഗ്ലുരു വെച്ചു ആത്മഹത്യ ചെയ്തെടാ ...റൂമിനടുത്തുള്ള കുളിമുറിയില്‍ തുങ്ങിയെത്രേ.. " ഫോണ്‍ ഞാന്‍ വെച്ചു ...</span><br /><span class="">ഒരു കാളല്‍ ...ഇരുട്ട് മനസ്സിലേക്കും പടര്‍ന്നു.. അവിശ്വസനീയം !!</span> അവന് അങ്ങനെ ചെയ്യോ? ഞാന്‍ ഉടനെ നാട്ടിലേക്ക് വിളിച്ചു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത സ്ഥിരീകരിച്ചു.. ഹൊ..ആകെ തളര്‍ന്നു..<br /><span class="">ബാന്ഗ്ലുരിലെ ഏതോ ഒരു ഗലിയില്‍ കുടുസ്സായ ഒരു കുളിമുറിയില്‍ അവന്റെ ചേതനയറ്റ ശരീരം കാണാന്‍ കൌതുകത്തോടെ നില്ക്കുന്ന മറുനാട്ടുകാര്‍ക്കിടയില്‍ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുന്ചിരിയുമായി അവന്റെ ആത്മാവും നില്ക്കുന്നുണ്ടാവില്ലേ.. </span><br />അന്ന് , കല്യാണവും , മരണവും , ജനനവും എല്ലാം ആഘോഷമാക്കി മാറ്റുന്ന ശരാശരി മലയാളിയുടെ നിലവാരത്തിലേക്ക് ഞാനും താണു...ഒരു പാടു കുടിച്ചു...റൂമില്‍ വന്നു കിടന്നപ്പോള്‍ കണ്മുന്പില് രമേശന് മാത്രം ..പല രൂപത്തില്‍.. ചാണകം തേച്ച ഞങ്ങളുടെ കിഴക്കേ ഇറയത്ത് അവന്റെ അച്ഛമ്മയുടെ ഒക്കത്തിരുന്നു കൈ കാലിട്ടടിക്കുന്ന ഒന്നര വയസ്സുകാരന് ..അമ്പലത്തിലെ ഉത്സവത്തിനു എഴുന്നെള്ളിച്ച ആനപ്പുറത്തിരുന്നു പാന്‍പരാഗ് ചവച്ചു തുപ്പിയ തോന്യാസി.. ന്യൂസ് പേപ്പര്‍ വിറ്റു നേടിയ സ്വന്തം കാശ് കൊണ്ടു വാങ്ങിയ കാലന് കുട ഷര്‍ട്ടിന്റെ പുറകില്‍ എപ്പോളും കൊളുത്തി നടക്കുന്ന തമാശക്കാരന്‍. വായനാ ശാലയിലെ വാര്ഷികാഘോഷത്തിനു ഒരു ലളിതഗാനം വികൃതമായ് പാടിയ പഴയ സഹപാഠിയെ "യേശുദാസിന്റെ പേരു ചീത്തയാക്കിയില്ലെടാ പട്ടി !! " എന്ന് പറഞ്ഞു അവന്റെ കോളറിനു പിടിച്ചു തല്ലുണ്ടാക്കിയ<span class=""> തെമ്മാടി ..ഏപ്രില്‍ ഫൂള്‍</span> ദിവസം നായ് കൊരണം പൊടി ബെഞ്ചില്‍ വിതറി ചായപ്പീടികയിലെ പുലര്‍കാല സന്ദര്‍ശകരെ ചൊറിയിപ്പിച്ച വിരുതന് ....പിന്നെ കണ്ണിലെ തിളക്കവും പുഞ്ചിരിയും കിഴക്കേ കുളത്തില്‍ കഴുകിക്കളഞ്ഞു അമ്മാവന്റെ കൂടെ മദ്രാസ്സിന് വണ്ടി കയറിയ ഗൌരവക്കാരന്‍.<br />എന്തായാലും "കൂട്ടുകാരന്" എന്ന വാക്കു കേള്ല്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ പതിഞ്ഞ രൂപം അവന്റെതാണ്.. മറക്കാന്‍ പറ്റില്ല !!!!!!<br /><br />ഇരു വശത്തും നിന്നു ചൂണ്ടിയ ചൂണ്ടാക്കാരെ വലിയ ചൂണ്ടാകാരന്‍ കൊണ്ടുപോയി...പുതിയ ഇര കോര്‍ത്ത് ചൂണ്ടലിടാന്‍ തയ്യാറായി നില്ക്കുന്ന അവനെ സ്മരിച്ചു കൊണ്ടു ഞാന്‍ ഉറക്കത്തിലേക്കു വഴുതി...<br /><br /><br /><br /><br /><span class=""></span></div></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com34tag:blogger.com,1999:blog-3144398298386188493.post-57684588041271808502009-06-08T22:59:00.000-07:002009-09-04T23:34:18.155-07:00ചന്ത ദുരന്തം ...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTBGXXcq687G5nVXpNA9t4JsIHYkcZ265LCcsIdGowol5VjlXLKDogCtmWKiMF_P6TlAwxpusngt7cPuWh7NrnJQ2YhimLBGDhMsPG1auEXfc_tqjDBIUgaE-Vv0fcVuCiU1vhCktiJzM/s1600-h/16-aug-v1.jpg"><img id="BLOGGER_PHOTO_ID_5376084548861315810" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 274px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTBGXXcq687G5nVXpNA9t4JsIHYkcZ265LCcsIdGowol5VjlXLKDogCtmWKiMF_P6TlAwxpusngt7cPuWh7NrnJQ2YhimLBGDhMsPG1auEXfc_tqjDBIUgaE-Vv0fcVuCiU1vhCktiJzM/s400/16-aug-v1.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkzsJemWuw8exxz-1AuDQk8YNmHOZR_imNzQ4usgCIOKYobMc5jvFPiD88b9r9MHP34vc_VO0S7m4Aru5O9QFK38xx1Sy5D7kU3yzvt7ISTxPT3ToLcyNyTG2afOHtPf2KKJOudWyj2Tk/s1600-h/16-aug-v1.jpg"></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWNw52eD4_We_CbmyRGAgCr0J0KrJKuM_3ahw9MbSKmMdAa9QkmMjz4Snx69VD1XL9Y5-V-21td-QNmN7sOFpNW4I5SDoRqvjt65YcHxnvBd2g_71sbi3WAPtR-yptaMLkNeAmu-EG7Y4/s1600-h/b4e46868d3dcc83e1.jpg"></a><br /><br /><br /><div>മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...<br />കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...<br />"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..<br />കാറ്റില്‍ പറത്തി ഞാന്‍ മുന്‍പേ കുതിക്കവേ..<br />കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍ സ്വപ്നം<br />ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..<br />നോട്ടട്ടിയിട്ടോരോ ബ്രീഫ് കേയ്സുമായ് പുറം..<br />ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..<br />തോളത്തു തട്ടുന്നോ 'രംബാനിയും ' കര-<br />ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...<br />ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല് തടവുമ്പോള്‍ ..<br />ആജ്ഞ കാതോര്ത്തിതാ മുന്പില് 'ചിദംബരം'..<br /><span class=""></span><br /><span class="">ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും' </span><br /><span class="">വാങ്ങുന്നതിന് മുന്‍പേ വിറ്റൊടുക്കുന്നോരീ </span><br /><span class="">'ഹ്രസ്വ വ്യാപാരത്ത്തിന്‍' കുശല തന്ത്രങ്ങളും ...</span><br />'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ് ..<br /><span class="">അറിവിന് മുറിവൈദ്യ രാജനായ് മാറവേ...</span><br /><span class="">ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..</span><br />സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..<br /><span class="">മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...</span><br /><span class="">യെല്ലാ സമ്പാദ്യവും ഒന്നായ് <span class="">ചൊരിഞ്ഞിതാ ..</span></span><br /><span class="">പുലര്‍കാല സ്വപ്നങ്ങള്‍ യാഥാര്ത്യമാക്കുവാന് ..</span><br /><span class=""></span><br /><span class="">നാലുനാള്‍ പോയില്ലെന് സന്തോഷോദ്വേഗങ്ങള്‍..</span><br /><span class="">ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..</span><br /><span class="">തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..</span><br /><span class="">തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..</span><br /><span class="">കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു </span><br />നെഞ്ചം കുലുക്കുന്ന വെള്ളിടിയും..<br /><span class="">ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...</span><br /><span class="">മെല്ലെ കറുക്കുന്ന കാര്‍മേഘ നിഴലാട്ടം.. </span><br /><span class="">കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ് നിന്നു കൊണ്-</span><br /><span class="">ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം.. </span><br /><span class="">ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..</span><br /><span class="">കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..</span><br /><span class="">ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...</span><br /><span class="">നിലവിളികള്‍ ചങ്കില് തടഞ്ഞി</span>ട്ടിരുട്ടിലായ് -<br /><span class="">തപ്പുമ്പോ</span><span class="">ളെന് ന്റമ്മേ ..മേലാകെ വേദന..!!!</span><br /><br /><br /><br /><br /><span class=""></span></div></div></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com22tag:blogger.com,1999:blog-3144398298386188493.post-75911026262098194732009-06-04T02:05:00.000-07:002009-09-16T03:09:11.431-07:00ഡേ ലൈറ്റ് റോബ്ബറീ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinE8pIFo69JKB0RsbfNFqbsbTwOHABci7Z2CbMJsXfplRbhYm8J7RjdPmbuZ9ik3XBdq8PsDJHWPA_YnRW_7W005JTHvMAaeM24T0ELGo4HKL-4LYV-qW46T0twRuNOTvRsjRCz5sGaG4/s1600-h/46.jpg"><img id="BLOGGER_PHOTO_ID_5344856950244452114" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 269px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinE8pIFo69JKB0RsbfNFqbsbTwOHABci7Z2CbMJsXfplRbhYm8J7RjdPmbuZ9ik3XBdq8PsDJHWPA_YnRW_7W005JTHvMAaeM24T0ELGo4HKL-4LYV-qW46T0twRuNOTvRsjRCz5sGaG4/s400/46.jpg" border="0" /></a><br />കാലം വീണ്ടും പുറകിലോട്ടു ... <div><div><div><div><br /><p>വിശാലമനസ്കന് പണ്ടു പറഞ്ഞ പോലെ കാക്കകളും അലക്ക് കല്ലിന്മേല് വീഴുന്ന തുണികളും അണ്ണാരക്കന്നനും പാശ്ചാത്തല <span class="">സംഗീതമോരുക്കുന്ന </span>എന്റെ നാട്ടിലെ ഒരു ഉച്ചനേരം ॥</p><p>ഏഴോ എട്ടോ ആണ് അന്നെന്റെ പ്രായം . ഇന്നത്തെ പിള്ളേരില്‍ കാണാത്ത <span class="">ഒരു </span>സ്വഭാവ സവിശേഷത അന്ന് ഒരു വിധം പിള്ളേര്‍സിനിടയിലെല്ലാം സര്‍വ <span class="">സാധാരണമായിരുന്നു... </span>കൊതി !!..വെറും കൊതിയല്ല "പുറം തീറ്റ കൊതി !!" സ്കൂളിനു മുന്പിലെ<span class=""> ചാര്‍ളിയേട്ടന്റെ </span>കടയില്‍ പ്ലാസ്റ്റിക് ഭരണിയില്‍ നിറഞ്ഞിരിക്കുന്ന "ജയമോഹിനിയും " ഒടിയന്റെ ഹോട്ടലിലെ "പൊറോട്ട സാമ്പാറും " വെറും കാരണങ്ങള്‍ മാത്രം. </p><p>സ്കൂളില്ലാത്ത <span class="">സമയത്താണെങ്കില്‍ </span>ബാലമാമ്മന്റെ ചായകടയിലെ ബെന്നും വെള്ളച്ചായയും അല്ലെങ്കില്‍ ചില്ല് ഭരണിയില്‍ വെച്ചിരിക്കുന്ന പത്തു പൈസക്ക് രണ്ടു വീതം കിട്ടുന്ന ബ്രിട്ടാനിയ പിണ്ണാക്ക് ബിസ്കറ്റ് ।