Wednesday, April 22, 2009

പേടി ഒരു ഇരമ്പം


ചൊറി ചിരങ്ങുകള്‍ തലങ്ങും വിലങ്ങും വേദന പായിക്കുന്ന കൈ കാലുകള്ക് ഇടയില്‍ എല്ലുന്തിയ നെഞ്ഞിന്കൂടുമായി അവന്‍ ആ കുളക്കരയില്‍ നിന്നു. കണ്ണുകള്‍ ആകാശം മുട്ടെ നില്ക്കുന്ന അയിനി മരത്തിന്റെ മുകളില്‍ പഞ്ഞിക്കെട്ടു പോലെ പരന്ന മേഘ പടലങ്ങള്‍ക്ക് മുകളിലെ നീല വാനത്തിലേക്ക് പറന്നു. ഉള്ളില്‍ ഒരു ഭയം നെഞ്ഞിടിപ്പായ് പരന്നു. മാനത്ത്തിനെവിടെയെന്കിലും വിള്ളല്‍ ഉണ്ടോ ??? ഒരു നാള്‍ ഇതെല്ലാം പൊട്ടിത്തകര്‍ന്നു താഴേക്ക്‌ പതിക്കില്ലേ ?? ഒരു ചെറിയ തിളക്കം പോലെ പറന്നു പോയ ഒരു വിമാനം അവന്റെ ഭയത്തിനു ആക്കം കൂട്ടി . ഒടുങ്ങാന്‍ പോകുന്ന ഒരു ലോകത്തിന്റെ നിലവിളിയായ് ആ ഇരമ്പം കൂട്ട് നിന്നു . വര്‍ധിക്കുന്ന നെഞ്ഞിടിപ്പിനോപ്പം അവന്‍ ഏങ്ങി കരയാന്‍ തുടങ്ങി . ഏങ്ങി ഏങ്ങി കരച്ചില്‍... ഒരു നാള്‍ എല്ലാവരും മരിക്കും എല്ലാം നശിക്കും എന്നാരോ മുതിര്‍ന്നവര്‍ പറഞ്ഞ സത്യം മനസ്സില്‍ ഭീതിയുടെ കാര്‍ മേഘങ്ങള്‍ക്കിടയില്‍ ഒരു യുദ്ധ വിമാനം പോലെ തലങ്ങും വിലങ്ങും പാഞ്ഞു. അയണി മരത്തില്‍ കൂടുകൂട്ടിയ കാക്ക പാവം .. രാത്രി അതിനെയും കുറിച്ചോര്‍ത്തു കരഞ്ഞു ..പാവം അതിനറിയില്ലല്ലോ ഈ ലോകം കത്തി ചാരമാവാന്‍ പോകുന്നെന്നു *****


ഡിസംബറില്‍ പോളി ടെക്ക്നിക്കിനു പ്രത്യക ഭങ്ങിയാണ് .. പോളി ടെക്നികിനു എന്നല്ല എല്ലാ കലാലയങ്ങള്‍ക്കും. ഒരു വസ്തുവിന്റെ സൌന്ദര്യം എന്ന് പറയുന്നതു അത് കാഴ്ചയില്‍ ,കേള്‍വിയില്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ നമ്മുടെ മനസ്സില്‍ ഉളവാക്കുന്ന സുഖകരമായ ഒരു അവസ്ഥ ആണ് . ഏകാദശിയും ക്രിസ്മസ്സും ന്യൂ ഇയറും എല്ലാം ചേര്‍ന്നു തൃപ്രയാര്‍ പരിസരമാകെ ഒരു ഉത്സവ പ്രതീതിയാണ് . അശോക മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന കാമ്പസും വഴിയോരങ്ങളും ..........


ഒരു കൌമാരക്കാരനെ സംബന്ധിച്ചിടത്തോളം ഈ പശ്‌ചാത്തലം അനിരവച്ചനീയമാണ് ...ലഹരി കത്തിപ്പടരുന്ന ബീടിത്തുമ്പില്‍ നിന്നും തലച്ചോറിലൂടെ ഹൃദയം വഴി തിളചൊഴുകുമ്പോള്‍ ,തെറ്റിന്റെ ചെളി വഴികളിലൂടെ ഒരുകാല്‍ കവച്ചു ചാടുമ്പോള്‍ , പ്രണയ സ്വപ്നങ്ങളും പാട്യ് പദ്ധതികളും ചേര്‍ന്ന മസാലകൂട്ടില്‍ കിടന്നുരുളുന്ന മഞ്ഞുള്ള പകല്‍ രാത്രികള്‍ അവിസ്മരനീയവുമായിരിക്കും ...
മക് ഹൌസിലെ ചാണകം മെഴുകിയ കിഴക്കേ തിണ്ണയില്‍ ഇരുന്നു വേടിപരയുമ്പോള്‍ വിരല്തുംബിലെരിയുന്ന സിഗരട്ടു കുറ്റിക് ടിപ്പു സുല്‍ത്താന്റെ കയ്യിലെ വാളിനേക്കാള്‍ ആട്യത്വം തോന്നാറുണ്ട് . മുറ്റത്തു നിറയെ തീപെട്ടി കൊള്ളികളും സിഗരറ്റ് കുറ്റികളും കുപ്പി മൂടികളും..മക്ക് ഹൌസിന്റെ അടുക്കള ഭാഗത്തായി ഒരു പതിനെട്ടാം പട്ട തെങ്ങുണ്ട്.. അതിന്റെ കരിക്ക് പൊട്ടിച്ചെടുത്ത് ചാരായത്തില്‍ ഒഴിച്ച് കുടിച്ചു , വൈകുന്നേരങ്ങളില്‍ തൃപ്രയാര്‍ അമ്പലത്തില്‍ സന്ധ്യാ വെടി മുഴങ്ങുമ്പോള്‍ ,പോകകുവെയില്‍ മാഞ്ഞ ചെന്തെങ്ങിന്‍ മണ്ടകളില്‍ തണുത്ത വൃശ്ചികകാറ്റ് വീശുമ്പോള്‍ ,ഇരുട്ട് പോളി ടെക്നികിനെയും മക്ക് ഹൌസിനെയും മൂടുമ്പോള്‍ അകലെ പോകുന്ന ഒരു വിമാനത്തിന്റെ ഇരമ്പല്‍ വീണ്ടും നെഞ്ഞിടിപ്പ്‌ കൂട്ടാറുണ്ട് ..








No comments:

Post a Comment