</p><p>ഇടയ്ക്ക് കെ കെ <span class="">എസ് </span>പറഞ്ഞ പോലെ ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്പില് ഒന്നുമല്ല. ഒരു നാലണ <span class="">കയ്യിലോത്തുവരണമെങ്കില്‍ </span>വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം <span class="">ടാക്സ് </span>റെയ്ഡ് ആണ് . ഇത്രയും കാശ് എവിടുന്ന് കിട്ടി ?..ആര് തന്നു ? എന്നൊക്കെയാവും കാര്യങ്ങള്‍. എന്നിരുന്നാലും ' ജയമോഹിനി പൊറോട്ട മുതലായ അവശ്യ <span class="">വസ്തുക്കള്കായുള്ള '</span>മുതല്‍' എവിടെ നിന്നു സംഘടി<span class="">പ്പിച്ചിരുന്നെന്നു </span>ചോദിച്ചാല്‍ ..നമ്മള് നടത്താറുള്ള അല്ലറ ചില്ലറ <span class="">കുംഭ </span><span class="">കോണങ്ങള്‍ </span>സമ്മതിച്ചു തരേണ്ടി വരും. എന്ന് വെച്ചാല്‍ വെളിച്ചെണ്ണ ,പപ്പടം , ഉപ്പ് മുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട മിനിമം സാധനങളുടെ ലോകല്‍ പര്<span class="">ചെസിങ്ങില് </span>നിന്നും ചെറിയ തിരിമറി. ആര്‍ക്കും സംശയം തോന്നാത്ത വിധം ഒരു <span class="">ഇക് </span>മത് . ഇവ്വിധം ഒരു അഞ്ചോ <span class="">ആറോ </span>തിരിമറി നടത്തിയാല്‍ നാലണയോളം ( ഇരുപത്തഞ്ചു പൈസ ) കയ്യില്‍ തടയും. ഒരാഴ്ചത്തെ വട്ടചെലവിനു ധാരാളം. </p><br /><p>അച്ഛന് കടയില്‍ നിന്നു കൊണ്ടു വരുന്ന ഒരു ചുവന്ന നിറത്തിലുള്ള ഒരു മുറുക്കാന്‍ ചെല്ലത്ത്തിനെക്കാ<span class="">ളും </span>വലിപ്പമുള്ള ഒരു പെട്ടിയുണ്ട്. അതില്‍ നിറയെ കാശാണ് . ഒരു രൂപയുടെയും അഞ്ചു പത്തു ഇരുപത്തഞ്ചു പൈസകളുടെയും തിളങ്ങുന്ന ഒരു ശേഖരം. വീട്ടിലേക്കുള്ള ചില്ലറ സാധനങളുടെ ധന സ്രോതസ്സായിരുന്നു കിഴക്കേ മുറിയിലെ <span class="">മര </span>അലമാരിയിലെ എനിക്ക് കയ്യെത്താത്ത തട്ടില്‍ ഇരുന്ന ആ ചുവന്ന പെട്ടി. ഞാന്‍ ആ പെട്ടിയെ ഭയ ഭക്ത്യാദരം മാത്രം നോക്കി <span class="">പോന്നു। </span></p><p>എന്റെ അച്ഛനു സിനിമാ ഫീല്‍ഡ് ലാണ് ജോലി. ആയിടക്കു റിലീസ് ചെയ്തിരുന്ന സിനിമകളുടെ ബോക്സ് ഓഫീസ് <span class="">കളക്ഷനുകള്‍ </span>എന്റെ വീട്ടിലെ അലമാരിയില്‍ ഇരിക്കുന്ന പെട്ടിയിലെ നാണയ തുട്ടുകളുടെ ഏറ്റകുറച്ചി ലുകള്‍ക്ക് കാരണമായിരുന്നെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു . മനോജ് ടാകീസില്‍ <span class="">ഫസ്റ്റ് </span>ഷോയും സെകന്റ്റ് ഷോയും ഹൌസ് ഫുള്‍ ആകുന്ന ദിവസങ്ങളിന്‍ ആ പെട്ടി അമര്‍ത്തിയടക്കാന്‍ പറ്റാറില്ല . കവിഞ്ഞൊഴുകുന്ന പൈസ തുട്ടുകള്‍ കാരണം . അച്ചന് ടാക്കീസില്‍ കാന്റീന് ആയിരുന്നു. അത് കൊണ്ടു <span class="">അയല്വക്കത്ത്തുള്ളവര്‍ക്കും ഞങ്ങള്‍ക്കും </span>എത്ര തിരക്കായാലും ടിക്കറ്റ് കിട്ടും ..റോബസ്റ്റ് പഴവും നുട്രിന്‍ മിഠായിയും വേറെ . അങ്ങനെ നവോദയ അപ്പച്ചന്റെയും ഗുഡ്നൈറ്റ് മോഹന്റെയും കുടുംബത്ത്തുള്ളവരെ പോലെ സിനിമകളുടെ വിജയങ്ങള്‍ക്കായ് എന്റെ വീട്ടുകാരും മനം നൊന്തു പ്രാര്‍ത്ഥിച്ചു പോന്നു. </p><br /><p>ആയിടക്കു ഒരു ദിവസം ഒന്നു രണ്ടു ലോട്ട് ലൊടുക്കു സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി , അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മ, "പൈസ ആ പെട്ടിയില്‍ നിന്നെടുത്തോ " എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ പുറകെ ഒരു ചെകുത്താനും കൂടി കിഴക്കേ മുറിയിലേക്ക് പാഞ്ഞത് കണ്ടില്ല .. പക്ഷെ കണ്ടെങ്കിലും ഞാനവനെ ശ്രദ്ധിക്കാതെ മുറിയുടെ മൂലയിലിരുന്ന സ്ടൂള് വലിച്ചിട്ടു അതിന്മേല് കയറി നിന്നു ആവശ്യത്തിനുള്ള പൈസ മാത്രം എടുത്തു അമ്മയെ കാണിച്ചു കൊണ്ടു ഒറ്റ ഓട്ടമായിരുന്നു പീടികയിലേക്ക് . പിന്നെ പതിയെ പതിയെ അതൊരു പതിവായി.. </p><p>അങ്ങനെ ബാലമാമ്മന്റെ പീടികയില്‍ ബോംബെ പഞ്ഞിമിടായി വന്ന ഒരു ദിവസം എന്തോ വാങ്ങാന്‍ അമ്മ പറഞ്ഞതനുസരിച്ച് കാശെടുക്കാനായി സ്ടൂള് അലമാരയുടെ മുന്‍പിലേക്ക് വലിച്ചിടുമ്പോള്‍ കൂടെ വന്ന ചെകുത്താന് ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു</p><p>" എടാ ഇതൊരു എടുത്താലും തീരാത്ത ഒരു അക്ഷയ പാത്രമാണ് ..ചെറിയ ഒരു വലിയൊക്കെ ആവാം ..ആരും അറിയില്ലെന്നേയ്..." </p><br /><p>പിന്നെയും മടിച്ചു നിന്ന എന്നെയൊന്നു കുലുക്കി കൊണ്ടു അവന് പറഞ്ഞു</p><br /><p><span class=""></span>" കമ്മോണ്‍ യാര് യു കാന്‍ ഡു ഇറ്റ് ....ക്വിക്ക് "</p><br /><p>നാവിന്നടിയിലലിയുന്ന ബോംബെ മിഠായി കൂടി മനസ്സിലേക്ക് വന്നപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാന്‍ നിന്നില്ല ..ഒരു വാരല്‍ അങ്ങട് വാരി ..വെളിച്ചെണ്ണക്കും സാമാനങ്ങക്കും വേണ്ട മൂന്നേ അമ്പതിന് പുറമെ.. ഓടിപ്പോയി എല്ലാതും വാങ്ങി വീട്ടിലെത്തിച്ച ശേഷം റോഡിലേക്കിറങ്ങി .. എണ്ണി നോക്കിയപ്പോള്‍ അഞ്ചും പത്തും ഇരുപതും ആയി കൊയിനുകള്‍ എല്ലാം കൂടി ഒന്നേ അമ്ബതുണ്ട് ..ഒരു കെളക്കാരന്റെ കാല് "വല്ലി" . ചെറുതായൊന്നു നെഞ്ഞിടിപ്പ് കൂടിയെങ്കിലും പൌലൊസിനെയും അജിയെയും കണ്ടപ്പോള്‍ തല്ക്കാലം പേടി വിട്ടു. വെള്ള ചായയും ബെന്നും ബിസ്കറ്റും ബോംബെ മിഠായിയും അവരെല്ലാം നന്നായി ആഘോ ഷിചെങ്കിലും എന്റെ ചങ്കില് ഇടക്കിടെ ബെന്ന് കുരുങ്ങി . പിടിക്കപ്പെട്ടാല്‍ എന്താവും സ്ഥിതി എന്ന വേണ്ടാത്ത ഭയ ചിന്തകള്‍ തലച്ചോറിൽ തേരോട്ടം നടത്തിയപ്പോൾ തൊണ്ടയിലേക്കു വെള്ളമെത്തിക്കുന്ന തലച്ചോറിലെ ജലസേചനവകുപ്പ് പണിമുടക്കിയതിനാലാവം..!! എന്തായാലും...പിന്നത്തെ പ്രാവശ്യം ഇത്ര പേടി തോന്നിയില്ല ..എന്തായാലും എന്തെങ്കിലും വാങ്ങാന്‍ കാശെടുത്തോളാന്‍ അമ്മ പറഞ്ഞാലല്ലാതെ ആ അലമാരിയുടെ മുന്പില് പോകാനോ സ്ടൂള് വലിച്ചിടാണോ ഒരിക്കലും ധൈര്യം അനുവദിച്ചിരുന്നില്ല . രണ്ടോ മൂന്നോ പ്രാവശ്യമേ ആ പെട്ടിയില്‍ കയ്യിട്ടിട്ടുള്ള് എങ്കിലും ആത്മവിശ്വാസം കൂടി വന്ന ഒരു സമയമായിരുന്നു അത് ..സാധനങ്ങള്‍ ഒന്നും വാങ്ങിക്കാന്‍ ഓര്‍ഡര്‍ ആണെങ്കില്‍ കിട്ടുന്നുമില്ല ..ചായക്കടയിലെ പുതിയ പഞ്ഞി മിഠായി ചില്ല് ഭരണിയിലിരുന്നു കൊഞ്ഞനം കുത്താന്‍ തുടങ്ങീട്ടു ദിവസം രണ്ടായി ..അന്ന് ഊണും വിശ്രമവും കഴിഞ്ഞു കളിക്കാന്‍ പോവാനുള്ള തയ്യാറെടുപ്പിലാണ് ..കിഴക്കേ മുറിയുടെ മുന്നിലൂടെ പാസ്സ് ചെയ്തപ്പോള്‍ എവിടെ നിന്നോ പറന്നു വന്നു അവന് എന്റെ തോളിലിരുന്നു .. കുന്ത മുനയുള്ള വാലും ഉണ്ട കണ്ണുകളും കയ്യില്‍ ശൂലവുമായി ബാലരമയിലെ ഡാകിനി കുട്ടൂസന് ദമ്പതികളുടെ സഹായിയെ പോലുള്ള കുട്ടിച്ചാത്തന് ..അമ്മ അടുക്കളയില്‍ തിരക്കിലാണ് ..അമ്മൂമ്മ പടിഞ്ഞാറെ മുറിയില്‍ ഇരുന്നു മുറുക്കാന്‍ വട്ടം കൂട്ടുന്നു . ചേച്ചിയും ചേട്ടനും പുറത്തു കളിക്കാണെന്ന് തോന്നുന്നു. അവന് ശൂലം കൊണ്ടു എന്റെ വലത്തേ കവിളില്‍ കുത്തി തല ഇടത്തോട്ടു തിരിപ്പിച്ചു ..പിന്നെ ചെവിയില്‍ മൂളി .." നോ റിസ്ക് , നോ റിവാർഡ് !!" നോ റിസ്ക് നോ റിവാർഡ് !! " യാന്ത്രികമായി വണ്ടി ഇടത്തോട്ടു തിരിഞ്ഞു ..ഞാന്‍ ഫുള്‍ സ്പീഡില്‍ സ്ടൂള് വലിച്ചിട്ടു അതില്‍ കേറി നിന്നു പെട്ടിയില്‍ നിന്നും ഒരു വാരല്‍ വാരി കീശയിലിട്ടു പതുക്കെ സ്ഥലത്തു നിന്നും വലിഞ്ഞു. പൂര്‍വപഥത്തിലെത്ത്തിയപ്പോള്‍ മനു പറഞ്ഞ പോലെ 'ഞാനാരാ മോന് 'എന്ന് മനസ്സില്‍ കരുതി കൊണ്ടു പാഞ്ഞു ..പുറത്തേക്ക് ...പെട്ടെന്നാണതു സംഭവിച്ചത് ...</p><p>മലര്‍ക്കെ തുറന്നു കിടന്നിരുന്ന പുറത്തേയ്ക്കുള്ള വാതില്‍ എന്റെ മുന്പില് പെട്ടെന്നടഞ്ഞു ..വാതിലിന്റെ മൂലയില്‍ ഒളിച്ചു നിന്നിരുന്ന ചേട്ടന് നീങ്ങി വന്നു വാതിലില്‍ ചാരി നിന്നു ..."വിയറ്റ്നാം കോളനിയില്‍ " ഗേറ്റ് അടച്ചു കൊണ്ടു മോഹന്‍ ലാലിന് മുന്പില് നിന്ന റാവുത്തരെ പോലെ..മുഖത്ത് പ്രോഫ്ഫസ്സര്‍ മൊറിയാര്‍ടിയെ ലോക്ക് ചെയ്ത ഷെര്‍ലക്ക് ഹോംസിന്റെ ഭാവം ..</p><br /><p>പുറകില്‍ അടുക്കളയും അമ്മയും മുന്പില് കൊട്ടിയടച്ച വാതിലും താങ്ങി ചേട്ടച്ചാരും..രക്ഷപെടാന്‍ ഒരു പഴുതുമില്ല ആകെപ്പാടെ ഒരു പുകമയം ..കൂടെയുണ്ടായിരുന്ന ചെകുത്താനും പുകയായി പോയി. </p><br /><p>ഒരു കോമ്പ്രമൈസിന് നോക്കാനാണെങ്കില്‍ ചേട്ടായിയുമായുള്ള ടേംസ് ഇയ്യിടെയായി അത്ര നന്നല്ല . അതിന് പല കാരണങ്ങളുമുണ്ട്. ...ഒന്നാമത്തേത് മൂന്നു മൂന്നര വയസ്സിനു മേല്‍ പ്രായ വ്യത്യാസമുണ്ടെങ്കിലും മൂന്നു തലമുറയുടെ അകല്‍ച്ച ഉണ്ടായിരുന്നു . മൂത്ത സന്തതിയായതു കൊണ്ടാവാം അങ്ങേര്‍ക്കു കാര്യ ഗൌരവവും പക്വതയും എന്റെ പത്തിരട്ടിയാണ് . പിന്നെ കൂട്ടത്തില്‍ ഏറ്റവും ഇളയതായത് കൊണ്ടു എനിക്ക് കിട്ടിയിരുന്ന അമിതലാളനകള്‍ ശരിക്കും അമിതമായോ എന്ന് നാട്ടുകാരെ പോലെ തന്നെ മാന്യ സഹോദരനും തോന്നിത്തുടങ്ങിയിരുന്നു . റോഡില്‍ കിടന്നു ഉരുണ്ടു കരഞ്ഞപ്പോള്‍ വാങ്ങിതന്ന സ്വര്‍ണ്ണ പെട്ടിയും വടക്കേലെ ബീരുക്ക ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ നീയും ചേട്ടനും പകുത്തെടുത്തോളാന്‍ പറഞ്ഞു തന്ന പത്തു രൂപാ നോട്ടു കൃത്യം പാതിയായ് ഞാന്‍ കീറിയപ്പോള്‍ തല്ലി തുടയിലെ തൊലിയെടുക്കുന്നതിനു പകരം വിദേശ വസ്ത്രങ്ങള്‍ തീയ്യിട്ടു കത്തിച്ച ഗാന്ധിജിയെ കണ്ട പോലെ പാരന്റ്സ് നിന്ന സംഭവവും അങ്ങേര്‍ക്കു ദഹിച്ചിരുന്നില്ല . </p><br /><p>പിന്നെ സ്ലേറ്റില്‍ ഓരോ കാക്കകളെയും വരച്ചു മല്‍സരബുദ്ധിയോടെ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ ചേട്ടന്റെ കാക്കക്ക് വിപരീതമായി , കാക്ക പോയിട്ട് കാക്കയുടെ കാഷ്ടത്തിന്റെ പോലും രൂപഛായ യില്ലാത്ത എന്റെ സ്ലേറ്റില്‍ നോക്കി " ഇതു സൂപ്പര്‍" എന്ന് അച്ഛനും അമ്മയും ഒരു പോലെ പറഞ്ഞപ്പോള്‍ ഈ കുഞ്ഞു മനസ്സു ഇപ്പോളെ തോല്‍വിയുടെ അപമാന ഭാരം ചുമക്കേണ്ട എന്ന് മാത്രമെ അവര്‍ കരുതി കാണുവെങ്കിലും ചേട്ടന്റെ മുഖം ഇന്ജിയെയും കുരങ്ങനെയും ഓര്‍മ്മിപ്പിച്ചത് കണ് കോണിലൂടെ കണ്ടു ഞാന്‍ സായുജ്യമടയുകയായിരുന്നു. ഒരു വിധം തരക്കേടില്ലാതെ പാടുന്ന ചേട്ടന്റെ മുമ്പിലിരുന്നു 'തൊ തോ കോപാ '(തോള്ളയില്‍ തോന്നിയത് കോതക്ക് പാട്ടു) രാഗത്തില്‍ ഞാന്‍ ആലപിച്ച പദ്യങ്ങളും പഴയ സിനിമാ പാട്ടുകളും തലയാട്ടിയും തുടയില്‍ താളം പിടിച്ചും കേട്ടു കൊണ്ടു ചെമ്പൈ സംഗീത സദസ്സിലെ ആസ്വാദകരെ ഓര്‍മ്മിപ്പിച്ച അമ്മയും അമ്മൂമ്മയും കത്തുന്ന തീയിലെക്കൊഴിച്ച പെട്രോളായി മാറി .ഇത്തരത്തില്‍ ഒരു അരസികന്റെ ' വൺ മാന്‍ ഷോ ' ഏതൊരു പൊന്കുഞ്ഞിന്റെയും കാക്കയമ്മക്ക് ഒഴികെ ഏവര്‍ക്കും നീരസ വര്ദ്ധകം തന്നെയെന്നിരിക്കെ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത കൂടെപ്പിറപ്പിന്റെ കാര്യം പറയേണ്ടല്ലോ ...</p><br /><p>അങ്ങനയങ്ങനെ എന്നെ വെട്ടാന്‍ വെട്ടുകത്തിയും തിരഞ്ഞു നടക്കുന്ന ആളുടെ മുന്പിലെക്കാന് സ്വയം ഒരു 'കൊടുവാള്" ആയി ചെന്നു പെട്ടത്..ബട്ടന് ഇല്ലാതെ <span class="">മാടികുത്തിയ ട്രൌസറിന്റെ </span>കീശയില്‍ കിലുങ്ങുന്ന ചില്ലറകളുമായി ഇടതു വലതു വെട്ടി മാറി വാതിലും തുറന്നോടാനുള്ള എന്റെ വിഫല ശ്രമം എന്നെക്കാള്‍ കായികശേഷിയുള്ള ചേട്ടന്റെ കൈപ്പിടിയിലൊതുങ്ങി ... ആദ്യം... ഇല നക്കുമ്പോള്‍ ഉപദ്രവിക്കപ്പെട്ട പട്ടിയെ പോലെ പല്ലിളിച്ചു കാട്ടി ഒരു പ്രതിരോധ ശ്രമം നടത്തി നോക്കി .. പിന്നെ കുറുക്കന്റെ മുന്പില് മുള്ളന്‍ പന്നിയെന്ന പോലെ ഞാന്‍ ചുരുണ്ടു. ബനിയനില്‍ കൂട്ടിപ്പിടിച്ച് കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു 'കൊമ കൊമ ' ന്നു രണ്ടു മൂന്നെണ്ണം തരുന്നതിനിടയില്‍ ' കള്ളന് കള്ളന് ' എന്നാലറാനും ആള് മറന്നില്ല . അഴിഞ്ഞ ട്രൌസറും താങ്ങി കൊണ്ടു ഞാന്‍ ഓടി തളര്‍ന്ന കോഴിയെപോലെ പളങ്ങി . സോമാലിയയിലെയും ഉഗാണ്ടയിലെയും പിള്ളാരെ പോലെ എല്ലുന്തിയ നെഞ്ചും ചൊറി ചിരങ്ങുകള്‍ ഉള്ള കൈ കാല്പാദങ്ങളും എന്നും എല്ലാവര്ക്കു മുന്‍പിലും ദയാ ദായകങ്ങള്‍ ആയിരുന്നു ...ഒരാളുടെ മുന്പിലോഴിച്ചു ..ആ ആളുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും . ലോകത്തെവിടെയും(അതിനി അമേരിക്കയിലായിക്കോട്ടേ ചെന്ത്രാപ്പിന്നിയിലായിക്കോട്ടേ ) കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഒരു കള്ളന് അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങളോടെ ഞാന്‍ ചേട്ടന്റെ പിടിയില്‍ പെട്ട 'എച്ച് ' പോയ ഹാപ്പി ബനിയനില്‍ തുങ്ങി നിന്നു. ഇടക്കിടെ അരങ്ങേറാറുള്ള അടിപിടിയാണെന്നു കരുതി കയ്യില്‍ കിട്ടിയ ചൂലും കെട്ടുമായാണ് അടുക്കളയിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ട് അമ്മയും പിന്നാലെ അമ്മൂമ്മയും ഓടിവന്നത്. വാട്സനോട് ഹോംസ് കഥ പറയുന്നതു ഒന്നു ഫാസ്റ്റ് ഫോര്‍വാഡ് അടിച്ചപോലെ മൂപ്പര് കാര്യങ്ങള്‍ പറഞ്ഞു ..അതായത് കുറച്ചു നാളായി ഇവന്റെ കൂട്ടരൊത്തുള്ള പുറം തീറ്റയും കറക്കങ്ങളും വിശകലനം ചെയ്തു നടത്തിയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അനന്തര ഫലമാണത്രേ അതി സാഹസീകമായ ഈ അറസ്റ്റ് . എന്തായാലും കാര്യങ്ങളുടെ നിജ സ്ഥിതി അറിഞ്ഞപ്പോള്‍ മറിച്ചാണ് സംഭവിച്ചത് ..അമ്മ ചേട്ടന് നേരെ തിരിഞ്ഞു കൊണ്ടു പൊട്ടിത്തെറിച്ചു.. </p><br /><p>" അതിനെന്തിനാടാ നീ കള്ളന് കള്ളന് എന്ന് അലറിയത് ??" " അവന് അവന്റെ കാശല്ലേ എടുത്തത് ? അവനവന്റെ വീട്ടില്‍ നിന്നും കാശെടുക്കുന്നവന്‍ എങ്ങിനാടാ കള്ളനാവുന്നത്??" </p><br /><p><span class="">"അല്ല ഇവന് കള്ളന് തന്ന്യാ " പറഞ്ഞു തീര്‍ന്നതും ചുലും കെട്ടു കൊണ്ടൊന്നു വീണു ..</span></p><br /><p><span class="">"എന്താ എന്താ ഇവിടെ????" ചായപീടികയില്‍ നിന്നും വീട്ടിലേക്കുള്ള വഴി പാതിയെത്തിയ അച്ഛന് ബഹളം കേട്ടു വീട്ടിലേക്ക് ഓടിക്കയറി കൊണ്ടു ചോദിച്ചു ..</span></p><br /><p>" ഒന്നുമില്ല ഞങ്ങള്‍ വെറുതെ തല്ലു കൂടിയതാണ് " ചേട്ടനാണ് പറഞ്ഞതു . അച്ഛനോടും സത്യം പറയാതിരുന്നത് ചൂലും കെട്ട് കൊണ്ടു കിട്ടിയ ഒന്നു തന്നെ ധാരാളം എന്ന് മൂപ്പര്‍ക്ക് തോന്നിയത് കൊണ്ടാവാം .<br /></p><br /><br /><br /><br /><br /><p></p><br /><br /><br /><br /><br /><br /><p></p><br /><br /><br /><br /><br /><br /><p></p></div></div></div></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com10tag:blogger.com,1999:blog-3144398298386188493.post-50813443205640312052009-05-28T06:53:00.000-07:002009-09-02T04:46:07.869-07:00തുടര്‍ച്ച !!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkCN9cjSKgiMn17iz1fuu01mTTD6Cu5k4V9a34sKKrxnzHWnCrxDeqbQYwp6Psl3kWdhn7srF_8cgRBPXlwUZOEHeoHGopetTjgjzNvKoQcFDoPOFKQH8QdeRHYdUHwXeVCGuoOihZB4o/s1600-h/d0e5520769d9cb1a.jpg"><img id="BLOGGER_PHOTO_ID_5341937887870430786" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 101px; CURSOR: hand; HEIGHT: 125px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkCN9cjSKgiMn17iz1fuu01mTTD6Cu5k4V9a34sKKrxnzHWnCrxDeqbQYwp6Psl3kWdhn7srF_8cgRBPXlwUZOEHeoHGopetTjgjzNvKoQcFDoPOFKQH8QdeRHYdUHwXeVCGuoOihZB4o/s400/d0e5520769d9cb1a.jpg" border="0" /></a><br /><p>ഈ ഇളം പ്രായത്തില്‍ ഇത്രയും കടന്നു ചിന്തിക്കാന്‍ അജിയുടെയോ എന്റെയോ മാത്രം തലച്ചോറ് പോരാ .. ഒറ്റയോ കൂട്ടായതോ ആയ വേറെ കുശാഗ്രബുദ്ധി കൂടിയേ തീരു .ഒരു മാസ്റര്‍ മൈന്‍ഡ് ...അതാണ് സജുവും <span class="">ബൈജുവും ..</span>പത്താം ക്ലാസ്സൊക്കെ അന്തസ്സായി <span class="">തോറ്റ് </span>ആദ്യം പറഞ്ഞ യുവാക്കളുടെ (<span class="">കള്ളും </span>കട്ട കോഴികളുമായി <span class="">പൂഞാലി </span>മരത്തില്‍ തമ്ബടിക്കാറുള്ള ടീം ) ടീമില്‍ മെമ്പര്‍ഷിപ്പ് കിട്ടാന്‍ അപേക്ഷയും കൊടുത്തു ക്യു വില്‍ നില്ക്കുന്ന കരമീശക്കാര്‍ ..മുന്‍പ് പറഞ്ഞ ടീം അജി,രമേശന്,<span class="">സത്യന്,</span>പൗലോസ് ഞാന്‍ മുതലായ ചെറുകീടങ്ങളെ അവരുടെ നാലയലത്ത് പോലും അടുപ്പിക്കാറില്ലാഎന്നാലും "ഇല്ലത്ത് നിന്നു പോറപ്പെടുകേം ചെയ്തു <span class="">അമ്മാത്തോട്ടു </span>എത്തിയുമില്ല " <span class="">എന്ന </span>അവസ്ഥയില്‍ നില്ക്കുന്ന <span class="">സജുവിനും </span>ബൈജുവിനും അവര്‍ക്കിടയില്‍ ചെറിയ പരിഗണനകള്‍ ഉണ്ട്. ..അത്യാവശ്യം <span class="">സിഗരട്ടു </span>വാങ്ങിക്കാനും ലവ് ലെട്ടെര്സ് വിനിമയങ്ങള്‍ക്കും ഇവരുടെ സേവനം വിനിയോഗിച്ചു വന്നെങ്കിലും സന്ധ്യാ വെടി മുഴങ്ങിയാല്‍ " പോയി മുളയിനെടാ ..." എന്നാക്ഷേപിച്ചു <span class="">പോന്നു. </span>സായാഹ്നങ്ങളില്‍ അവരുടെ കൂടെ <span class="">പറ്റി </span>നടന്നു <span class="">തന്തോന്നിത്തരങ്ങള്‍ </span>മുഴുവന്‍ വായും പൊളിച്ചിരുന്നു <span class="">കേട്ടു </span>പിന്നെ ഞങ്ങളിലേക്ക് പ്രചോദനത്തിന്റെ <span class="">കുളിര്‍കാറ്റായി </span>വന്നു രണ്ടു പേരും. .അങ്ങനെ വന്ന ഒരു അനുകരാണാ<span class="">നുരാഗത്തിന്റെ </span>അനന്തര ഫലമായിരുന്നു ആ പദ്ധതി ..വെള്ളിയാഴ്ച <span class="">ഉച്ചയുണിനു </span>ശേഷം സ്കൂളിലേക്കുള്ള വഴി വളച്ച് ചവിട്ടണം ..നേരെ പാടത്തേക്കു ..കിഴക്കേ പാടത്ത് നിന്നും സജുവും ബൈജുവും കൂടെ <span class="">കൂടും..</span> പിന്നീടെല്ലാം പറഞ്ഞ പോലെ..</p><br /><br /><br /><p>അങ്ങനെ ഉച്ചയുണിനു ശേഷം അജിയും ഞാനും <span class="">കരിങോട്ട </span>മരത്തണലില്‍ വെച്ചു കണ്ടു മുട്ടി. ഇത്തരം സമയങ്ങളില്‍ മുന്‍പോട്ടു വെച്ച കാല് പുറകോട്ടു വെയ്ക്കുന്നതിനെ പറ്റി ആദ്യം പറയുന്നയാള്‍ ഭീരു.. <span class="">അതറിയാവുന്നത് </span>കൊണ്ടു ഒന്നും മിണ്ടാതെ വഴി <span class="">വളച്ചു..</span><span class="">നടന്നു..</span></p><br /><br /><br /><p><span class="">ലോകത്തെവിടെയും നാശത്തിലേക്ക് ചുവടുവേയ്ക്കുന്ന ഒരു പാടു ബാല്യങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടും അറിഞ്ഞാല്‍ കുടുംബത്ത്തുണ്ടായെക്കാവുന്ന ഭൂകമ്പം മുന്‍പേ മനസ്സില്‍ വരിച്ചും പാടത്തേക്കു നടന്നു. പിന്നെ പാടത്ത് നിന്നും നാല്‍വര്‍ സംഘം യാത്ര <span class="">തുടര്‍ന്നു.. </span>ചെളിയുണ<span class="">ങ്ങാത്ത </span>കണ്ടങ്ങള്‍ക്ക് കുറുകെ നേര്‍ത്ത വരമ്പിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു...അനിവാര്യമായ നാശത്തിലേക്കുള്ള പദയാത്ര..പാടം കരേറി പിന്നെ <span class="">വീടുകള്‍ക്കിടയിലൂടെ </span>വളഞ്ഞു പോകുന്ന ഒറ്റയടി പാതകള്‍ ആണ്. അത് ചെന്നവസാനിക്കുന്നത് വലിയൊരു പാടത്തേക്കു ..കാട്ടുരിനെയും ഇരിഞാലക്കുടയെയും ബന്ധിപ്പിക്കുന്ന ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത വലിയ പാടം.. ആ റോഡിനോട് ചേര്‍ന്നു ഉള്ളിലേക്ക് വലിഞ്ഞ ചിറയില്‍ തണല്‍ വിരിക്കുന്ന തെങ്ങിന് തോപ്പിനുള്ളില്‍ ചെറിയ ഒരു ഓലക്കുടില്‍ ..വിഖ്യാതമായ "<span class="">തേക്കും </span>മൂല " <span class="">കള്ള് </span>ഷാപ്പ്. കന്നിയന്കതിനായ് ഞങ്ങള്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ ഒരു പാടു കാരണങള്‍ ഉണ്ട്. </span></p><br /><p>പ്രകൃതി രമണീയമായ പ്രദേശം ...ഒട്ടും കലര്‍പ്പില്ലാത്ത കള്ള് കിട്ടുന്നിടം ..പിന്നെ പ്രധാനം ..പരിചയക്കരോന്നും എത്തിപ്പെടാന്‍ ഇടയില്ലാത്തിടം..അതാണ് സര്‍വ പ്രധാനം ..</p><br /><br /><br /><p><span class="">കാല്‍നടയും ഏറി വന്നാല്‍ സൈക്കിളും പ്രധാന ഗതാഗതോപാധിയായിരുന്ന അക്കാലത്ത് പരിചയക്കാരുടെ സാന്നിധ്യം അസാധ്യമായിരുന്നെന്കിലും ഒരു ഭീതിയുടെ പുതപ്പില്‍ മുഖം മറച്ചു കൊണ്ടാണ് അജിയും ഞാനും ഉള്ളിലോട്ടു കേറിയത്. . <span class="">തോളുയരം </span><span class="">പനമ്പുകള്‍ </span>കൊണ്ടു വേര്‍തിരിച്ച ചെറിയ കാബിനുകള്‍ ..ഓരോ കാബിനിലും <span class="">അഞ്ചോ ആറോ പേര്‍ക്കിരിക്കാന്‍ </span>വിധം ഡസ്സ്ക്കും ബെന്ച്ചും ..നട്ടുച്ചയായത് കൊണ്ടു എല്ലാം <span class="">കാലി. </span>കള്ളിന്റെ കുത്തുന്ന മണവും ഈച്ചകളും മാത്രം. പാടത്തേക്കു കിളിവാതിലുള്ള കാബിനില്‍ നാലുപേരും ചെന്നിരുന്നു. നല്ല കാറ്റു. കൌണ്ടറില്‍ ഒരു കെളവന് (ഷാപ്പുടമ)<span class="">ഇരുന്നുറക്കം </span>തൂങ്ങുന്നു.. റേഡിയോ പാടുന്നു. </span></p><br /><br /><br /><p><span class="">അങ്ങ് എന്റെ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ ഉച്ചയുണിനു ശേഷം ആലസഭരിതമായ ഇളം തലച്ചോറൂകളിലേക്ക് ഇന്ദിര ടീച്ചര്‍ <span class="">പൈത്ത </span>ഗോറസ്സ് തിയറം ഉരുക്കിയോഴിക്കുമ്പോള്‍ <span class="">നാലു </span>കുപ്പി കള്ളും മീന്‍<span class="">ചാറോഴിച്ച </span>കൊള്ളിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. ഒരു കാര്യം മാത്രം ഇപ്പോളും സംശയമായി നില്ക്കുന്നു ..ഈ ചെരുവാല്യക്കാരെ കണ്ടിട്ടും ഷാപ്പു<span class="">ടമക്കൊരു </span>കൂസലും ഇല്ലാഞ്ഞതെന്തേ? <span class="">കൌണ്ടറില്‍ </span>ഇരുന്നു പാടിയിരുന്ന യേശുദാസിന്റെ ശബ്ദം ഒന്നു കുറച്ചു കൊണ്ടു ആള് വിഭവങ്ങള്‍ ഓരോന്നായി മുന്പില് കൊണ്ടു വെച്ചു .ഉച്ചക്ക് മൂത്ത കള്ളിന്റെ പുളി അമൃതിന്റെ മാധുര്യമായി ചുണ്ടിലൂടെ ആമാശയത്ത്തിലെക്കുംഅവിടെ നിന്നു തലച്ചോറിലേക്കും പടര്‍ന്നു കയറി .പൂച്ചയെ പോലെ പതുങ്ങിയിരുന്നു ആദ്യത്തെ ഗ്ലാസ്സ് കുടിച്ചു തീര്‍ത്ത ഞാനും അജിയും നെഞ്ചും വിരിച്ചിരുന്നാണ് രണ്ടാമത്തെ ഗ്ലാസ്സ് കയ്യിലെടുത്തത് ..പിന്നീടെങ്ങനാന്നു ഓര്‍മ്മയിലില്ല ...മകര ചുടും കൊണ്ടു വയലേലകളെ തഴുകി വന്ന തീ കാറ്റു മന്ദമാരുതനായി ഷാപ്പിലേക്ക് കയറി..പുറത്തു തിളച്ച് ഒഴുകുന്ന വെയില് പൊന്‍ നിലാവും ...നാലു കുപ്പികളും കാലിയായപ്പോള്‍ കണ്ണുകള്‍ക്ക് മുന്പില് <span class="">കോട </span>മഞ്ഞും ഇറങ്ങി വന്നു. .ഷാപ്പിന്റെ മേല്‍ക്കൂര ഇളകി തുടങ്ങി..കണ്ണുകള്‍ എവിടെയും ഉറക്കുന്നില്ല.. സജുവാണോ ബൈജുവാണോ എന്നറിയില്ല ആരോ അട്ടഹസിക്കുന്നത് കേട്ടു " രണ്ടു കുപ്പി കള്ളും കൂടി പോരട്ടെ..." എന്റെ തല കനം തുങ്ങി മുന്പിലെ ഡസ്ക് ലേക്ക് ചാഞ്ഞു . നെറ്റി അവിടെയങ്ങനെ അമര്‍ത്തി ഞാന്‍ കിടന്നു ..ഡസ്ക്ഇന്റെ മരപ്പലകകള്‍ക്കിടയിലൂടെ ഞാനെന്റെ കാല് പാദങ്ങള്‍ നോക്കി..നിലത്തെ മണ്ണില്‍ പുതയുന്ന എന്റെ കാലില്‍ പതുക്കെ പതുക്കെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..നോക്കി നില്‍ക്കെ കാലുകള്‍ നിറം മാറി വന്നു ഇരുണ്ടു കറുത്ത് ചുക്കി ചുളിഞ്ഞു ..ഞാന്‍ ഞെട്ടി "അയ്യോ" മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റടുത്തു ഒരു വയസ്സന് ഇരിക്കുന്നു ..ഇയാളിതെപ്പോള്‍ വന്നിരുന്നു. ഒരു നൂറു വയസ്സ് തോന്നിക്കുന്ന ശരീരം ..ആള് അര്‍ദ്ധ നഗ്നനാണ് ..ഒരു മുണ്ടും തോളില്‍ തോര്‍ത്തും കറുത്ത് ചുളിഞ്ഞ മുഖത്ത് തിമിരം ബാധിച്ചു നരച്ച കൃഷ്ണ മണികള്‍ക്ക് ചുറ്റും ചോര നിറം. എന്നെ നോക്കി അയാള്‍ ഒന്നു പുഞ്ചിരിച്ചു.. ഞാനും.... അജിയും സജുവും ബൈജുവും ഈ ലോകത്തേ അല്ല ...മുന്നില്‍ നിറ ചഷകങ്ങളും വെച്ചു എന്തെല്ലാമോ പുലംബുകയാണ് ..</span></p><br /><p>രണ്ടാമത് വരുത്തിച്ച കുപ്പിയില്‍ നിന്നും "കുടി" മുട്ടിയ ഞാന്‍ എന്റെ ഗ്ലാസ്സ് ആ വയസ്സനു നേരെ നീട്ടി </p><br /><p>"അപ്പാപ്പന് വേണമെങ്കില്‍ ഇതു വലിച്ചോ .."</p><br /><p>വീണ്ടും ചെറിയ ഒരു പുഞ്ചിരി കൂടി സമ്മാനിച്ച് വിറയ്ക്കുന്ന കൈകള്‍ കൊണ്ടു ആ ഗ്ലാസ്സ് അയാള്കരികിലേക്ക് നിരക്കി വെച്ചു . പിന്നെ പതുക്കെ വേച്ചു വേച്ചു കൊണ്ടു മൊത്തി കുടിക്കാന്‍ തുടങ്ങി.. മുന്‍പേ കുടിച്ചിരുന്നോ എന്നറിയില്ല ..ഗ്ലാസ്സ് ഡെസ്കില്‍ വെച്ചതും ആള് വാചാലനായി. പല്ലു പോയ മോണകള്‍കിടയിലൂടെ വന്ന തിരിയാ വാക്കുകള്‍ ലഹരി പിടിച്ച എന്റെ തലയ്ക്കു മുകളിലൂടെ പോയി. എന്നാലും ഞാന്‍ ഇടക്കിടെ മൂളി കൊണ്ടിരുന്നു. ബാല്യം കൌമാരം യൌവനം പ്രേമം എല്ലാം വീണ്ടും ,ആ തിമിരം പിടിച്ച കണ്ണുകളില്‍ തിളങ്ങുന്നത് കണ്ടു.. പിന്നീടെപ്പോളോ വേണ്ടപെട്ടവരെല്ലാം ഇല്ലാണ്ടായ വര്‍ത്തമാനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ ആളുടെ തൊണ്ടയിടറി കണ്ണുകള്‍ വീണ്ടും കലങ്ങി ..വിതുമ്പാന്‍ തുടങ്ങി.. തേങ്ങി കരച്ചില് കേട്ടാവണം അജിയും സജുവും ബൈജുവും ലഹരിയുടെ ഇല്ലാത്ത ലോകത്ത് നിന്നും ഇങ്ങോട്ട് ശ്രദ്ധ തിരിച്ചു..ഞങ്ങള്‍ നാലുപേരും കൂടി ആ കെളവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. മറ്റു കാബിനുകളിലും പറ്റുകാര് വന്നു നിറഞ്ഞു കൊണ്ടിരുന്നു..ചെറുതായി വന്ന ശബ്ദങ്ങള്‍ ആരവങ്ങളായി മാറിയപ്പോള്‍ വിജനമായ ശാന്ത തീരങ്ങളില്‍ ഇരുന്നു തുടങ്ങിയ ഞങ്ങള്‍ ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിലാണെന്ന അവബോധം ഉണ്ടായി..</p><p>"നേരം കുറെ ആയി നമ്മള്‍ക്ക് പോകാം " ആരോ പറഞ്ഞു ..</p><p>വയസ്സനെ അയാളുടെ പാട്ടിനു കരയാന്‍ വിട്ടു ..ഇടറുന്ന കാല് വെയ്പുകളുമായി ഞങ്ങള്‍ എഴുനേറ്റു ..ഈ ആളുകള്‍ക്കിടയില്‍ എങ്ങാനും ഒരു പരിചയക്കാരന് ഉണ്ടായാല്‍ മതി..എല്ലാം തുലയാന്‍ ..പെട്ടെന്ന് എന്റെ കയ്യില്‍ ആരോ കടന്നു പിടിച്ചു ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തോളിലെ ഈരെഴ തോര്‍ത്ത് കൊണ്ടു തുടച്ചു കൊണ്ടു ആ വൃദ്ധന് പരിഭവം പറഞ്ഞു " ഏയ് നിങ്ങള്‍ പോവാണോ മക്കളെ.. ഇനി എന്നാ നമ്മള് കാണുക???" ആളുടെ കദന കഥകള്‍ക്ക് ചെവികൊടുക്കാതെ തടി തപ്പുന്നത് കണ്ടു കൊണ്ടാവാം ഈ ചോദ്യം.</p><br /><p>ഒരു ഗ്ലാസ്സ് കള്ള് ഫ്രീ ആയിക്കിട്ടിയതിന്റെ നന്ദി പ്രകടനമാവും എന്ന് കരുതി ബൈജു ചോദിച്ചു..</p><br /><p>"അതിന് ഇനി ഞങ്ങളെ കണ്ടാല്‍ അപ്പാപ്പന് തിരിച്ചറിയുമോ???"</p><br /><p>ആളുടെ മുഖം ബൈജുവിന് നേരെ തിരിഞ്ഞു " എടാ കോണകമുടുത്തു നടക്കുന്ന പ്രായത്തില്‍ കണ്ടതല്ലേ നിന്നെയൊക്കെ എന്നിട്ടിപ്പോള്‍ മറന്നില്ലല്ലോ ...എന്നിട്ടല്ലേ..."</p><br /><p>ഞങ്ങള്‍ പരസ്പരം മുഖം നോക്കി ..പെട്ടെന്നൊന്നും മനസ്സിലായില്ല ..ബൈജു വീണ്ടും ചോദിച്ചു "അപ്പാപ്പന് ഞങ്ങളെ അറിയാമോ??"</p><br /><p>" നീയാ രാഘവന്റെ മോനല്ലേ ??അച്ഛനിപ്പോളും ദുബായില്‍ തന്നെയല്ലേ??"</p><br /><p>"വാ നമുക്കു പോകാം" പ്രതീക്ഷിക്കാത്തിടത്ത് ആശിക്കാത്ത പരിചയക്കാരന്റെ സാന്നിധ്യം കൊണ്ടുണ്ടായ അസ്വസ്ഥത മറച്ചു കൊണ്ടു സജു പറഞ്ഞു.. </p><br /><p>"ഡാ ചെക്കാ നിനക്കെന്താണിത്ര ധൃതി ?? നിന്റെ അച്ഛന് മൈസൂരല്ലേ ജോലി ചെയ്യണേ??"</p><br /><p>ചതിച്ചു .. സജുവിനെയും ബിജുവിനെയും കേളവനറിയാം...വര്‍ധിക്കുന്ന ഉദ്വേഗത്തോടെ അജി മുന്പിലോട്ടു വന്നു "എന്നെ അറിയുമോ???"</p><br /><p>"പിന്നേ ...എന്താ ..അറിയാണ്ടിരിക്കാന്‍ ...??നിന്റെ അച്ഛനും ഞാനും ഇവിടെ ഈ ബെന്ചിലിരുന്നു എന്തോരം കള്ള് കുടിച്ചിരിക്കുന്നു...അവനിപ്പോളും പാലായില്‍ തന്നെയാണോ വേല??" </p><br /><p>പിന്നെ അയാളുടെ തിമിരം പിടിച്ച കണ്ണുകള്‍ എനിക്ക് നേരെ വന്നു ...</p><br /><p>" നിന്റെ ചേട്ടൻ ഡാക്കിട്ടറാകാൻ പോണൂന്നു കേട്ടല്ലോടാ...എന്താ നിന്റെ ഉദ്ദേശ്യം ??"</p><br /><p>അസ്തമിച്ചു നില്ക്കുന്ന മൂന്നു കൂട്ടുകാരെയും ചോദ്യം ചോദിച്ച വയസ്സനെയും നോക്കാതെ ഞാന്‍ പുറത്തേക്ക് വെച്ചു പിടിച്ചു.. നാളെ ചായപ്പീടികയില്‍ നിന്നും നാവും കടിച്ചു പിടിച്ചു കലി പൂണ്ടു വരുന്ന എന്റെ അച്ഛനെയും ഓര്‍ത്ത്.....</p><br /><p></p><br /><p></p><br /><p></p><br /><p></p><br /><p></p><br /><p></p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com5tag:blogger.com,1999:blog-3144398298386188493.post-54967056564233373012009-05-20T03:35:00.000-07:002009-08-28T05:33:02.808-07:00വേലത്തരങ്ങള്‍ 1<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqC5eqKsgQUSZ-T6Alnphnyfc-L1PzySPiLZLFjq5Sp-ccyhH0ymhjDP-wKSbxE9JezYHoXN7GXoM8Y5zS9a6tYoQoHEYWnYJEswGflz2hNNPaeeWVmpwev0Fh8_tXrfoZl7199zkueVE/s1600-h/untitled2.bmp"><img id="BLOGGER_PHOTO_ID_5338297474162307362" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 282px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqC5eqKsgQUSZ-T6Alnphnyfc-L1PzySPiLZLFjq5Sp-ccyhH0ymhjDP-wKSbxE9JezYHoXN7GXoM8Y5zS9a6tYoQoHEYWnYJEswGflz2hNNPaeeWVmpwev0Fh8_tXrfoZl7199zkueVE/s400/untitled2.bmp" border="0" /></a><br /><p>ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഏതോ ഒരു വെള്ളിയാഴ്ച്ച ..</p><br /><p>ഇതു എന്റെ സ്കൂള്‍ ആണ്. വീട്ടില്‍ നിന്നും കഷ്ടിച്ച് ഒരു ഒന്നര കിലോമീറ്റര്‍ ..റോഡിനോട് ചേർന്നു രണ്ടു മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന പൂഴിമൈതാനത്ത് അവിടിവിടെ ക്രമമില്ലാതെ നില്ക്കുന്ന നെല്ലി മരങ്ങള്‍ക്കും യുക്കാലിപ്സ് മരങ്ങള്‍ക്കും ശല്ല്യമാവാതെ ഇരു അതിര്‍ത്തികളിലൂടെ ഉള്ളിലോട്ടും മൈതാനത്തിനു ഒരു ചന്ദനക്കുറി എന്ന പോലെ മുന്‍ഭാഗത്തും (ഓഫീസ് കെട്ടിടം) ഓടു മേഞ്ഞ ഒരു പഴയ കെട്ടിടം. ഇന്നാട്ടിലെ മൂന്ന് നാലു തലമുറകളുടെ ഒരു പാടു ഓര്‍മ്മകള്‍ കുടിയുറങ്ങുന്ന എന്റെ വിദ്യാലയം. </p><br /><p>അന്ന് ഉച്ചയൂണിനു ശേഷം സ്കൂള്‍ കൂടാന്‍ ബെല്ലടിച്ചപ്പോള്‍ എട്ടാം ക്ലാസ്സിലെ രണ്ടു ഡിവിഷനുകളില്‍ പിൻബെഞ്ചുകളിലൊന്നിൽ ഓരോ സീറ്റ് വീതം കാലിയായിരുന്നു. </p><br /><p>അക്കാലത്ത് ലോകത്ത്തെന്തോക്കെയാണ് സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയില്ലെങ്കിലും എന്റെ നാടിനെ പറ്റി പറയാം ...കമ്പ്യൂട്ടറും മൊബൈലും കേബിള്‍ ടിവിയും ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നിരുന്നില്ല ..ഗ്രാമത്തില്‍ അയല്വക്കങ്ങള് തമ്മില്‍ ഒരു അദൃശ്യ ബന്ധം നില നിന്നിരുന്നു. മതിലുകള്‍ക്ക് പകരം അതിര് കാത്തിരുന്ന ശീമക്കൊന്നകള്‍ അവര്‍ക്കിടയില്‍ ഒരു സുതാര്യത നിലനിര്‍ത്തി. മീന്കാരന്റെ വിളി കേട്ടു റോഡിലേക്കിറങ്ങി വന്ന സ്ത്രീകള്‍ നാട്ടുവര്‍ത്ത്താനവും പറഞ്ഞിരുന്നു കൂട്ടാന്‍ വെയ്പും ഉച്ചയുണും മറന്നു..</p><br /><p>പരദൂഷണം അസൂയ മുതലായ പരിമിതികള്‍ നിഷ്കളങ്കമായ ഏതൊരു ഗ്രാമത്ത്തിലുമെന്ന പോലെ ഇവിടെയും ഉണ്ടായിരുന്നെങ്കിലും ഒരു സ്നേഹം ..ഒരു ധാരണ മനുഷ്യനിലെന്ന പോലെ പക്ഷിമൃഗ ദികളില്‍ തുടങ്ങി സര്‍വ ചരാചരങ്ങളിലും നില നിന്നു. എന്റെ ടിപ്പു സത്യനെയോ രമേശനെയോ അജിയെയോ കണ്ടാല്‍ കുരയ്കാറില്ല...വീട്ടിലെ കോഴികള്‍ വടക്കേലെ പാത്തുമ്മയുടെ വീട്ടില്‍ മുട്ടയിട്ടു. അജിയുടെ വീട്ടിലെ പൂച്ച ഉച്ചയൂണിനായ് ഞങ്ങളുടെ അടുക്കള വാതില്ക്കല് കാവല്‍ കിടന്നു. വീടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ കൂറ്റന്‍ കണ്ണിമാവും കശുമാവും വെള്ളവും വളവും ഞങ്ങളുടെ പറമ്പില്‍ നിന്നും വലിച്ചെടുത്തു കായ്ക്കുന്ന മാങ്ങയില്‍ പാതിയും പടിഞ്ഞാറെ പറമ്പിലേക്ക് ദാനം ചെയ്തു പോന്നു. </p><br /><p><span class="">ഇവിടെ നിന്നും നടന്നു വന്ന ഇരുപത്തഞ്ചു വർഷം പുറകോട്ടു നോക്കുമ്പോള്‍ തോന്നുന്നു എന്ത് കൊണ്ടും അത് ഒരു സുവര്‍ണ കാലഘട്ടം ആയിരുന്നു. ദേശത്തെ വായനാശാലകളില്‍ തിരക്കുണ്ടായിരുന്നു. നാട്ടിലെ സിനിമാ കൊട്ടകകളില്‍ രണ്ടാം കളി കാണാന്‍ പോലും ആളുകള്‍ കുടുംബ സമേതം തിക്കി തിരക്കി. ഖദര്‍ </span>മുണ്ടും തേച്ച വെള്ള ഷര്‍ട്ടും ധരിച്ചിരുന്നവര്‍ , തോന്നിക്കും പോലെ തന്നെ, മാന്യന്മാരായിരുന്നു. </p><br /><p>യുവാക്കള്‍ സായാഹ്നങ്ങളില്‍ ആടിന്റെ ചെവി പോലെ കോളറുള്ള ഷര്‍ട്ടും കറുത്ത കൈത്തണ്ടകളില്‍ വലിയ ഡയലുള്ള സില്‍വര്‍ വാച്ചും ധരിച്ചു വെളിച്ചെണ്ണ വറ്റാത്ത മുടി ഇരു ചെവികളും മൂടും വിധം പതിച്ചീരി ഹെര്‍കുലീസ് സൈക്കിളില്‍ "ടൈപ്പ് റൈറ്റിങ്ങ് " ക്ലാസ്സിനു മുന്‍പിലും സ്കൂള്‍ പരിസരങ്ങളിലും ചുറ്റിയടിച്ചു. രാത്രി കാലങ്ങളില്‍ കള്ളും കട്ട കോഴികളുമായി അറ്റം കാണാത്ത പാടത്തിന്റെ നടുവിലെ പൂഞ്ഞാലി മരത്തിലും ചിലപ്പോള്‍ മധുവും പ്രേം നസീറും തകര്‍ത്താടുന്ന മനോജ് മുരുകന് ടാക്കീസുകളിലും നിരുത്തരവാദം നേരം പോക്കി. </p><br /><p>ചായക്കടയില്‍ ആണെങ്കില്‍ പുലർകാലങ്ങളിൽ ആഗോള സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചുടു ചായക്കൊപ്പം ഉണവും ഉന്മേഷവും ഉണ്ടാക്കി. കുഭ മണ്ടൂകങ്ങളെ അനുസ്മരിപ്പിക്കും വിധം ചര്‍ച്ചകള്‍ കാട് കയറി. ഗോർബ്ബച്ചേവും റൊണാള്‍ഡ് റീഗനും അനാവശ്യമായി അവര്‍ക്കിടയിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാദമുഖങ്ങള്‍ കത്തി കയറുമ്പോള്‍ ചിലപ്പോള്‍ ഇമ്മാതിരി സംശയമൊക്കെ ആർക്കും തോന്നും... ഈ ഭാസ്കരേട്ടനും നെഹ്രുവും പണ്ടു ഒരുമിച്ചു ഗോട്ടി കളിച്ചിട്ടുണ്ടോ?? രാമേട്ടനാണോ ഗാന്ധിജിയെ മടിയില്‍ ഇരുത്തി പേരിട്ടത്?? ആഗോള വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശിക സംഭവങ്ങളും വിശകലനം ചെയ്യുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്റർ ആണ് ചായക്കട. തലേന്ന് പകലും രാത്രിയും സംഭവിച്ചിരുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിളമ്പാനുള്ള വേദി..ഞങ്ങള്‍ പിള്ളേരുടെ വേലത്തരങ്ങളും വിളയാടലുകളും പിതാകന്മാരിലെത്തിയിരുന്നതും ഈ വേദി വഴിയായിരുന്നു. അച്ഛന് ചായപീടികയില്‍ പോയി വരുന്നതു വരെ ഞങ്ങളില്‍ പലർക്കും വേവലാതിയാണ് തലേന്ന് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടെങ്കിൽ!! .</p><p>എന്തായാലും സൂര്യന് ഉദിച്ചുയര്‍ന്നപ്പോള്‍ "കേത്തല്‍" കാലിയായി പ്രസംഗകര്‍ എല്ലാം മറന്നു കൈക്കോട്ടും തുമ്പയും കോടാലിയുമായി അവരവരുടെ പണികള്‍ക്കായി പോയി. </p><br /><p>ഇത്രയുമാണ് കാലത്തിനു കുറുകെയുള്ള എന്റെ ഗ്രാമത്തിന്റെ പരിശ്ചേദം ..</p><br /><p>കാര്യം അജി അയല്‍ വാസിയനെന്കിലും എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍ ആണ് വല്യ കൂട്ടായത്. ആദ്യം ഞങ്ങള്‍ വേറെ വേറെ സ്കൂളിലായിരുന്നത് കൊണ്ടു ഒഴിവുദിവസങ്ങളില്‍ മാത്രമേ കൂട്ട് കൂടാറ്. സാഹസികത നിറഞ്ഞ കളികളില്‍ അവന് നിപുണനായിരുന്നു. വെള്ളത്തില്‍ മുങ്ങാംകുഴിയിടാനും സൈക്കിള്‍ പറപ്പിക്കാനും ബഹു കേമന്‍. മരം കയറ്റത്തില്‍ മാത്രം ഞാനും .. അതുകൊണ്ട് അണ്ണാറക്കണ്ണന്റെ കൂട് തപ്പാനും അയിനി ചക്ക പൊട്ടിക്കാനും എന്നെ കഴിഞ്ഞേ അജിയും.. മുന്‍പേ പറഞ്ഞ പോലെ സാഹസികതയോടുള്ള താത്പര്യം കൊണ്ടാവും ആശയം അവന്റെ തലയിലാണ് ഉദിച്ചത് . ക്ലാസ്സ് കട്ട് ചെയ്തു കള്ള് കുടിക്കാന്‍ പോകാം. വെള്ളിയാഴ്ച്ച ആണ് പറ്റിയ ദിവസം ..ശനിയും ഞായറും മുടക്കാണല്ലോ.. ക്ലാസ്സിലെ ഏതെങ്കിലും അലവലാതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഈ രണ്ടു ദിവസം കൊണ്ടു മറന്നു പൊയ്കൊള്ളും. </p><br /><p>(തുടരും )</p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com3tag:blogger.com,1999:blog-3144398298386188493.post-28603246408392239522009-05-02T22:44:00.000-07:002009-05-29T03:56:12.264-07:00ചെകുത്താന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtsIERYhIKjMKWh2F3nOKJklfGsSqnY4CRVRO_0mGor3UaCkZujDYNqclJtPXUZSNNimI6PBwDhMQCkNXl9FQiSGcd11yrXlEG6G85qZSyJi5mZFc_32lvMcLKG_CBxRWUhbZ34_jUBnM/s1600-h/untitled4.bmp"><img id="BLOGGER_PHOTO_ID_5341188709112410274" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 296px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtsIERYhIKjMKWh2F3nOKJklfGsSqnY4CRVRO_0mGor3UaCkZujDYNqclJtPXUZSNNimI6PBwDhMQCkNXl9FQiSGcd11yrXlEG6G85qZSyJi5mZFc_32lvMcLKG_CBxRWUhbZ34_jUBnM/s400/untitled4.bmp" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJ4_S1S83swZZrA8BjahphEeZgsbexsRkYd-5MSPkmlQ3pzgv9YoaS_VUhq4w7MGP9g_8-JtcvHtsijFyT8owEJspQZU9YZgOPfgHiaq8xrZmFxle86k8fn9Y8OfwB6shjdHB3Jw800Gw/s1600-h/MOON+LIGHT.png"></a><br /><br /><p>ചെറുതായിരുന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്റെ കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ എന്നെയും അന്ഗീകരിച്ച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. വല്ലതും വായിച്ചു പഠിക്കുന്ന നേരത്ത് കളിയ്ക്കാന്‍ വിളിക്കാന്‍ ചെന്നാല്‍ ബഹുമാനം കുറഞ്ഞ നോട്ടവും ശകാരവും സ്ഥിരം അനുഭവം ആയിരുന്നു . .... ഈ പഠിപ്പ് മാറ്റി നിര്‍ത്തിയുള്ള കളികള്‍ വൈകുന്നേരങ്ങളില്‍ കരച്ചിലുകളില്‍ അവസാനിച്ചു. ഒരു ഏഴെട്ടു മണിയാകുമ്പോള്‍ രമേശന്റെ വീട്ടില്‍ നിന്നും എന്നും കരച്ചില് കേള്‍കാം ..അവന്റെ അച്ഛന് ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ എന്നും കേള്‍ക്കുന്ന അയല്‍വക്കം നടുക്കുന്ന അലാറം . ഇടക്കിടെ അവന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാനും മോങ്ങാറുണ്ട്. </p><br /><br /><p>സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ പൗലോസ് ആണ് എന്റെ കൂട്ട് .എന്റെ വീടിനും സ്കൂളിനും ഇടയിലാണ് അവന്റെ വീട് . സ്കൂളിനു അപ്പുറത്തേക്കോ അവന്റെ വീടിനു ഇപ്പുരത്തെക്കോ ഞങ്ങളുടെ സൗഹൃദം വളര്‍ന്നിരുന്നില്ല . "നന്ഞെന്തിനു നാനാഴി ??" ഉച്ചയൂണിനു ശേഷം ഉപ്പുമാവില്‍ കുപ്പിച്ച്ചില്ലരച്ചു കാക്കകള്‍ക്ക് വിരുന്നോരുക്കാനും ചുവന്ന ചരല് പാകിയ നാലാം ക്ലാസ്സിലെ ചെറിയ ബെന്ചിനടിയില്‍ കാമുകിമാരുടെ പേരുകള്‍ ചോക്ക് കൊണ്ടെഴുതി വയ്ക്കാനും പൗലോസ് കൂടെ തന്നെയുണ്ടായിരുന്നു. മാവിന്മേല് കല്ലേറും ,വഴിചാലില്‍ മീന്‍പിടുത്തവും ആയി സ്കൂളിലേക്കും തിരിച്ചിങ്ങോട്ടും ഉള്ള യാത്രകള്‍ എന്നും സംഭവബഹുലങ്ങള്‍ ആയിരുന്നു. എന്നാല്‍ അവയെന്നും അവന്റെ പടിപ്പുരയില്‍ അവസാനിച്ചു പോന്നു. </p><br /><p>അങ്ങനെ പ്രായം രണ്ടക്കം തികയാന്‍ ഇനി രണ്ടു കൊല്ലം കുടിയുന്ടെന്നറിയിച്ച ഒരു ശനിയാഴ്ച ഞാന്‍ കൊടുത്ത പിറന്നാള്‍ മിട്ടായിയുടെ മധുരവും നുണഞ്ഞു കൊണ്ടു അവന് ആദ്യമായി ലക്ഷ്മണ രേഖ ഭേദിച്ചു. അവന് എന്റെ കൂടെ വീട്ടിലേക്ക് വന്നു. എന്റെ പളുങ്ക് ശേഖരവും കളിപ്പാട്ടങ്ങളും ജിജ്ഞാസ കലര്‍ന്ന അസൂയയോട് കൂടി നോക്കി കണ്ടു. പിന്നെ രമേശനും സത്യനും കൂടി എത്തിയപ്പോള്‍ ഞങള്‍ കളികള്‍ തുടങ്ങി. പളുങ്ക് കളി, പമ്പരം കളി അവസാനം കണ്ണ് പൊട്ത്തിക്കളി. അമ്പലത്തില്‍ വെടി മുഴങ്ങിയതും നേരം പോയതും അറിഞ്ഞില്ല .കളി പൊടി പൊടിച്ചു..തകര്‍ത്തു മുന്നേറി.. </p><br /><p>അത് എന്റെ ഊഴം ആയിരുന്നു . കണ്ണ് പൊത്തി എണ്ണാന്‍ തുടങ്ങി . പെട്ടെന്ന് പൌലോസിന്റെ അലര്‍ച്ച കേട്ട് എണ്ണം പാതിയില്‍ നിര്‍ത്തി. ഞാന്‍ ഞെട്ടി കണ്ണും തുറന്നു നോക്കിയപ്പോള്‍ അവന്റെ അമ്മ അവനെ ഒരു കയ്യില്‍ പിടിച്ചുയര്‍ത്തി പുളിവാര്‍ കൊണ്ടു തല്ലുകയാണ്. സ്കൂള്‍ വിട്ടു വീട്ടില്‍ ചെല്ലാതെ കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നതിനു കിട്ടിയ ശിക്ഷ അല്പം കൂടി പോയെന്ന് തോന്നി. ഇതും കണ്ടു അന്തം വിട്ടു നില്ക്കുന്ന എനിക്കും കിട്ടി എന്റെ മാതാവില്‍ നിന്നും ചട പടേന്ന്...രമേശന്റെയും സത്യന്റെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ..അവരവരുടെ വീടുകളിലേക്ക് ഓടിയൊളിച്ചു. അമ്മയുടെ കൈകളില്‍ കിടന്നു കുതറുന്ന പൌലോസിന്റെ രോദനം ഇടവഴികളിലൂടെ അകന്നു പോയി. എനിക്ക് തല്ലു കിട്ടിയത് വിളക്ക് വെക്കുന്ന നേരത്ത് കളിച്ചു കൂത്താടിയത്തിനു മാത്രമായിരുന്നില്ല ,പീടികയില്‍ പോയി വെട്ത്തിലയും പുകലയും വാങ്ങാന്‍ അമ്മൂമ്മ തന്ന കാശും കയ്യില്‍ വെച്ചു അക്കാര്യം മറന്നു കൊണ്ടായിരുന്നു എന്റെ കളി . </p><br /><p>അപ്രതീക്ഷിതമായ പ്രഹരം എല്ലാ മറവികളെയും തോല്‍പ്പിച്ചു ഓര്‍മ്മകളെ തിരികെ കൊണ്ടു വന്നു ... വേഗം പോയി കയ്യും കാലും മുഖവും കഴുകി പീടിക ലക്ഷ്യം വെച്ചു പാഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മംമൂഞ്ഞി ഇക്ക കടയടക്കും മുന്‍പേ സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു . സെന്ററിലെ വെളിച്ച്ചത്ത്തിനപ്പുറത്തു കിഴക്കോട്ടു ഇരുട്ടിന്റെ പരവതാനി കണ്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്നു നടുങ്ങി. കാതങ്ങള്‍ക്കു അപ്പുറം ഏതോ ഒരു ചെകുത്താന് കുന്നില്‍ ഒരു കുറുക്കന് ഓരിയിട്ടു. കുറച്ചു നേരം അവിടെ തന്നെ തട്ടി മുട്ടി നിന്നു . കിഴക്കോട്ടു ടോര്‍ച്ചു ലൈറ്റും കത്തിച്ചു ആരെങ്കിലും ഇപ്പോള്‍ നടന്നു പോയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അടിയുടെ ചൂടു കൊണ്ടോ ഒരു ഉദ്ദേശ്യം മനസ്സിലുണ്ടായിരുന്നത് കൊണ്ടോ എന്തോ ഇങ്ങോട്ട് വരുമ്പോള്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല . ആശാരി മൂലയില്‍ വെളിച്ചത്തിന്റെ അവസാന തുണ്ടും തീര്‍ന്നു പോയി. ഇനിയങ്ങോട്ട് പാടം വരെ പൂഴി മണ്ണ് പതയുന്ന ഇരുണ്ട വഴി . വഴിയുടെ ഇരു വശവും പകല്‍ സമയങ്ങളില്‍ പ്രേതങ്ങള്‍ ഉറങ്ങുന്ന കരിങ്ങോട്ട മരങ്ങളുടെ ഘോഷയാത്ര ആണ്. ഈ മരങ്ങളുടെ ചുവടെ പാമ്പുകളും കീരികളും താമസിക്കുന്ന കൈത കാടുകളും പൊത്തുകളും .കുറച്ചങ്ങോട്ട് പോയാലാണ് വെളിച്ചവും വീടുകളും തുടങ്ങുന്നത്.. അത് വരെ റോഡ് വിജനമാണ് ... ഈ ഇരുളിന്റെ വഴിയില്‍ ആകെ വീട് എന്ന് പറയാനുള്ളത് ബീരാന് മുതലാളിയുടെതാണ് . അതാണെങ്കില്‍ എനിക്ക് ഒരു പ്രേത ഗൃഹവും. ഈ ബീരാന് മുതലാളിയെ ഇതുവരെ കണ്ടിട്ടില്ല . ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല. </p><br /><p>കരിങ്ങോട്ട കാടുകള്‍ക്ക് നടുവില്‍ കുറച്ചു ഉള്ളിലോട്ടു വലിഞ്ഞു ചെറിയ ഒരു വീടാണ് . ആരും ഇതുവരെ അങ്ങോടു പോയിട്ടില്ല . സ്കൂളില്‍ പോകുമ്പോള്‍ ഇടയ്ക്ക് ആ വീടിന്റെ ഇറയത്തു ഒരു തള്ള ഇരിക്കുന്നത് കാണാറുണ്ട്. ഒപ്പന വേഷം ധരിച്ച ഒരു നൂറു വയസ്സുകാരി. അതാണോ ഈ ബീരാന് മുതലാളി ?? ആരാണ് ആ വീട്ടില്‍ വേറെ താമസക്കാര്‍ ?? ആ വീടിന്റെ ഉള്ളില്‍ എന്തെല്ലാമാണ് ഉള്ളത് ? ഒന്നും അറിയില്ല. .. </p><br /><br /><p>സകല ദൈവങ്ങളെയും അര്‍ജുനന്റെ പത്തു നാമങ്ങളും മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങി.. ..കുടുംബം ഒന്നടങ്കം കൂടെയുണ്ടെങ്കില്‍ പോലും സന്ധ്യക്ക് ശേഷം ഈ വഴിയേ നടക്കുമ്പോള്‍ ഒരു നെഞ്ഞിടിപ്പ് ആണ് . പുറം കണ്ണിലൂടെ പല പല രൂപങ്ങള്‍ ഈ ഭീകര രൂപങ്ങളായ കരിങ്ങോട്ട മരങ്ങളില്‍ മിന്നി മറയുന്നത് ഞാന്‍ മാത്രം കാണാറുണ്ട് . അപ്പോളെല്ലാം കൂടെയുള്ളവരോട് ഒട്ടി നടക്കും ..</p><br /><p>ഇപ്പോളാണെങ്കില്‍ ഞാന്‍ ഒറ്റക്കും . എന്റെ ഭാരം കുറഞ്ഞു വരുന്നതു പോലെ തോന്നി. കഴുത്ത് ഞെരിക്കാന്‍ കൈകള്‍ നീട്ടുന്ന മരങ്ങളെ നോക്കാതെ ഞാന്‍ നടന്നു . ഭയം അതിന്റെ പരമ്യതയിലെതിയത് ബീരാന് മുതലാളിയുടെ വീടിനോടടുത്ത് എത്തിയപ്പോളാണ് . എന്റെ ചുവടു വെയ്പിനേക്കാള്‍ ശബ്ദം നെഞ്ഞിടിപ്പിനുന്ടെന്നു തോന്നി . പെട്ടെന്ന് ഒരു ഞെരക്കവും മരച്ചില്ല കുലുങ്ങുന്ന ശബ്ദവും . അറിയാതെ ഒരു ഉള്ക്കിടിലത്തോട് കൂടി കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞു പോയി.</p><br /><p>ഇടതു വശത്ത് നില്ക്കുന്ന ഒരു മരത്തില്‍ ഒരു കുട്ടി ചാത്തന്റെ കറുത്ത രൂപം അകലെ ഇനിയും മരിക്കാത്ത നാട്ടു വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ കണ്ടു..ഒന്നേ നോക്കിയുള്ളൂ.. പിന്നെ തലച്ചോറ് പ്രവര്‍ത്തനം നിര്‍ത്തി.. കാലുകള്‍ അത് ഏറ്റെടുത്തു. ഇരുട്ടിലൂടെ നൂറേ നൂറു സ്പീഡില്‍ ഞാന്‍ പാഞ്ഞു കിഴക്കോട്ടു. വീടിന്റെ വാതിലില്‍ ചെന്നിടിച്ചു വീണു. </p><br /><p>എന്നെ ആരും വിശ്വസിച്ചില്ല പോരാത്തതിന് ടോര്‍ച്ച് എടുക്കാതെ പോയതിനു നല്ല ചീത്തയും കേട്ടു. എന്നാലും എനിക്ക് എന്റെ കണ്ണുകളെ അവിശ്വസിക്കാന്‍ പറ്റിയില്ല ഓര്‍മ്മയില്‍ ആ ചെകുത്താന്റെ രൂപം തേട്ടി തേട്ടി വന്നു. അത് ശരിക്കും പിശാചായിരുന്നോ? അതോ കെട്ടു പിണയുന്ന മരച്ചില്ലകള്‍ പിശാചിന്റെ രൂപം കൈകൊണ്ടാതോ ? വിശപ്പില്ലാഞ്ഞിട്ടും ഒരു വിധം അത്താഴം കഴിച്ചു ..കിടക്കാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു . പൌലോസിന്റെ അമ്മയും പിന്നൊരു സ്ത്രീയും ..അവരുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട് . പൌലോസിനെ കാണാനില്ലത്രേ !! എല്ലായിടത്തും അന്വേഷിച്ചു.. അയല്‍ വീടുകളിലും ബന്ധു ഭവനങ്ങളിലും ..ഇനി ഇവിടെങ്ങാനും വന്നോ എന്നറിയാന്‍ വന്നതാണ് ..</p><br /><p>ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ " വൈകിട്ട് ഞാനവനെ ഒരു പാടു തല്ലിയതാണെന്റെ ഈശോയെ " എന്നവര്‍ തേങ്ങുന്നതു ഞാന്‍ കേട്ടു. </p><br /><p>അച്ഛനും ചേട്ടനും ടോര്‍ച്ചുമായി അവരെ അനുഗമിച്ചു പുറത്തേക്ക് നടന്നു. ഞാന്‍ അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നു.ഭൂത പ്രേതങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും അതൊക്കെ മനുഷ്യന്റെ വെറും തോന്നലുകള്‍ മാത്രമാണെന്നും ഉള്ള ഉപദേശങ്ങള്‍ കേട്ടു ഞാന്‍ വെറുതെ കിടന്നു. പൌലോസിന്റെ തിരോധാനവും എന്റെ ചെകുത്താന് ദര്‍ശനവും ആകെ കൂടി വല്ലാത്ത ഒരു ഭയം തോന്നി തുടങ്ങി . ഈ രാത്രിയില്‍ അവനിതെങ്ങോട്ടു പോയി ? ചിന്തകള്‍ കാട് കടന്നു ..അവനെ ഏതെങ്കിലും പ്രേതം പിടിച്ചു കൊന്നു കാണുമോ ? ദൈവമേ അവനൊന്നും വരുത്തരുതേ.. എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് ഉറക്കം വന്നില്ല. നേരം പാതിരയോടടുതപ്പോള്‍ അച്ഛനും ചേട്ടനും തിരിച്ചു വന്നു. പാതിയുറക്കത്തില്‍, അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു." എന്തായി ആ ചെക്കനെ കണ്ടു കിട്ടിയോ?"</p><br /><br /><p>" കുരുത്തം കെട്ട ചെക്കന് ആ ബീരാന് മുതലാളീടെ വീടിന്റെ മുമ്പിലെ കരിങ്ങോട്ട മരത്തില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. " അച്ഛന്റെ മറുപടി .</p><br /><br /><p>എന്തായാലും അടുത്ത ദിവസം സ്കൂളില്‍ പോകുമ്പോള്‍ ഒളിച്ചോട്ടത്തെ കുറിച്ചു പൌലോസിനോട് ചോദിച്ചില്ല. ഞാന്‍ ശനിയാഴ്ച വൈകുന്നേരം ചെകുത്താനെ കണ്ട കാര്യവും അവനോടു പറഞ്ഞില്ല. </p><br /><br /><p></p></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com8tag:blogger.com,1999:blog-3144398298386188493.post-19302590706204757482009-04-25T21:31:00.000-07:002009-09-04T23:34:46.286-07:00സത്യന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihbwdZOP1TJ3R_eXNclo0kdj8eGHEd6-p111garo9N1W7gvQ6D-rhuGrbQJQI6vPc2dsJ7TR19PJdX81LBU8E307hdRJKuhLdTF5c_wpRcukGzP8apkC1mNBCpVmtSFpnO5rr8xct4-Bo/s1600-h/untitled.bmp"><img id="BLOGGER_PHOTO_ID_5338320778556837490" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 312px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihbwdZOP1TJ3R_eXNclo0kdj8eGHEd6-p111garo9N1W7gvQ6D-rhuGrbQJQI6vPc2dsJ7TR19PJdX81LBU8E307hdRJKuhLdTF5c_wpRcukGzP8apkC1mNBCpVmtSFpnO5rr8xct4-Bo/s400/untitled.bmp" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbnFnemGerYB9lTKRlJKwsVHIvFjYzFdXQ9_ZJm_tkCBRt0cxk2dY3iPw9ErphiVtvUiZLSMQuQ959OZoq9mAKOCygvXkWb1CQUR-gQRykYYvr_yGARlNvOIR0v-M2t3FMo48Xu3IDhC0/s1600-h/untitled.bmp"></a><br /><br /><p>എല്ലാവരുടെയും കൂടെ ഞാനും കിഴക്കേ പാടത്തേക്കോടി ...സത്യന്റെ ശവം കാണാന്‍ ..മഴ ചാറുന്നുണ്ടായിരുന്നു ..മൂടിക്കെട്ടിയ ആകാശവും ... കാലത്തേ തന്നെ കേട്ടതാണ് സത്യനെ കാണാനില്ല ....</p><br /><br /><p>ചായ കുടിച്ചു കളിയ്ക്കാന്‍ ഇറങ്ങിയതാണ് ..അന്വേഷണം ആദ്യം അവന്റെ വീട്ടുകാരില്‍ ഒതുങ്ങി ..പിന്നെ പതുക്കെ പതുക്കെ നാട്ടുകാരിലേക്കും .ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല..</p><br /><br /><p>" പാടത്ത് കാലത്ത് ചങ്ങാടം കുത്തി കിഴക്കോട്ടു പോകുന്നത് കണ്ടിരുന്നു"</p><br /><br /><p>ആരോ പറഞ്ഞു.." അതിന് ആ ചെക്കന് നീന്തല്‍ അറിയില്ലല്ലോ!!" </p><br /><br /><p>പിന്നെ മാനത്തെ പോലെ മനസ്സിലും വല്ലാത്ത ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങി.. </p><br /><br /><p>സത്യന് എന്റെ ഉറ്റ തോഴന് ഒന്നും ആയിരുന്നില്ല ..എന്നാലും അരീസ് (പളുങ്ക്) കായ്കള്‍ ശേഖരിച്ചു വെയ്ക്കുന്നതിലും കശുനണ്ടി വിറ്റു പടക്കം വാങ്ങി പോട്ടിക്കുന്നതിലും അഭൌമമായ ഒരു ആനന്ദം കണ്ടെത്തിയിരുന്ന എന്റെ ബാല്യങ്ങളില്‍ രമേശനോപ്പം സത്യനും ഉണ്ടായിരുന്നു. എല്ലാ കളികളിലും മുന്‍പന്തിയില്‍. സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഓട്ട മല്‍സരത്തില്‍ തോല്‍പ്പിച്ച് വീട്ടില്‍ വന്നാല്‍ സത്യനോട് മാത്രം ഞാന്‍ എന്നും തോറ്റു പോന്നു. അവന്റെ കായിക ശക്തിയും ധൈര്യവും എന്നെ എന്നും അല്ഭുതപെടുതിയിരുന്നു . അഞ്ചു പെണ്കുട്ടികല്കിടയില്‍ അവസാനത്തെ ആന്തരിയായി പിറന്നത് കൊണ്ടോ അച്ഛനമ്മമാരുടെ ഓമനയായി വളര്‍ന്നത് കൊണ്ടോ അറിയില്ല . ശരീരത്തിനൊപ്പം അവന്റെ മനസ്സു വളര്‍ന്നിരുന്നില്ല .വിട്ട് പോകാന്‍ കൂട്ടാക്കാത്ത കുട്ടിത്തം കാരണം "പൊട്ടന്","മണ്ടന്‍" എന്ന വിളിപ്പേരുകള്‍ നാട്ടുകാരില്‍ നിന്നും കിട്ടിയിരുന്നു. അതൊക്കെ കേട്ടാലും അവന് ചിരിച്ചുകൊണ്ടെയിരുന്നു ..ഒരു പരാതിയും പറയാതെ. </p><br /><br /><p>പെട്ടെന്ന് ആരാണ് കണ്ടതെന്നറിയില്ല കാട്ടുതീ പോലെ ആ വാര്‍ത്ത പരന്നു ...എല്ലാവരും കിഴക്കൊട്ടോടി ..ഞാനും ..മുട്ടിനൊപ്പം വെള്ളം കയറിയ ചിറയില്‍ നിന്നും കിഴക്ക് പാടത്തിന്റെ നടുവിലെ കുളത്തിലേക്ക് കണ്ണും നട്ടു ചെറിയ ഒരു ജനകൂട്ടം ..കടല്‍ പോലെ പരന്നു കിടക്കുന്ന മലവെള്ളം ..മഴക്കാര് മൂടി കെട്ടി കിടന്ന ആകാശം ഒരു നരച്ച വെളിച്ചത്തോടെ അവിടെ പ്രതിഫലിച്ചു .ഒരില പോലും അനങുന്നില്ല ..ഒരു വല്ലാത്ത വിഷാദം നാട്ടുകാരുടെ മുഖത്തെന്ന പോലെ പ്രകൃതിയിലും പ്രതിധ്വനിച്ചു . </p><br /><br /><p>പാടത്തിന്റെ നടുവിലെ ഞങ്ങള്‍ ചുണ്ടാറുള്ള കുളവും കവിഞ്ഞൊഴുകുന്ന മലവെള്ളത്തില്‍ കിഴക്കോട്ടു ചെരിഞ്ഞ നെല്ചെടികളില് തടഞ്ഞു രണ്ടു നീല ചെരിപ്പുകള്‍ പൊങ്ങി കിടന്നു ..അകലെ അല്പം മാറി വാഴപിണ്ടി കൊണ്ടുണ്ടാകിയ ഒരു ചന്ങാടവും ......പിന്നെ കുളത്തിന്റെ അഗാധതയില്‍ വഴു വഴുപ്പാര്‍ന്ന ജല സസ്യങ്ങള്‍ക്കും താമര വേരുകള്‍ക്കും ഇടയില്‍ കണ്ണും വായും തുറന്നു പാതി ചെളിയില്‍ പൂണ്ട മരവിച്ച സത്യന് .. അകലെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒരു ചെറിയ മൂളല്‍ ഇരംബമായി കാതുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു ..പോലീസിനെയും മുങ്ങല്‍ വിദഗ്ധരെയും കാണാന്‍ നിന്നില്ല..തിരിച്ചു വരും വഴി അവന്റെ വീട്ടില്‍ നിന്നും ഒരു പാടു സ്ത്രീകളുടെ ഒരുമിച്ചുള്ള കരച്ചില് കേട്ടു ..എന്നാല്‍ ഒരു തുള്ളി കണ്ണീര് പോലും വാര്‍ക്കാതെ ദൂരേക്ക് നോക്കി മിണ്ടാതിരിക്കുന്ന അവന്റെ അച്ഛന്റെ രൂപം ഇപ്പോളും മറക്കാന്‍ കഴിയുന്നില്ല </p><br /><br /><p></p><br /><br /><p></p><br /><br /><p></p><br /><br /><p></p><br /><br /><p></p><br /><br /><p></p></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com2tag:blogger.com,1999:blog-3144398298386188493.post-23015155299141197432009-04-25T03:31:00.000-07:002009-04-25T07:04:58.599-07:00തൊഴില്‍ തേടിഞാന്‍ പണ്ടേ മടിയനാണ് .എന്നും തിന്നും കുടിച്ചും ഉല്ലസിച്ചു കഴിയാനാണ് കൊതിച്ചിരുന്നത്. ആരെങ്കിലും കഷ്ടപ്പെട്ടോളും ആരെങ്കിലും കൊണ്ടു തന്നു കൊള്ളും എന്ന ഒരു ചിന്ത പണ്ടു മുതലേ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. കാരണം അന്നും ഇന്നും അജ്ഞാതം .. കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടു കിട്ടിയ അമിത ലാളനകള്‍ കൊണ്ടാവാം ,അല്ലെങ്കില്‍ പ്രാരാബ്ധങ്ങളും ഉത്തരവാദിത്ത്വംങളും കാണാതെ പോയ ബാല്യം തന്ന സംബാദ്യമാവം അതുമല്ലെന്കില് പിരിഞ്ഞു കിടക്കുന്ന കോണികള്‍ പോലുള്ള പിന് പരമ്പര ബന്ധങ്ങളില്‍, പിതാമഹന്മാരില് ആരെങ്കിലും ഒരാള്‍ യുഗങ്ങള്‍ക്കു പുറകെ നിന്നു തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു കാണും .<br />പക്ഷെ പറയുന്പോള്‍ എല്ലാം പറയണമല്ലോ .അലസതക്കും ഒരു പ്രത്യേക സുഖമുണ്ട് . എന്നും ഒരു സ്വപനം മനസ്സിലുണ്ട് . വൃത്തിയുള്ള ചെറിയ മുറ്റം ഉള്ള ചെറിയ ഒരു വീട്. ആ ഇല്ലാത്ത വീടിന്റെ ചാണകം മെഴുകിയ കിഴക്കേ കോലായിലെ ചാര് കസേരയില്‍ മുറ്റത്തെ തണല്‍ വിരിക്കുന്ന വലിയ മരത്തിനപ്പുറം പരന്നു കിടക്കുന്ന അറ്റമില്ലാ പാടത്തിന്റെ ഒരു വലിയ കാന്‍വാസ് കണ്ണുകള്‍ക്കായി വിട്ടുകൊടുത്തു അവിടങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കണം . നിഴലും വെയിലും മഴയും നിലാവും മാറി മാറി വരുന്ന ആ ആകാശം കണ്ടു ഒന്നും ചെയ്യാനില്ലാതെ ആരോടും ഒന്നും പറയാനില്ലാതെ ... എത്ര മനോഹരമായ മടിയന്‍ സ്വപ്നം അല്ലെ?<br /><span class="">ഏകദേശം ഒരു ഇരുപത്തിനാലു തികയാനായപ്പോളാണ് ഞാന്‍ നാട് വിട്ടത്. ജീവിതത്തില്‍ ഇനിയന്ഗോട്ടുള്ള ചലനത്തിന് ഒരു തൊഴിലും വരുമാനവും വേണമെന്നു സ്വയം തോനിയിട്ടല്ല , കൂടെ മണ്ണ് വാരി ക്കളിച്ചവര് ഓരോരോ നിലയില്‍ എത്തുന്നത് കണ്ടുണ്ടായ ഒരു ആവേശവും ആയിരുന്നില്ല ... ഈ നേരാ നേരങ്ങളിലുള്ള തീറ്റയും കുടിയും ,ചായപീടികയിലെ ബെഞ്ച് നിരങ്ങളും പാടത്തെ ക്രിക്കറ്റ് കളിയും എല്ലാം ആവര്‍ത്തന വിരസങ്ങളായി തുടങ്ങിയപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും വെറുപ്പിക്കാന്‍ പോകുന്നെന്നു ഉള്‍വിളി കേട്ടപ്പോള്‍ ഉണ്ടായ ആഗ്രഹമാണ് ഒരു സ്ഥലം മാറ്റം .. </span><br /><span class="">അങ്ങനെ തീരുമാനിച്ചുറച്ച പോലെ ഒരുനാള്‍ ഞാന്‍ നാട് വിട്ടു . ആരോടും പറയാതെയോന്നുമല്ല എല്ലാവരുടെയും അനുഗ്രഹവും ആശിര്‍വാദവും വാങ്ങി തന്നെ ഞാന്‍ മുംബൈ യില്‍ എത്തി. എന്റെ അമ്മായിയുടെ മകളുടെ വീട്ടില്‍ താമസവും തുടങ്ങി . ഗ്രാമ പച്ചയില്‍ നിന്നും കോണ്‍ക്രീറ്റ് നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഒരു ചെറിയ വാട്ടം ഉണ്ടാക്കി . രാവും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഈ നഗരത്തെ സ്നേഹിക്കാനും അടുക്കാനും കുറച്ചു സമയം വേണ്ടി വന്നു . പോസ്ടരിലും സിനിമയിലും കാണുന്നത്ര ഭംഗിയോന്നുമില്ല ആടയഭാരനങ്ങള്ക്കുള്ളില് പഴുത്ത വൃണങ്ങള്‍ ഒളിപ്പിക്കുന്ന ഈ സുന്ദരിക്ക് . മുംബൈ യിലെ ഇലക്ട്രിക് ട്രെയിനിലെ യാത്രകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഭയം ആണ്. ഓരോ യാത്രയും ഓരോ ചെറിയ യുദ്ധങ്ങളാണ് . ഞെങ്ങി ഞെരുങ്ങി നിന്നു പോകുമ്പോള്‍ പോക്കറ്റ് അടിക്കുന്നത് അറിഞ്ഞാല്‍ പോലും നമുക്കു ഒന്നും ചെയ്യാനില്ല . നില്ക്കുന്ന പൊസിഷനില്‍ നിന്നു അണുവിട ചലിക്കാന്‍ പറ്റില്ല . ഒരു ഒഴുക്കില്‍ കയറി പറ്റുന്നു അതുപോലെ മറ്റൊരു ഒഴുക്കില്‍ ഇറങ്ങി പോകുന്നു. </span><br /><span class="">ഒരു പാടു ഇന്റര്‍വ്യൂ കള്‍ക്ക് പോയി. ഭാഷ അറിയാത്തതും മുന്‍കാല പരിചയത്തിന്റെ അഭാവവും വിലങ്ങു തടികള്‍ തന്നെ പക്ഷെ അതിലും വലിയ വിന കോഴ്സ് കഴിഞ്ഞു വെറുതെ നടന്ന മൂന്ന് നാല് കൊല്ലം ആണ് .ആ വിടവ് ഉള്‍കൊള്ളാന്‍ ഒരു ഇന്റര്‍വ്യൂവര്‍ക്കും കഴിഞ്ഞില്ല. ജനസമുദ്രം ഒഴുകി കൊണ്ടേയിരുന്നു. നരച്ച ആകാശത്ത് സുര്യ ചന്ദ്രന്മാരുടെ പ്രയാണം കാണാന്‍ കഴിഞ്ഞില്ലെന്കിലും രാപകലുകള്‍ പോയ് കൊണ്ടിരുന്നത് ഞാന്‍ വിഷമത്തോടെ അറിഞ്ഞു. </span><br /><span class=""></span><br /><span class=""></span>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com0tag:blogger.com,1999:blog-3144398298386188493.post-86881776487955718302009-04-22T09:44:00.000-07:002009-06-22T11:19:06.859-07:00പേടി ഒരു ഇരമ്പം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjugIMVHUVAwELZ7DO17gk3N6oVGFLlEoZSW854xd5k0xqA66l5KKIHumQaoQ3FgMWOEfxeI70bFovhuOKh0MZApDc235TCvgaDGzDuX8OnkazXYS-13EvNKnHC5BbV_7zUvqumvL0KnfE/s1600-h/2655992630_cb02b26d4e.jpg"><img id="BLOGGER_PHOTO_ID_5350217621679278450" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjugIMVHUVAwELZ7DO17gk3N6oVGFLlEoZSW854xd5k0xqA66l5KKIHumQaoQ3FgMWOEfxeI70bFovhuOKh0MZApDc235TCvgaDGzDuX8OnkazXYS-13EvNKnHC5BbV_7zUvqumvL0KnfE/s400/2655992630_cb02b26d4e.jpg" border="0" /></a><br /><p>ചൊറി ചിരങ്ങുകള്‍ തലങ്ങും വിലങ്ങും വേദന പായിക്കുന്ന കൈ കാലുകള്ക് ഇടയില്‍ എല്ലുന്തിയ നെഞ്ഞിന്കൂടുമായി അവന് ആ കുളക്കരയില്‍ നിന്നു. കണ്ണുകള്‍ ആകാശം മുട്ടെ നില്ക്കുന്ന അയിനി മരത്തിന്റെ മുകളില്‍ പഞ്ഞിക്കെട്ടു പോലെ പരന്ന മേഘ പടലങ്ങള്‍ക്ക് മുകളിലെ നീല വാനത്തിലേക്ക് പറന്നു. ഉള്ളില്‍ ഒരു ഭയം നെഞ്ഞിടിപ്പായ് പരന്നു. മാനത്ത്തിനെവിടെയെന്കിലും വിള്ളല്‍ ഉണ്ടോ ??? ഒരു നാള് ഇതെല്ലാം പൊട്ടിത്തകര്‍ന്നു താഴേക്ക് പതിക്കില്ലേ ?? ഒരു ചെറിയ തിളക്കം പോലെ പറന്നു പോയ ഒരു വിമാനം അവന്റെ ഭയത്തിനു ആക്കം കൂട്ടി . ഒടുങ്ങാന്‍ പോകുന്ന ഒരു ലോകത്തിന്റെ നിലവിളിയായ് ആ ഇരമ്പം കൂട്ട് നിന്നു . വര്‍ധിക്കുന്ന നെഞ്ഞിടിപ്പിനോപ്പം അവന് ഏങ്ങി കരയാന്‍ തുടങ്ങി . ഏങ്ങി ഏങ്ങി കരച്ചില്... ഒരു നാള് എല്ലാവരും മരിക്കും എല്ലാം നശിക്കും എന്നാരോ മുതിര്‍ന്നവര്‍ പറഞ്ഞ സത്യം മനസ്സില്‍ ഭീതിയുടെ കാര്‍ മേഘങ്ങള്‍ക്കിടയില്‍ ഒരു യുദ്ധ വിമാനം പോലെ തലങ്ങും വിലങ്ങും പാഞ്ഞു. അയണി മരത്തില്‍ കൂടുകൂട്ടിയ കാക്ക പാവം .. രാത്രി അതിനെയും കുറിച്ചോര്‍ത്തു കരഞ്ഞു ..പാവം അതിനറിയില്ലല്ലോ ഈ ലോകം കത്തി ചാരമാവാന്‍ പോകുന്നെന്നു *****</p><br /><p>ഡിസംബറില്‍ പോളി ടെക്ക്നിക്കിനു പ്രത്യക ഭങ്ങിയാണ് .. പോളി ടെക്നികിനു എന്നല്ല എല്ലാ കലാലയങ്ങള്‍ക്കും. ഒരു വസ്തുവിന്റെ സൌന്ദര്യം എന്ന് പറയുന്നതു അത് കാഴ്ചയില്‍ ,കേള്‍വിയില്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ നമ്മുടെ മനസ്സില്‍ ഉളവാക്കുന്ന സുഖകരമായ ഒരു അവസ്ഥ ആണ് . ഏകാദശിയും ക്രിസ്മസ്സും ന്യൂ ഇയറും എല്ലാം ചേര്‍ന്നു തൃപ്രയാര്‍ പരിസരമാകെ ഒരു ഉത്സവ പ്രതീതിയാണ് . അശോക മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന കാമ്പസും വഴിയോരങ്ങളും ..........</p><br /><p>ഒരു കൌമാരക്കാരനെ സംബന്ധിച്ചിടത്തോളം ഈ പശ്ചാത്തലം അനിരവച്ചനീയമാണ് ...ലഹരി കത്തിപ്പടരുന്ന ബീടിത്തുമ്പില് നിന്നും തലച്ചോറിലൂടെ ഹൃദയം വഴി തിളചൊഴുകുമ്പോള് ,തെറ്റിന്റെ ചെളി വഴികളിലൂടെ ഒരുകാല് കവച്ചു ചാടുമ്പോള്‍ , പ്രണയ സ്വപ്നങ്ങളും പാട്യ് പദ്ധതികളും ചേര്‍ന്ന മസാലകൂട്ടില്‍ കിടന്നുരുളുന്ന മഞ്ഞുള്ള പകല്‍ രാത്രികള്‍ അവിസ്മരനീയവുമായിരിക്കും ...<br />മക് ഹൌസിലെ ചാണകം മെഴുകിയ കിഴക്കേ തിണ്ണയില്‍ ഇരുന്നു വേടിപരയുമ്പോള് വിരല്തുംബിലെരിയുന്ന സിഗരട്ടു കുറ്റിക് ടിപ്പു സുല്‍ത്താന്റെ കയ്യിലെ വാളിനേക്കാള്‍ ആട്യത്വം തോന്നാറുണ്ട് . മുറ്റത്തു നിറയെ തീപെട്ടി കൊള്ളികളും സിഗരറ്റ് കുറ്റികളും കുപ്പി മൂടികളും..മക്ക് ഹൌസിന്റെ അടുക്കള ഭാഗത്തായി ഒരു പതിനെട്ടാം പട്ട തെങ്ങുണ്ട്.. അതിന്റെ കരിക്ക് പൊട്ടിച്ചെടുത്ത് ചാരായത്തില്‍ ഒഴിച്ച് കുടിച്ചു , വൈകുന്നേരങ്ങളില്‍ തൃപ്രയാര്‍ അമ്പലത്തില്‍ സന്ധ്യാ വെടി മുഴങ്ങുമ്പോള്‍ ,പോകകുവെയില് മാഞ്ഞ ചെന്തെങ്ങിന് മണ്ടകളില്‍ തണുത്ത വൃശ്ചികകാറ്റ് വീശുമ്പോള്‍ ,ഇരുട്ട് പോളി ടെക്നികിനെയും മക്ക് ഹൌസിനെയും മൂടുമ്പോള്‍ അകലെ പോകുന്ന ഒരു വിമാനത്തിന്റെ ഇരമ്പല്‍ വീണ്ടും നെഞ്ഞിടിപ്പ് കൂട്ടാറുണ്ട് ..</p><br /><p></p><br /><p><span class=""></span></p><br /><p><span class=""></span></p><br /><p><span class=""></span></p><br /><p><span class=""></span></p><br /><p></p><br /><p></p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com0tag:blogger.com,1999:blog-3144398298386188493.post-85154108306271993952009-04-22T03:50:00.000-07:002009-11-03T07:03:12.817-08:00നിരാലംബം (ഒരു വാസോ വാഗാല് അറ്റാക്ക് )<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-VUYYkBVdW7RlWCDaZ_KX961U728tWx_k-Y7RZNpq27s9sRC2333vA8ZWb75P8NLjxW300VC7D9A4YIHrD-ZC952lqdyqlxUDTtqiR4oLy8YRfDcr1v2Gy-FGIYkJiK31GAsBiqOR2t8/s1600-h/39502007_8bbbc92e86.jpg"><img id="BLOGGER_PHOTO_ID_5331151981258818802" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-VUYYkBVdW7RlWCDaZ_KX961U728tWx_k-Y7RZNpq27s9sRC2333vA8ZWb75P8NLjxW300VC7D9A4YIHrD-ZC952lqdyqlxUDTtqiR4oLy8YRfDcr1v2Gy-FGIYkJiK31GAsBiqOR2t8/s320/39502007_8bbbc92e86.jpg" border="0" /></a><br /><p>നട്ടപ്പാറ വെയിലത്ത് പാടത്ത്ന്റെ നടുവിലെ കുളത്തിനു ചുറ്റും നിന്നു ചൂണ്ടാലിടുകയാണ് ഞങ്ങള്‍ മൂന്ന് പേര് ഞാന്‍ രമേശന് പിന്നെ സത്യന് . രണ്ടു പേരും ഇന്നില്ല. അവരെ വേറൊരു ചൂണ്ടക്കാരന് കൊണ്ടുപോയി . </p><br /><p>കുളത്തില്‍ പുളയ്ക്കുന്ന മീനുകളൊന്നും ഞങ്ങളുടെ ചൂണ്ടയില്‍ കൊത്തുന്നില്ല. വെള്ളത്തിന് പുറത്തെ ശ്വാസം മുട്ടിക്കുന്ന ഒരു ലോകം അവറ്റ തിരിച്ചരിഞ്ഞിരിക്കാം . </p><p>താമരയിലക്ക് കുറുകെ കിടക്കുന്ന വെള്ള ചരടില്‍ അനക്കം വരുന്നതും നോക്കി കണ്ണ് കഴച്ചു। പെട്ടെന്ന് താമരയില ചെറുതായൊന്ന് വിറക്കാന്‍ തുടങ്ങി. മരണ ഭയത്തെ തോല്പിക്കുന്ന വിശപ്പ് ഏതോ ഒരുവനെ പിടികൂടിയെന്ന് ഞാനറിഞ്ഞു. ചൂണ്ടല്‍ കൊളുത്തും വലിച്ചു താമര വേരുകള്‍ക്കിടയിലൂടെ ആഴത്തിലേക്ക് അവന് പാഞ്ഞു .അതെ ശക്തിയില്‍ ഞാനും ചൂണ്ട വലിച്ചു. കത്തി നില്ക്കുന്ന ആകാശത്തിലേക്ക് ഒരു വെള്ളിടി പോലെ ഒരു ചെറു മീന്‍ ഉയര്‍ന്നു॥ പിന്നെ എന്റെ ചൂണ്ടയില്‍ കിടന്നൊരു പുളച്ചില്‍ . ശ്വാസം കിട്ടാത്ത മരണം .. പിന്നീടൊരുനാള്‍ സത്യനെ തേടി വന്നതും അവന് തന്നെ ആയിരുന്നു. സത്യനും രമേശനും എന്ടടുതെക്കൊടി വന്നു. ഞങ്ങളുടെ നാട്ടില്‍ "കടു" എന്ന് വിളിക്കുന്ന കൊമ്പുള്ള മീനായിരുന്നു അത്। കൊളുത്തില്‍ നിന്നും വേര്‍പെടുത്തിയപ്പോള്‍ അവന് ഒന്നു കൂടെ പിടഞ്ഞു .എന്റെ ഇടതു കയ്യിലെ ചൂണ്ടാണി വിരലില്‍ ഒരു കൊമ്പ് ആഴ്നിറങ്ങി. കാലിന്റെ പെരുവിരല്‍ മുതല്‍ തലച്ചോറ് വരെ ഒരു തരിപ്പ് ഇരച്ചു കയറി. ഞാന്‍ വേദന സഹിക്കാന്‍ വയ്യാതെ കണ്ണടച്ച് മുകളിലേക്ക് നോക്കി. </p><p><span class="">പെട്ടെന്നൊരു കൊടുംകാടിരംബം...തലച്ചോറില്‍ വെടിക്കെട്ട് ॥ഒരു പരമാനന്ദ സുഖം ॥തണുപ്പ് ചെവികളിലൂടെ ഇക്കിളി കൂട്ടി പാഞ്ഞു॥ പാടത്തെ ചെളിയില്‍ മലര്‍ന്നടിച്ചു കിടക്കുകയാണ് । സുര്യചന്ദ്രന്മാര്‍ പൊടുന്നനെ ഒരായിരം വട്ടം സ്വയം പ്രദക്ഷിണം പൂര്‍ത്തിയാക്കി .. മുകളില്‍ ആകാശം മറച്ചുകൊണ്ട് ചിരിയും കൌതുകവുമായി രണ്ടു കൂട്ടുകാര്‍ എന്നെ നോക്കി നില്ക്കുന്നു। രമേശനും സത്യനും। അല്ല... അത് പണ്ടു ഇപ്പോള്‍ ജയരാജന് മാഷും അസ്സംബ്ലി യില്‍ നിന്നിരുന്ന മറ്റു കുട്ടികളും എനിക്ക് ചുറ്റും കൂടിയിരിക്കയാണു ॥ ആരെല്ലാമോ എന്തൊക്കെയോ ചോദിക്കുന്നു " വെള്ളം വേണോ?" "കാലത്തൊന്നും കഴിച്ചില്ലേ?" കൌതുകവും ചിരിയും പേടിയും അങ്ങനെ എല്ലാ ബഹുരസങ്ങളും സ്ഫുരിക്കുന്ന മുഖങ്ങള്‍ । പിന്നീട് ഈ മുഖങ്ങള്‍ ഞാന്‍ ഒരു പാടിടത് കണ്ടിട്ടുണ്ട്. രക്തം ,മലം ,മൂത്രം ടെസ്റ്റ് ചെയ്യുന്ന ലാബിന്ടടുത്തുള്ള പച്ചക്കറിക്കടയില്‍ . നാട്ടിലെ മെഡിക്കല്‍ storinte തിണ്ണയില്‍ .. അവസാനമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ചാണകം മെഴുകിയ കിഴക്കേ കോലായിലെ പഴഞ്ജന്‍ ചാര് കസേരക്ക് ചുറ്റും ....... </span> </p><br /><p></p><br /><p></p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com1tag:blogger.com,1999:blog-3144398298386188493.post-62563454742208402852009-04-21T09:22:00.000-07:002009-08-27T22:42:08.414-07:00ജീവിതാനന്തരം 2<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7DRUSYw3ux2lxgbWp0R-QylT1OSx-5xdy6Y5gkSKPBBF2vOtXVd66xKh483NCR20CaVTehTCtnnnsE-o3DYTMHb3NNTaInvmPFsjXU1chq6ERqdTiO8T2KygHQXBpb7wBi8dLcR698f4/s1600-h/464044625_91951702fa_m.jpg"><img id="BLOGGER_PHOTO_ID_5331155668063912434" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 240px; CURSOR: hand; HEIGHT: 161px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7DRUSYw3ux2lxgbWp0R-QylT1OSx-5xdy6Y5gkSKPBBF2vOtXVd66xKh483NCR20CaVTehTCtnnnsE-o3DYTMHb3NNTaInvmPFsjXU1chq6ERqdTiO8T2KygHQXBpb7wBi8dLcR698f4/s320/464044625_91951702fa_m.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Ndtc292QuMirUFdD9TNIOgs2rbownv2eNJ1thN0m2TqKM7lochaWiIO8NGLw7Yckm15yCvkqXzjuu7SbKfM7ZQMSA2CuquQBPM5L1qqcZoVpTBjfUlJ3_uJ1jCJVwyhKEeKcFIrPXcs/s1600-h/MOON+LIGHT.gif"></a><br /><br /><div>രാത്രിഞ്ചരന്മാരായ പുതു തലമുറയുടെ കുസൃതിയും പകൽമാന്യന്മാരുടെ നിഴലുകളും കണ്ടിങ്ങനെ നടക്കാന്‍ ഒരു സുഖം ആണ് . ഇത്തരം സമയങ്ങളില്‍ ഓര്‍ക്കാന്‍ ഒരു ഭൂതവും.. കാല് മുട്ടില്‍ പഴുക്കുന്ന വ്രണങ്ങളും നെഞ്ചില്‍ കുറുങ്ങുന്ന കഫ കൂടും മനസ്സില്‍ വലിയ ഭയവുമായി ഈ ലോകത്തിലേക്കുള്ള പ്രവേശനം ഒരു തീരാ കടം ആയ ബാല്യം .... ഓർമ്മകളുടെ തുടക്കം.. അസ്തിത്വം തിരിച്ചറിയല്‍ .....<br />അന്നവിടെ മുതല്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ കിഴക്കേ കോലായിലെ ചാര് കസേരയിലേക്ക് മരണം ഇഴഞ്ഞു കയറിയ ഇന്നലെ വരെ.. ഓരോ പൊട്ടിയ മാലയിലെ മുത്തുകളായി ഞാനിവിടെ കുത്തി വരച്ചിടാന്‍ പോവുകയാണ് .. ഈ മുത്തുകള്‍ വീണ്ടും കൂട്ടി ഒരു മാലയുണ്ടാക്കാന്‍ നോക്കുക ....</div></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com4tag:blogger.com,1999:blog-3144398298386188493.post-60610582635164031192009-04-21T03:54:00.000-07:002009-08-27T22:39:35.565-07:00ജീവിതാനന്തരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_ng47TpvuRx8ICPQwX51gIM4cqgLXnyaCo4F2SaAOkk-ZlMsEbtOaVv-oTb6tWjfaA6oUHPwqJPbQKu-WO69sKhRQ4Y_nif4RIL7F5GWnIDKTKFgKoEw5ipwubvQ8CSWBzO-7zLC_jYw/s1600-h/Image073.jpg"><img id="BLOGGER_PHOTO_ID_5328656612130191426" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_ng47TpvuRx8ICPQwX51gIM4cqgLXnyaCo4F2SaAOkk-ZlMsEbtOaVv-oTb6tWjfaA6oUHPwqJPbQKu-WO69sKhRQ4Y_nif4RIL7F5GWnIDKTKFgKoEw5ipwubvQ8CSWBzO-7zLC_jYw/s320/Image073.jpg" border="0" /></a><br /><p>തട്ടിന് പുറത്തു കടവതിലിനും എട്ടുകാലികള്‍ക്കും ഇടയില്‍ ഞാനിരുന്നു . പണ്ടായിരുന്നെങ്കില്‍ ശ്വാസം മുട്ടിയേനെ ...ചിലന്തിവലയും പഴയ പൊടിയും എനിക്ക് അലര്‍ജിയാണ് . പുറത്തു നട്ടുച്ച വെയില് തകര്‍ക്കുകയാണ്. അണ്ണാറക്കണ്ണന്റെയും കാക്കകളുടെയും ചിലംബലുകള്‍ അലോരസം ഉണ്ടാക്കി തുടങ്ങി .</p><br /><p>ഇവിടെ ഇരുട്ടാണ് ,സുഖമുള്ള ഒരു ഇരുട്ട് .പുറത്തിരുട്ടു പരക്കാന്‍ തുടങ്ങിയാല്‍ ഈ വവ്വാലുകൾക്കും നരിചീരുകള്കും ഒപ്പം ഞാനും ഇറങ്ങും വെറുതെ കാഴ്ചകള്‍ കണ്ടു നടക്കാന്‍ .</p>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com1tag:blogger.com,1999:blog-3144398298386188493.post-34601747327844628822009-04-21T03:43:00.000-07:002009-08-27T22:38:05.137-07:00തുടങ്ങട്ടെ .....?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQxuHA831nNbfiLObOtsHZ4hYEuVLW2s3dcMVWoU1WWyw_E2neO2TC-HeYBdgjFSlnnAk8iMlJZGGT_ayeRtfmu3ub_3gT3e1hg0O1R-jq3k1H0tmpToiEhcU5zvBGeYVJXHGQJGtgHDY/s1600-h/untitled2.bmp"><img id="BLOGGER_PHOTO_ID_5328672827638419682" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 246px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQxuHA831nNbfiLObOtsHZ4hYEuVLW2s3dcMVWoU1WWyw_E2neO2TC-HeYBdgjFSlnnAk8iMlJZGGT_ayeRtfmu3ub_3gT3e1hg0O1R-jq3k1H0tmpToiEhcU5zvBGeYVJXHGQJGtgHDY/s320/untitled2.bmp" border="0" /></a><br /><div>ഹേ സുഹൃത്തുകളെ ,<br />ഇതൊരു ശ്രമം ആണ് . ഒരു ബാല്യ കൌമാര യൌവനത്തിന്റെ ഭൂത കാഴ്ചകള്‍ക്കായ് ..<br /><span class="">ഇതാരെയും രസിപ്പിക്കാനല്ല.. വെറുതെ ചിന്തിക്കാന്‍ മാത്രം .. ഇതൊരു ജിഗ്സോ പസ്സില്‍ ആണ് .</span><br /><span class="">ബോറടിക്കുമ്പോള്‍ കൂട്ടി നോക്കുക ....എന്നാല്‍ ഞാന്‍ തുടങ്ങട്ടെ.. </span></div>VEERUhttp://www.blogger.com/profile/08496147722736651144noreply@blogger.com2